കനത്ത മഴ: ഊട്ടിയിൽ അഞ്ചേക്കർ കൃഷിയിടം ഒലിച്ചുപോയി
ഗൂഡല്ലൂർ ∙ കനത്ത മഴയിൽ ഊട്ടിയിൽ എമറാൾഡിന് സമീപം ലോറിസ്റ്റിനിൽ അഞ്ചേക്കർ കൃഷിയിടം ഒലിച്ചുപോയി. കൃഷിഭൂമിയിലെ തേയില, പച്ചക്കറികൾ തുടങ്ങിയവയാണു നശിച്ചത്. നീലഗിരി ജില്ലയിലെ 14 ഡാമുകളും നിറഞ്ഞു. ഇതിൽ കുന്ത എമറാൾഡ് ഡാമുകൾ തുറന്നുവിട്ടു. ഡാമുകളിൽ നിന്നും ഒഴുകിയെത്തിയ വെള്ളത്തിൽ കൃഷിയിടങ്ങൾ
ഗൂഡല്ലൂർ ∙ കനത്ത മഴയിൽ ഊട്ടിയിൽ എമറാൾഡിന് സമീപം ലോറിസ്റ്റിനിൽ അഞ്ചേക്കർ കൃഷിയിടം ഒലിച്ചുപോയി. കൃഷിഭൂമിയിലെ തേയില, പച്ചക്കറികൾ തുടങ്ങിയവയാണു നശിച്ചത്. നീലഗിരി ജില്ലയിലെ 14 ഡാമുകളും നിറഞ്ഞു. ഇതിൽ കുന്ത എമറാൾഡ് ഡാമുകൾ തുറന്നുവിട്ടു. ഡാമുകളിൽ നിന്നും ഒഴുകിയെത്തിയ വെള്ളത്തിൽ കൃഷിയിടങ്ങൾ
ഗൂഡല്ലൂർ ∙ കനത്ത മഴയിൽ ഊട്ടിയിൽ എമറാൾഡിന് സമീപം ലോറിസ്റ്റിനിൽ അഞ്ചേക്കർ കൃഷിയിടം ഒലിച്ചുപോയി. കൃഷിഭൂമിയിലെ തേയില, പച്ചക്കറികൾ തുടങ്ങിയവയാണു നശിച്ചത്. നീലഗിരി ജില്ലയിലെ 14 ഡാമുകളും നിറഞ്ഞു. ഇതിൽ കുന്ത എമറാൾഡ് ഡാമുകൾ തുറന്നുവിട്ടു. ഡാമുകളിൽ നിന്നും ഒഴുകിയെത്തിയ വെള്ളത്തിൽ കൃഷിയിടങ്ങൾ
ഗൂഡല്ലൂർ ∙ കനത്ത മഴയിൽ ഊട്ടിയിൽ എമറാൾഡിന് സമീപം ലോറിസ്റ്റിനിൽ അഞ്ചേക്കർ കൃഷിയിടം ഒലിച്ചുപോയി. കൃഷിഭൂമിയിലെ തേയില, പച്ചക്കറികൾ തുടങ്ങിയവയാണു നശിച്ചത്. നീലഗിരി ജില്ലയിലെ 14 ഡാമുകളും നിറഞ്ഞു. ഇതിൽ കുന്ത എമറാൾഡ് ഡാമുകൾ തുറന്നുവിട്ടു. ഡാമുകളിൽ നിന്നും ഒഴുകിയെത്തിയ വെള്ളത്തിൽ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി.
ഊട്ടി – ഗൂഡല്ലൂർ റോഡിലും മണ്ണിടിച്ചിലുണ്ടായി. ഗൂഡല്ലൂരിലും മഴ കുറഞ്ഞിട്ടില്ല. മഴയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങളിൽ മന്ത്രി കെ. രാമചന്ദ്രൻ സന്ദർശനം നടത്തി. മരം വീണു പരുക്കേറ്റവരെ സന്ദർശിച്ചു. പിന്നീട് തകർന്ന ലൈബ്രറി കെട്ടിടം കണ്ടശേഷം പുത്തൂർവയലിലെ ദുരിതാശ്വാസ കേന്ദ്രവും അദ്ദേഹം സന്ദർശിച്ചു. മഴയിൽ നാശനഷ്ടം ഉണ്ടായവർക്ക് 4 ലക്ഷത്തിന്റെ ധനസഹായവും നൽകി