അറബിക്കടലിൽ ക്യാർ ചുഴലിക്കാറ്റിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ തെക്കുഭാഗത്തായി രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ചു ലക്ഷദ്വീപ് - മാലദ്വീപ് മേഖലയ്ക്കു മുകളിലായി അതിതീവ്ര ന്യൂനമർദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പ്രഭാവത്തിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 

അറബിക്കടലിൽ ലക്ഷദ്വീപ്-മാലിദ്വീപ്-കോമോറിൻ  ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമർദം  തീവ്രന്യൂനമർദമായി മാറുന്നു. ഇന്ന് പുലർച്ചെ  നിലവിൽ  6.5°N അക്ഷാംശത്തിലും  76.2°E രേഖാംശത്തിലും മാലദ്വീപിൽ നിന്ന് വടക്ക്-കിഴക്കായി 390 കിലോമീറ്റർ ദൂരത്തും ലക്ഷദ്വീഎപിലെ മിനിക്കോയിൽ നിന്ന് 390 കിലോമീറ്റർ ദൂരത്തുമായാണ് തീവ്രന്യൂനമർദത്തിന്റെ സ്ഥാനം. അടുത്ത 24 മണിക്കൂറിൽ കൂടുതൽ കരുത്ത് പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി മാറുമെന്നാണ് നിഗമനം. 

ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ തീവ്രന്യൂനമർദം കടന്നു പോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുത്തി. കടലിൽ പോയ മത്സ്യത്തൊഴിലാളികളെതിരിച്ചു വിളിച്ചിട്ടുണ്ട്. ഇനിയുള്ള സമയങ്ങളിലും കടൽ പ്രക്ഷുബ്ധവസ്ഥയിൽ തുടരുരുമെന്നും തീവ്രന്യൂനമർദത്തിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കി. തീരമേഖലയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.