കുന്നംകുളം∙ മോഷണത്തിനായി കുത്തിത്തുറന്നു കയറിയ കടയിൽ പണം ലഭിക്കാത്തതിനെ തുടർന്ന് നിരാശ കലർന്ന കുറിപ്പെഴുതി വച്ച മോഷ്ടാവിനെ തെളിവെടുപ്പിന് കൊണ്ടുവന്നു. ഒട്ടേറെ മോഷണ കേസുകളിൽ പിടിയിലായ പുൽപ്പള്ളി ഇരുളം മണൽവയൽ കളിപറമ്പിൽ വിശ്വരാജാണ്( 40) അറസ്റ്റിലായത് ബൈജു റോഡിലെ വ്യാപാര സമുച്ചയത്തിനകത്തെ 3 കടകളിൽ

കുന്നംകുളം∙ മോഷണത്തിനായി കുത്തിത്തുറന്നു കയറിയ കടയിൽ പണം ലഭിക്കാത്തതിനെ തുടർന്ന് നിരാശ കലർന്ന കുറിപ്പെഴുതി വച്ച മോഷ്ടാവിനെ തെളിവെടുപ്പിന് കൊണ്ടുവന്നു. ഒട്ടേറെ മോഷണ കേസുകളിൽ പിടിയിലായ പുൽപ്പള്ളി ഇരുളം മണൽവയൽ കളിപറമ്പിൽ വിശ്വരാജാണ്( 40) അറസ്റ്റിലായത് ബൈജു റോഡിലെ വ്യാപാര സമുച്ചയത്തിനകത്തെ 3 കടകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നംകുളം∙ മോഷണത്തിനായി കുത്തിത്തുറന്നു കയറിയ കടയിൽ പണം ലഭിക്കാത്തതിനെ തുടർന്ന് നിരാശ കലർന്ന കുറിപ്പെഴുതി വച്ച മോഷ്ടാവിനെ തെളിവെടുപ്പിന് കൊണ്ടുവന്നു. ഒട്ടേറെ മോഷണ കേസുകളിൽ പിടിയിലായ പുൽപ്പള്ളി ഇരുളം മണൽവയൽ കളിപറമ്പിൽ വിശ്വരാജാണ്( 40) അറസ്റ്റിലായത് ബൈജു റോഡിലെ വ്യാപാര സമുച്ചയത്തിനകത്തെ 3 കടകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നംകുളം∙ മോഷണത്തിനായി കുത്തിത്തുറന്നു കയറിയ കടയിൽ പണം ലഭിക്കാത്തതിനെ തുടർന്ന് നിരാശ കലർന്ന കുറിപ്പെഴുതി വച്ച മോഷ്ടാവിനെ തെളിവെടുപ്പിന് കൊണ്ടുവന്നു. ഒട്ടേറെ മോഷണ കേസുകളിൽ പിടിയിലായ പുൽപ്പള്ളി ഇരുളം മണൽവയൽ കളിപറമ്പിൽ വിശ്വരാജാണ്( 40) അറസ്റ്റിലായത്. ബൈജു റോഡിലെ വ്യാപാര സമുച്ചയത്തിനകത്തെ 3 കടകളിൽ കഴിഞ്ഞ 9നാണ് മോഷണം ഉണ്ടായത്.

13000 രൂപയും ഒരു ജോഡി വസ്ത്രവുമാണ് കവർന്നത്. ഇവയിലെ ഒരു കടയിൽ നിന്ന് പണം കിട്ടാതെ വന്നതോടെയാണ് ‘പൈസ ഇല്ലെങ്കിൽ എന്തിനാടാ ഡോർ പൂട്ടുന്നേ, ഗ്ലാസ് വെറുതേ തല്ലിപ്പൊളിച്ചു’ എന്നു തുടങ്ങുന്ന കുറിപ്പ് മോഷ്ടാവ് കടയിൽ എഴുതിയത്. ‘വെറുതേ തല്ലിപ്പൊളിച്ചില്ലേ, ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു’ എന്നും എഴുതി.

ADVERTISEMENT

കള്ളന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വയനാട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുമ്പോൾ ശനിയാഴ്ച മറ്റൊരു മോഷണ കേസിൽ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കുന്നംകുളത്ത് മോഷണ സ്ഥലത്ത് കുറിപ്പ് എഴുതിയത് കള്ളൻ പൊലീസിനോടു പറഞ്ഞത്. കൂടുതൽ മോഷണ കേസുകൾ ഇയാൾക്ക് എതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.