കരിഞ്ഞകുന്നിൽ കാട്ടുപന്നിശല്യം; കർഷകർ ദുരിതത്തിൽ
പനമരം∙ കോട്ടത്തറ പഞ്ചായത്തിലെ കരിഞ്ഞകുന്നിലും പരിസരത്തും കാട്ടുപന്നികൾ കാർഷികവിള നശിപ്പിക്കുന്നതിനാൽ കർഷകർ ദുരിതത്തിൽ. കാട്ടുപന്നിയെ തുരത്താൻ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തിറങ്ങുന്നു. രാവും പകലും കാട്ടുപന്നി ശല്യം മൂലം കർഷകരടക്കമുള്ളവർ പൊറുതിമുട്ടുകയാണ്. കൃഷിയിറക്കിയ വാഴയും ചേമ്പും കപ്പയും
പനമരം∙ കോട്ടത്തറ പഞ്ചായത്തിലെ കരിഞ്ഞകുന്നിലും പരിസരത്തും കാട്ടുപന്നികൾ കാർഷികവിള നശിപ്പിക്കുന്നതിനാൽ കർഷകർ ദുരിതത്തിൽ. കാട്ടുപന്നിയെ തുരത്താൻ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തിറങ്ങുന്നു. രാവും പകലും കാട്ടുപന്നി ശല്യം മൂലം കർഷകരടക്കമുള്ളവർ പൊറുതിമുട്ടുകയാണ്. കൃഷിയിറക്കിയ വാഴയും ചേമ്പും കപ്പയും
പനമരം∙ കോട്ടത്തറ പഞ്ചായത്തിലെ കരിഞ്ഞകുന്നിലും പരിസരത്തും കാട്ടുപന്നികൾ കാർഷികവിള നശിപ്പിക്കുന്നതിനാൽ കർഷകർ ദുരിതത്തിൽ. കാട്ടുപന്നിയെ തുരത്താൻ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തിറങ്ങുന്നു. രാവും പകലും കാട്ടുപന്നി ശല്യം മൂലം കർഷകരടക്കമുള്ളവർ പൊറുതിമുട്ടുകയാണ്. കൃഷിയിറക്കിയ വാഴയും ചേമ്പും കപ്പയും
പനമരം∙ കോട്ടത്തറ പഞ്ചായത്തിലെ കരിഞ്ഞകുന്നിലും പരിസരത്തും കാട്ടുപന്നികൾ കാർഷികവിള നശിപ്പിക്കുന്നതിനാൽ കർഷകർ ദുരിതത്തിൽ. കാട്ടുപന്നിയെ തുരത്താൻ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തിറങ്ങുന്നു. രാവും പകലും കാട്ടുപന്നി ശല്യം മൂലം കർഷകരടക്കമുള്ളവർ പൊറുതിമുട്ടുകയാണ്. കൃഷിയിറക്കിയ വാഴയും ചേമ്പും കപ്പയും വാഴയുമെല്ലാം ഒറ്റ രാത്രി കൊണ്ടാണ് കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ നശിപ്പിക്കുന്നത്.
വിളവെടുക്കാറായ നെൽക്കൃഷിയും കാട്ടുപന്നിക്കൂട്ടം ചവിട്ടി നശിപ്പിച്ചതിനാൽ ബാക്കിയുള്ള നെല്ലുപോലും വിളവെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. വണ്ടിയാമ്പറ്റയിൽ നെൽക്കൃഷിക്ക് കാവലിരുന്നയാൾ വെടിയേറ്റു മരിച്ച ശേഷം കർഷകർ പന്നിയെ തുരത്താൻ ഇറങ്ങാത്തതാണ് പന്നിശല്യം വർധിക്കാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. പ്രദേശത്തെ കാട്ടുപന്നി ശല്യം പരിഹരിക്കാൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം