ഉഷ്ണ തരംഗം: പരിശോധന കർശനമാക്കി തൊഴിൽ വകുപ്പ്
കൽപറ്റ ∙ സംസ്ഥാനത്ത് ഉഷ്ണ തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പരിശോധന കർശനമാക്കി തൊഴിൽ വകുപ്പ്. ഡപ്യൂട്ടി ലേബർ ഓഫിസർ എസ്.പി. ബഷീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കെട്ടിട-റോഡ് നിർമാണ മേഖലകളിൽ നിയമം തെറ്റിച്ച് ജോലി ചെയ്യുന്നതു കണ്ടെത്തി. ചൂട് കൂടിയ സാഹചര്യത്തിൽ വെയിലത്ത് ജോലി
കൽപറ്റ ∙ സംസ്ഥാനത്ത് ഉഷ്ണ തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പരിശോധന കർശനമാക്കി തൊഴിൽ വകുപ്പ്. ഡപ്യൂട്ടി ലേബർ ഓഫിസർ എസ്.പി. ബഷീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കെട്ടിട-റോഡ് നിർമാണ മേഖലകളിൽ നിയമം തെറ്റിച്ച് ജോലി ചെയ്യുന്നതു കണ്ടെത്തി. ചൂട് കൂടിയ സാഹചര്യത്തിൽ വെയിലത്ത് ജോലി
കൽപറ്റ ∙ സംസ്ഥാനത്ത് ഉഷ്ണ തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പരിശോധന കർശനമാക്കി തൊഴിൽ വകുപ്പ്. ഡപ്യൂട്ടി ലേബർ ഓഫിസർ എസ്.പി. ബഷീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കെട്ടിട-റോഡ് നിർമാണ മേഖലകളിൽ നിയമം തെറ്റിച്ച് ജോലി ചെയ്യുന്നതു കണ്ടെത്തി. ചൂട് കൂടിയ സാഹചര്യത്തിൽ വെയിലത്ത് ജോലി
കൽപറ്റ ∙ സംസ്ഥാനത്ത് ഉഷ്ണ തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പരിശോധന കർശനമാക്കി തൊഴിൽ വകുപ്പ്. ഡപ്യൂട്ടി ലേബർ ഓഫിസർ എസ്.പി. ബഷീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കെട്ടിട-റോഡ് നിർമാണ മേഖലകളിൽ നിയമം തെറ്റിച്ച് ജോലി ചെയ്യുന്നതു കണ്ടെത്തി. ചൂട് കൂടിയ സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയക്രമം പാലിക്കാൻ തൊഴിലുടമകൾക്കു കർശന നിർദേശം നൽകിയതായും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും ജില്ലാ ലേബർ ഓഫിസർ അറിയിച്ചു.
പനമരം, മാനന്തവാടി, കൽപറ്റ, ബത്തേരി, ചുണ്ടേൽ, മേപ്പാടി എന്നിവിടങ്ങളിലാണു പരിശോധന നടത്തിയത്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണറിന്റെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ടു 3 വരെ വിശ്രമവേളയാണ്.