റബർപാൽ സംഭരണശാല കാട്ടാനക്കൂട്ടം തകർത്തു
അതിരപ്പിള്ളി ∙ കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റിലെ എ 1 ഡിവിഷനിലെ റബർപാൽ സംഭരണ ശാല കാട്ടാനക്കൂട്ടം തകർത്തു. സമീപമുളള ഓഫിസിന്റെ വാതിലും കാട്ടാനയുടെ ആക്രമണത്തിൽ ഭാഗികമായി പൊളിഞ്ഞു. ഞായർ രാത്രിയിലായിരുന്നു കാട്ടാന കൂട്ടത്തിന്റെ ആക്രമണം. രാവിലെ ടാപ്പിങ് തൊഴിലാളികൾ ചെന്നതിനു ശേഷമാണു കാട്ടാന
അതിരപ്പിള്ളി ∙ കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റിലെ എ 1 ഡിവിഷനിലെ റബർപാൽ സംഭരണ ശാല കാട്ടാനക്കൂട്ടം തകർത്തു. സമീപമുളള ഓഫിസിന്റെ വാതിലും കാട്ടാനയുടെ ആക്രമണത്തിൽ ഭാഗികമായി പൊളിഞ്ഞു. ഞായർ രാത്രിയിലായിരുന്നു കാട്ടാന കൂട്ടത്തിന്റെ ആക്രമണം. രാവിലെ ടാപ്പിങ് തൊഴിലാളികൾ ചെന്നതിനു ശേഷമാണു കാട്ടാന
അതിരപ്പിള്ളി ∙ കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റിലെ എ 1 ഡിവിഷനിലെ റബർപാൽ സംഭരണ ശാല കാട്ടാനക്കൂട്ടം തകർത്തു. സമീപമുളള ഓഫിസിന്റെ വാതിലും കാട്ടാനയുടെ ആക്രമണത്തിൽ ഭാഗികമായി പൊളിഞ്ഞു. ഞായർ രാത്രിയിലായിരുന്നു കാട്ടാന കൂട്ടത്തിന്റെ ആക്രമണം. രാവിലെ ടാപ്പിങ് തൊഴിലാളികൾ ചെന്നതിനു ശേഷമാണു കാട്ടാന
അതിരപ്പിള്ളി ∙ കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റിലെ എ 1 ഡിവിഷനിലെ റബർപാൽ സംഭരണ ശാല കാട്ടാനക്കൂട്ടം തകർത്തു. സമീപമുളള ഓഫിസിന്റെ വാതിലും കാട്ടാനയുടെ ആക്രമണത്തിൽ ഭാഗികമായി പൊളിഞ്ഞു. ഞായർ രാത്രിയിലായിരുന്നു കാട്ടാന കൂട്ടത്തിന്റെ ആക്രമണം. രാവിലെ ടാപ്പിങ് തൊഴിലാളികൾ ചെന്നതിനു ശേഷമാണു കാട്ടാന പിൻവാങ്ങിയത്. തകർന്ന കെട്ടിടത്തിനു സമീപം അവശനിലയിൽ ഒറ്റായനെ കണ്ടെത്തിയത് ജീവനക്കാരിൽ പരിഭ്രാന്തി പരത്തി.
റബർ തോട്ടത്തിനുള്ളിൽ കിടന്ന ഒറ്റയാൻ തൊഴിലാളികൾ ഒച്ച വച്ചതോടെ എണീറ്റ് നടന്നെങ്കിലും പലവട്ടം തോട്ടത്തിനുള്ളിൽ കിടന്ന ശേഷമാണ് എസ്റ്റേറ്റ് അതിർത്തിയിലെ വനത്തിനു സമീപം എത്തിയത്. തൊഴിലാളികൾ വിവരം നൽകിയതിനെ തുടർന്ന് വനപാലകരെത്തി ഒറ്റയാനെ കാടു കയറ്റി. പ്ലാന്റേഷൻ എണ്ണപ്പനയിലും റബർ തോട്ടത്തിലും കാട്ടാനയുടെ ആക്രമണം രൂക്ഷമാണെന്നു തൊഴിലാളികൾ പറയുന്നു.