മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർക്ക് മർദനം
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച രോഗി ഡോക്ടറെ കയ്യേറ്റം ചെയ്തു. നീരീക്ഷണ വാർഡിന്റെ വാതിലിന്റെ ഗ്ലാസുകൾ തകർത്തു. ഇന്നലെ പുലർച്ചെ 4ന് അത്യാഹിത വിഭാഗത്തിൽ വച്ചാണ് ചികിത്സ നൽകാനെത്തിയ ഡോക്ടർക്ക് മർദനമേറ്റത്. തലയിൽ പരുക്കുമായി ബന്ധുക്കൾ അത്യാഹിത വിഭാഗത്തിലെത്തിച്ച
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച രോഗി ഡോക്ടറെ കയ്യേറ്റം ചെയ്തു. നീരീക്ഷണ വാർഡിന്റെ വാതിലിന്റെ ഗ്ലാസുകൾ തകർത്തു. ഇന്നലെ പുലർച്ചെ 4ന് അത്യാഹിത വിഭാഗത്തിൽ വച്ചാണ് ചികിത്സ നൽകാനെത്തിയ ഡോക്ടർക്ക് മർദനമേറ്റത്. തലയിൽ പരുക്കുമായി ബന്ധുക്കൾ അത്യാഹിത വിഭാഗത്തിലെത്തിച്ച
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച രോഗി ഡോക്ടറെ കയ്യേറ്റം ചെയ്തു. നീരീക്ഷണ വാർഡിന്റെ വാതിലിന്റെ ഗ്ലാസുകൾ തകർത്തു. ഇന്നലെ പുലർച്ചെ 4ന് അത്യാഹിത വിഭാഗത്തിൽ വച്ചാണ് ചികിത്സ നൽകാനെത്തിയ ഡോക്ടർക്ക് മർദനമേറ്റത്. തലയിൽ പരുക്കുമായി ബന്ധുക്കൾ അത്യാഹിത വിഭാഗത്തിലെത്തിച്ച
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച രോഗി ഡോക്ടറെ കയ്യേറ്റം ചെയ്തു. നീരീക്ഷണ വാർഡിന്റെ വാതിലിന്റെ ഗ്ലാസുകൾ തകർത്തു. ഇന്നലെ പുലർച്ചെ 4ന് അത്യാഹിത വിഭാഗത്തിൽ വച്ചാണ് ചികിത്സ നൽകാനെത്തിയ ഡോക്ടർക്ക് മർദനമേറ്റത്. തലയിൽ പരുക്കുമായി ബന്ധുക്കൾ അത്യാഹിത വിഭാഗത്തിലെത്തിച്ച രോഗിയുടെ മുറിവ് തുന്നിക്കെട്ടാൻ ശ്രമിക്കുന്നതിനിടയിലാണ് ചിറ്റിലപ്പിള്ളി സ്വദേശിയായ 41 വയസ്സുകാരൻ ഡോക്ടറുടെ മുഖത്തടിച്ചത്. തുടർന്ന് ചീത്ത വിളിച്ച് ബഹളം വയ്ക്കുകയും നിരീക്ഷണ വാർഡിന്റെ വാതിലിൽ ഘടിപ്പിച്ചിരുന്ന ഗ്ലാസ് തകർക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ ജീവനക്കാരും സുരക്ഷാ ഗാർഡുമാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി വാർഡ് 8ൽ പ്രവേശിപ്പിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.