റാങ്ക് ലിസ്റ്റ് ഉണ്ടായിട്ടും കെഎസ്എഫ്ഇയിൽ താൽക്കാലിക നിയമനം
വിമുക്തഭടൻമാർക്കൊപ്പം പാർട്ടി അനുഭാവികൾക്കും നിയമനം നൽകിയിട്ടുണ്ട്. താൽക്കാലിക ജീവനക്കാരെ ഒഴിവാക്കിയാൽ റാങ്ക് ലിസ്റ്റിൽ നിന്ന് നൂറോളം പേർക്കുകൂടി നിയമനം നൽകാം. നൂറോളം പേർ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. തെക്കൻ ജില്ലകളിലും ഈ രീതിയിൽ താൽക്കാലികക്കാരെ നിയമിച്ചിരുന്നെങ്കിലും പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിൽ വന്നപ്പോൾ ഒഴിവാക്കി.
വിമുക്തഭടൻമാർക്കൊപ്പം പാർട്ടി അനുഭാവികൾക്കും നിയമനം നൽകിയിട്ടുണ്ട്. താൽക്കാലിക ജീവനക്കാരെ ഒഴിവാക്കിയാൽ റാങ്ക് ലിസ്റ്റിൽ നിന്ന് നൂറോളം പേർക്കുകൂടി നിയമനം നൽകാം. നൂറോളം പേർ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. തെക്കൻ ജില്ലകളിലും ഈ രീതിയിൽ താൽക്കാലികക്കാരെ നിയമിച്ചിരുന്നെങ്കിലും പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിൽ വന്നപ്പോൾ ഒഴിവാക്കി.
വിമുക്തഭടൻമാർക്കൊപ്പം പാർട്ടി അനുഭാവികൾക്കും നിയമനം നൽകിയിട്ടുണ്ട്. താൽക്കാലിക ജീവനക്കാരെ ഒഴിവാക്കിയാൽ റാങ്ക് ലിസ്റ്റിൽ നിന്ന് നൂറോളം പേർക്കുകൂടി നിയമനം നൽകാം. നൂറോളം പേർ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. തെക്കൻ ജില്ലകളിലും ഈ രീതിയിൽ താൽക്കാലികക്കാരെ നിയമിച്ചിരുന്നെങ്കിലും പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിൽ വന്നപ്പോൾ ഒഴിവാക്കി.
അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും കെഎസ്എഫ്ഇയിൽ താൽക്കാലിക നിയമനം. മലപ്പുറം ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിലാണ് ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ചത്. വിമുക്തഭടൻമാർക്കൊപ്പം പാർട്ടി അനുഭാവികൾക്കും നിയമനം നൽകിയിട്ടുണ്ട്. നൂറോളം പേർ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. തെക്കൻ ജില്ലകളിലും ഈ രീതിയിൽ താൽക്കാലികക്കാരെ നിയമിച്ചിരുന്നെങ്കിലും പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിൽ വന്നപ്പോൾ ഒഴിവാക്കി.
കമ്പനി/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്ന് 662 പേർക്ക് കെഎസ്എഫ്ഇ ഇപ്പോൾ നിയമന ഉത്തരവ് നൽകിയിരുന്നു. ഈ തസ്തികയുടെ 225 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ 101 പേർക്ക് നിയമന ഉത്തരവ് നൽകി. മാർച്ചിലെ റിവ്യൂവിന്റെ അടിസ്ഥാനത്തിലും പുതിയ ബ്രാഞ്ചുകൾ തുടങ്ങിയ സാഹചര്യത്തിലുമാണ് ഇത്രയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. താൽക്കാലിക ജീവനക്കാരെ ഒഴിവാക്കിയാൽ റാങ്ക് ലിസ്റ്റിൽ നിന്ന് നൂറോളം പേർക്കുകൂടി നിയമനം നൽകാം. എന്നാൽ െകഎസ്എഫ്ഇ അധികൃതർ ഇതിനു തയാറാകുന്നില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
English Summary: KSFE Temporary Appointments