‘കുക്കുടു’ എന്നു വിളിച്ചാൽ ഏതു തെങ്ങിനു മുകളിലായാലും ഈ മലയണ്ണാൻ ഷംസുദ്ദീന്റെ അരികിലെത്തും
പഴയന്നൂർ∙ കുമ്പളക്കോട് ഭജന മഠത്തിനു സമീപത്തു പാട്ട ഭൂമിയിൽ കൃഷി ചെയ്യുന്ന വെന്നൂർ പറപ്പാറ ഷംസുദ്ദീന് കൂട്ടായി മലയണ്ണാൻ. കുക്കുടു എന്നു വിളിച്ചാൽ തൊടിയിലെ ഏതു തെങ്ങിനു മുകളിലായാലും മലയണ്ണാൻ ഷംസുദ്ദീന്റെ അരികിലെത്തും. കുക്കുടുവിന് ഇഷ്ടമുള്ളതെന്തെങ്കിലും ഷംസുദ്ദീൻ കയ്യിൽ കരുതിക്കാണു മെന്നവനറിയാം.
പഴയന്നൂർ∙ കുമ്പളക്കോട് ഭജന മഠത്തിനു സമീപത്തു പാട്ട ഭൂമിയിൽ കൃഷി ചെയ്യുന്ന വെന്നൂർ പറപ്പാറ ഷംസുദ്ദീന് കൂട്ടായി മലയണ്ണാൻ. കുക്കുടു എന്നു വിളിച്ചാൽ തൊടിയിലെ ഏതു തെങ്ങിനു മുകളിലായാലും മലയണ്ണാൻ ഷംസുദ്ദീന്റെ അരികിലെത്തും. കുക്കുടുവിന് ഇഷ്ടമുള്ളതെന്തെങ്കിലും ഷംസുദ്ദീൻ കയ്യിൽ കരുതിക്കാണു മെന്നവനറിയാം.
പഴയന്നൂർ∙ കുമ്പളക്കോട് ഭജന മഠത്തിനു സമീപത്തു പാട്ട ഭൂമിയിൽ കൃഷി ചെയ്യുന്ന വെന്നൂർ പറപ്പാറ ഷംസുദ്ദീന് കൂട്ടായി മലയണ്ണാൻ. കുക്കുടു എന്നു വിളിച്ചാൽ തൊടിയിലെ ഏതു തെങ്ങിനു മുകളിലായാലും മലയണ്ണാൻ ഷംസുദ്ദീന്റെ അരികിലെത്തും. കുക്കുടുവിന് ഇഷ്ടമുള്ളതെന്തെങ്കിലും ഷംസുദ്ദീൻ കയ്യിൽ കരുതിക്കാണു മെന്നവനറിയാം.
പഴയന്നൂർ∙ കുമ്പളക്കോട് ഭജന മഠത്തിനു സമീപത്തു പാട്ട ഭൂമിയിൽ കൃഷി ചെയ്യുന്ന വെന്നൂർ പറപ്പാറ ഷംസുദ്ദീന് കൂട്ടായി മലയണ്ണാൻ. കുക്കുടു എന്നു വിളിച്ചാൽ തൊടിയിലെ ഏതു തെങ്ങിനു മുകളിലായാലും മലയണ്ണാൻ ഷംസുദ്ദീന്റെ അരികിലെത്തും. കുക്കുടുവിന് ഇഷ്ടമുള്ളതെന്തെങ്കിലും ഷംസുദ്ദീൻ കയ്യിൽ കരുതിക്കാണു മെന്നവനറിയാം. ഉയരമുള്ള മരങ്ങളിൽ മാത്രം കൂടു കൂട്ടുന്ന പതിവുള്ള മലയണ്ണാൻ ഷംസുദ്ദീനുമായി ചങ്ങാത്തം കൂടിയപ്പോൾ കൃഷിയിടത്തിലെ ഷെഡിനകത്തും പുറത്തു വേലിയിലും സ്വന്തമായി ഓരോ കൂടുണ്ടാക്കി!
പകൽ വീടിന്റെ മേൽക്കൂരയിലെ കൂട്ടിലും രാത്രി പുറത്തെ കൂട്ടിലുമാണു കിടത്തം. മാസങ്ങൾക്കു മുൻപ് മരത്തിൽ നിന്നു വീണ് അവശനായ നിലയിലാണു മലയണ്ണാൻ കുഞ്ഞിനെ ഷംസുദ്ദീനു ലഭിച്ചത്.. തേങ്ങകൾ മൂപ്പെത്തും മുൻപ് തന്നെ ആഹാരമാക്കുന്ന ശീലമാണു മലയണ്ണാന്മാർക്കുള്ളത്. തൊടിയിലെ തെങ്ങുകളിലൊക്കെ കയറുന്ന കുക്കുടു ഷംസുദ്ദീൻ ചെത്തി കൊടുത്ത ഇളനീർ മാത്രമേ ഭക്ഷിക്കൂ.