വി‍ജയികളെ അഭിനന്ദിക്കുകയും തോൽവി ഏറ്റുവാങ്ങിയവരെ സാന്ത്വനിപ്പിക്കുകയും ചെയ്യുന്ന സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾക്കിടയിൽ,  തോൽവികളിൽ തളരാതെയുള്ള പോരാട്ടം അഭിമാനനേട്ടത്തിലെത്തിച്ച കഥ പറയുകയാണ് കരുവാരക്കുണ്ട് സ്വദേശിയായ പി മുഹമ്മദ് സജാദ്. പത്താം ക്ലാസിൽ മാർക്കിൽ വന്‍ മാര്‍ക്ക് നേടാതിരുന്നിട്ടും സിവിൽ സർവീസിൽ 390-ാം റാങ്ക് കിട്ടിയതിനെക്കുറിച്ചാണ് മുഹമ്മദ് സജാദെന്ന മലപ്പുറംകാരൻ വിശദീകരിക്കുന്നത്. മാർക്ക് കുറവായതിനാൽ കിട്ടാതെപോയ സയൻസ് ഗ്രൂപ്പല്ല, ഹ്യുമാനിറ്റീസ് ആണ് ജീവിതത്തിൽ വഴിത്തിരിവായതെന്ന് സജാദ് പറയുന്നു

മുഹമ്മദ് സാജാദിന്റെ ഫേസ്ബുക്ക് കുറിപ്പ്: 

74 ശതമാനമായിരുന്നു പത്തിലെ മാർക്ക് . അത്ര മോശം മാർക്കൊന്നുമായിരുന്നില്ല . എങ്കിലും ക്ലാസ്സിൽ ഏറെ പിന്നിലായിരുന്നു. ആ മാർക്ക് വെച്ച് മെറിറ്റിൽ എവിടെയും സയൻസ് കിട്ടില്ലായിരുന്നു. സയൻസ് കിട്ടാതെ ,5 വർഷം സ്വന്തം വീടു പോലെ കണ്ട  മലപ്പുറം നവോദയയുടെ പടിയിറങ്ങുമ്പോൾ ആദ്യമായി വീട്ടിൽ നിന്ന് നവോദയയിൽ പോയതിനേക്കാൾ സങ്കടമുണ്ടായിരുന്നു. എങ്കിലും മെറിറ്റിൽ കിട്ടാത്ത സയൻസിനു പകരം ഹ്യുമാനിറ്റീസ് എടുത്തതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അന്നത്തെ നഷ്ടബോധമാണ്, വാശിയാണ്, പിന്നീട് സിവിൽ സർവ്വീസ് വിജയത്തിനടക്കം പ്രചോദനമായത്. 

എന്തേ ഹ്യുമാനിറ്റീസ് എടുത്തത്  എന്നുള്ള പലരുടേയും ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇന്നത്തെ 390 ആം റാങ്ക്. അതു കൊണ്ട് തോറ്റു പോയവരോട്, ഫുൾ A+ ഉം സയൻസും കിട്ടാത്തവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഒന്നിന്റേയും അവസാനമല്ല. "പിക്ചരർ അഭീ ബീ ബാക്കീ ഹൈ". 

ഫുള് എ പ്ളസ്കാരോടും ഉന്നത വിജയികളോടും ഒന്നും പറയാനില്ല. Because you are on the right track (Congratulations) 

N:B:  +1 ന് ഏത് സ്ട്രീം എടുക്കുന്നു എന്നുള്ളത് സിവിൽ സർവീസ് പരീക്ഷയിൽ ഒരു ഘടകം അല്ല