വിഡിയോ കോളിലെത്തി, ഗുരുവായൂരപ്പദർശനം
തൃശൂർ∙ പത്മഭൂഷന് അർഹയായ വിവരം അറിഞ്ഞയുടൻ ചെന്നൈയിലിരുന്ന് കെഎസ് ചിത്ര ‘ഗുരുവായൂരമ്പലത്തിൽ തൊഴുതു’. വിഡിയോ കോളിലൂടെ ഫോണിന്റെ സ്ക്രീനിൽ പതിഞ്ഞ ഗുരുവായൂർ അമ്പലത്തിനുമുന്നിൽ നമിച്ചു. ‘എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം’ എന്ന വാക്കോടെ. പത്മഭൂഷൻ ലഭിച്ചെന്ന വിവരം അറിഞ്ഞയുടൻ ആ സന്തോഷം പങ്കുവയ്ക്കാൻ ചിത്ര
തൃശൂർ∙ പത്മഭൂഷന് അർഹയായ വിവരം അറിഞ്ഞയുടൻ ചെന്നൈയിലിരുന്ന് കെഎസ് ചിത്ര ‘ഗുരുവായൂരമ്പലത്തിൽ തൊഴുതു’. വിഡിയോ കോളിലൂടെ ഫോണിന്റെ സ്ക്രീനിൽ പതിഞ്ഞ ഗുരുവായൂർ അമ്പലത്തിനുമുന്നിൽ നമിച്ചു. ‘എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം’ എന്ന വാക്കോടെ. പത്മഭൂഷൻ ലഭിച്ചെന്ന വിവരം അറിഞ്ഞയുടൻ ആ സന്തോഷം പങ്കുവയ്ക്കാൻ ചിത്ര
തൃശൂർ∙ പത്മഭൂഷന് അർഹയായ വിവരം അറിഞ്ഞയുടൻ ചെന്നൈയിലിരുന്ന് കെഎസ് ചിത്ര ‘ഗുരുവായൂരമ്പലത്തിൽ തൊഴുതു’. വിഡിയോ കോളിലൂടെ ഫോണിന്റെ സ്ക്രീനിൽ പതിഞ്ഞ ഗുരുവായൂർ അമ്പലത്തിനുമുന്നിൽ നമിച്ചു. ‘എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം’ എന്ന വാക്കോടെ. പത്മഭൂഷൻ ലഭിച്ചെന്ന വിവരം അറിഞ്ഞയുടൻ ആ സന്തോഷം പങ്കുവയ്ക്കാൻ ചിത്ര
തൃശൂർ∙ പത്മഭൂഷന് അർഹയായ വിവരം അറിഞ്ഞയുടൻ ചെന്നൈയിലിരുന്ന് കെഎസ് ചിത്ര ‘ഗുരുവായൂരമ്പലത്തിൽ തൊഴുതു’. വിഡിയോ കോളിലൂടെ ഫോണിന്റെ സ്ക്രീനിൽ പതിഞ്ഞ ഗുരുവായൂർ അമ്പലത്തിനുമുന്നിൽ നമിച്ചു. ‘എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം’ എന്ന വാക്കോടെ. പത്മഭൂഷൻ ലഭിച്ചെന്ന വിവരം അറിഞ്ഞയുടൻ ആ സന്തോഷം പങ്കുവയ്ക്കാൻ ചിത്ര ‘അനുജൻ’ എന്നു വിളിക്കുന്ന സംവിധായകൻ സേതു ഇയ്യാലിനെ വിളിച്ചു.
അപ്പോൾ ഒരു സുഹൃത്തിന്റെ മകന്റെ കല്യാണത്തിൽ പങ്കെടുക്കാൻ അമ്പലമുറ്റത്തു നിൽക്കുകയായിരുന്നു സേതു. ഗുരുവായൂരപ്പന്റെ ഭക്തയാണു ചിത്രയെന്നറിയാവുന്നതിനാൽ ‘ചേച്ചിക്കു തൊഴണോ’ എന്നായി സേതു. ഉടൻ വിഡിയോ കോളിൽ വിളിച്ചു. അമ്പലത്തിന്റെ കിഴക്കേനടയുടെ അരികിലേക്കു മാറിനിന്ന് അമ്പലം സേതു കാണിച്ചുകൊടുത്തു. കോവിഡ് മൂലം ഒരുവർഷമായി ഗുരുവായൂർ സന്ദർശനം മുടങ്ങിയ ചിത്രയ്ക്ക് പത്മഭൂഷനു പിന്നാലെ മറ്റൊരവാർഡ് കിട്ടിയതുപോലെ ഇരട്ടി സന്തോഷം..
ആറുമാസം കൂടുമ്പോൾ ഗുരുവായൂരിലെത്തി മമ്മിയൂരിലെ ഫ്ലാറ്റിൽ താമസിക്കും; മൂന്നു നേരം ഗുരുവായൂരപ്പനെ കണ്ടു തൊഴും. കോവിഡ് അവസാനിച്ചിട്ടു വേണം ഗുരുവായൂരപ്പനെ കാണാൻ വരാൻ എന്നു പലവട്ടം പറഞ്ഞിരിക്കെയാണ് പത്മഭൂഷൺ കിട്ടുന്നതും ആ നിമിഷം തൊഴാൻ ഗുരുവായൂരപ്പൻ കനിയുന്നതും.