ഹൈക്കോടതി അസിസ്റ്റന്റിൽ നിന്ന് സിവിൽ സർവീസിലേക്ക്; 6ാം ശ്രമത്തിൽ വിജയം
തോൽവിയിൽ പിന്മാറാതെ വീണ്ടും ശ്രമിക്കുക എന്നതാണ് തന്റെ വിജയമന്ത്രമെന്ന് അദ്ദേഹം പറയുന്നു. യുസി കോളജിൽ നിന്നു സൈക്കോളജിയിൽ ബിരുദവും കുസാറ്റിൽ നിന്ന് എംബിഎയും നേടിയ ശേഷം ടിസിഎസിൽ ചേർന്നു. 2016ൽ ഹൈക്കോടതി അസിസ്റ്റന്റായി ജോലി കിട്ടി. 3 വർഷം മുൻപ് അവധിയെടുത്തു സിവിൽ സർവീസ് ശ്രമം തുടങ്ങി. സ്വയം
തോൽവിയിൽ പിന്മാറാതെ വീണ്ടും ശ്രമിക്കുക എന്നതാണ് തന്റെ വിജയമന്ത്രമെന്ന് അദ്ദേഹം പറയുന്നു. യുസി കോളജിൽ നിന്നു സൈക്കോളജിയിൽ ബിരുദവും കുസാറ്റിൽ നിന്ന് എംബിഎയും നേടിയ ശേഷം ടിസിഎസിൽ ചേർന്നു. 2016ൽ ഹൈക്കോടതി അസിസ്റ്റന്റായി ജോലി കിട്ടി. 3 വർഷം മുൻപ് അവധിയെടുത്തു സിവിൽ സർവീസ് ശ്രമം തുടങ്ങി. സ്വയം
തോൽവിയിൽ പിന്മാറാതെ വീണ്ടും ശ്രമിക്കുക എന്നതാണ് തന്റെ വിജയമന്ത്രമെന്ന് അദ്ദേഹം പറയുന്നു. യുസി കോളജിൽ നിന്നു സൈക്കോളജിയിൽ ബിരുദവും കുസാറ്റിൽ നിന്ന് എംബിഎയും നേടിയ ശേഷം ടിസിഎസിൽ ചേർന്നു. 2016ൽ ഹൈക്കോടതി അസിസ്റ്റന്റായി ജോലി കിട്ടി. 3 വർഷം മുൻപ് അവധിയെടുത്തു സിവിൽ സർവീസ് ശ്രമം തുടങ്ങി. സ്വയം
ഹൈക്കോടതി അസിസ്റ്റന്റ് തോട്ടയ്ക്കാട്ടുകര കാരോത്തുകുടി കെ.എം. ഷിയാസിനു സിവിൽ സർവീസസ് പരീക്ഷയിൽ 422–ാം റാങ്ക്. സിവിൽ സർവീസിലേക്ക് 6 തവണ ശ്രമിച്ച ഷിയാസ് നാലാമത്തെ അഭിമുഖത്തിലാണു വിജയിച്ചത്. തോൽവിയിൽ പിന്മാറാതെ വീണ്ടും ശ്രമിക്കുക എന്നതാണ് തന്റെ വിജയമന്ത്രമെന്ന് അദ്ദേഹം പറയുന്നു.
യുസി കോളജിൽ നിന്നു സൈക്കോളജിയിൽ ബിരുദവും കുസാറ്റിൽ നിന്ന് എംബിഎയും നേടിയ ശേഷം ടിസിഎസിൽ ചേർന്നു. 2016ൽ ഹൈക്കോടതി അസിസ്റ്റന്റായി ജോലി കിട്ടി. 3 വർഷം മുൻപ് അവധിയെടുത്തു സിവിൽ സർവീസ് ശ്രമം തുടങ്ങി. സ്വയം പരിശീലിക്കുകയായിരുന്നു. ഇക്കാലത്തു കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള സ്ഥാപനങ്ങളിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലകനായും പ്രവർത്തിച്ചു. ധനലക്ഷ്മി ബാങ്കിൽ നിന്നു വിരമിച്ച മുഹമ്മദ് കോയയുടെയും ഉമ്മു സെൽമയുടെയും മകനാണ്. ഭാര്യ: കോട്ടയ്ക്കൽ തറമ്മൽ കുടുംബാംഗം ഷഹറ സാദ. മകൻ: ഇർഫാൻ.
English Summary: Civil Service Success Story Of Shiyas