പോസ്റ്റുമോർട്ടത്തിന് കൈക്കൂലി: വെറ്ററിനറി ഡോക്ടർക്ക് ഒരു വർഷം കഠിനതടവ്
തൃശൂർ ∙ 5 പോത്തുകളെ പോസ്റ്റുമോർട്ടം ചെയ്യാനും ഇൻഷുറൻസ് ഫോം പൂരിപ്പിച്ചു നൽകാനുമായി 4000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ വെറ്ററിനറി ഡോക്ടർക്ക് ഒരു വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും.മലമ്പുഴ ഗവ.വെറ്ററിനറി ആശുപത്രിയിലെ ഡോക്ടറായിരുന്ന വി.വി.ശ്രീജിത്തിനെയാണു തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്. 2011 ജനുവരി 3ന്
തൃശൂർ ∙ 5 പോത്തുകളെ പോസ്റ്റുമോർട്ടം ചെയ്യാനും ഇൻഷുറൻസ് ഫോം പൂരിപ്പിച്ചു നൽകാനുമായി 4000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ വെറ്ററിനറി ഡോക്ടർക്ക് ഒരു വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും.മലമ്പുഴ ഗവ.വെറ്ററിനറി ആശുപത്രിയിലെ ഡോക്ടറായിരുന്ന വി.വി.ശ്രീജിത്തിനെയാണു തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്. 2011 ജനുവരി 3ന്
തൃശൂർ ∙ 5 പോത്തുകളെ പോസ്റ്റുമോർട്ടം ചെയ്യാനും ഇൻഷുറൻസ് ഫോം പൂരിപ്പിച്ചു നൽകാനുമായി 4000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ വെറ്ററിനറി ഡോക്ടർക്ക് ഒരു വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും.മലമ്പുഴ ഗവ.വെറ്ററിനറി ആശുപത്രിയിലെ ഡോക്ടറായിരുന്ന വി.വി.ശ്രീജിത്തിനെയാണു തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്. 2011 ജനുവരി 3ന്
തൃശൂർ ∙ 5 പോത്തുകളെ പോസ്റ്റുമോർട്ടം ചെയ്യാനും ഇൻഷുറൻസ് ഫോം പൂരിപ്പിച്ചു നൽകാനുമായി 4000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ വെറ്ററിനറി ഡോക്ടർക്ക് ഒരു വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും. മലമ്പുഴ ഗവ.വെറ്ററിനറി ആശുപത്രിയിലെ ഡോക്ടറായിരുന്ന വി.വി.ശ്രീജിത്തിനെയാണു തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്.
2011 ജനുവരി 3ന് ആയിരുന്നു സംഭവം. മലമ്പുഴ സ്വദേശിയായ ഫാം ഉടമയുടെ 5 പോത്തുകൾ ചത്തതിനു പിന്നാലെ ഇൻഷുറൻസ് ക്ലെയിമിനുവേണ്ടി പോസ്റ്റുമോർട്ടം നടത്താൻ ഡോക്ടറെ സമീപിക്കുകയായിരുന്നു. ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടെന്നു ഫാം ഉടമ പാലക്കാട് വിജിലൻസ് യൂണിറ്റിനെ അറിയിച്ചു. മുൻ ഡിവൈഎസ്പി സതീശന്റെ നേതൃത്വത്തിലുള്ള സംഘം കയ്യോടെ ഡോക്ടറെ പിടികൂടി.