ഇങ്ങനെ പോയാൽ മത്സ്യങ്ങളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ഉൽപന്നങ്ങളാകും കടലിലുണ്ടാവക എന്നാണ് സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് വിവരിക്കാന്‍ ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരും സ്ഥിരമായി ഉപയോഗിക്കുന്ന വാചകം. വര്‍ഷം തോറും സമുദ്രത്തിലേക്കു പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ അളവ്

ഇങ്ങനെ പോയാൽ മത്സ്യങ്ങളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ഉൽപന്നങ്ങളാകും കടലിലുണ്ടാവക എന്നാണ് സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് വിവരിക്കാന്‍ ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരും സ്ഥിരമായി ഉപയോഗിക്കുന്ന വാചകം. വര്‍ഷം തോറും സമുദ്രത്തിലേക്കു പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ അളവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇങ്ങനെ പോയാൽ മത്സ്യങ്ങളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ഉൽപന്നങ്ങളാകും കടലിലുണ്ടാവക എന്നാണ് സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് വിവരിക്കാന്‍ ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരും സ്ഥിരമായി ഉപയോഗിക്കുന്ന വാചകം. വര്‍ഷം തോറും സമുദ്രത്തിലേക്കു പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ അളവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇങ്ങനെ പോയാൽ മത്സ്യങ്ങളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ഉൽപന്നങ്ങളാകും കടലിലുണ്ടാവക എന്നാണ് സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് വിവരിക്കാന്‍ ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരും സ്ഥിരമായി ഉപയോഗിക്കുന്ന വാചകം. വര്‍ഷം തോറും സമുദ്രത്തിലേക്കു പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ അളവ് കണക്കാക്കിയാല്‍ ഇതില്‍ ഒട്ടും അതിശയോക്തിയില്ലെന്ന് മനസ്സിലാകും. എന്നാല്‍ സമുദ്രത്തിലേക്കെത്തുന്ന പ്ലാസ്റ്റികിന്‍റെ ഒരു ശതമാനത്തോളം മാത്രമെ അവിടെ ഒഴുകി നടക്കുന്നുള്ളൂ എന്നതാണ് മറ്റൊരു വസ്തുത. ശേഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എവിടേക്കു പോകുന്നു എന്ന ചോദ്യത്തിന് വിശ്വസനീയമായ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകരിപ്പോള്‍.

ഇത്ര നാളും ഇങ്ങനെ അപ്രത്യക്ഷമാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ചുള്ള പഠനം കേന്ദ്രീകരിച്ചിരുന്നത് കടലിന്‍റെ അടിത്തട്ടുകളിലും, പ്ലാസ്റ്റിക് അറിയതെ ഭക്ഷണമാക്കുന്ന ജീവികളിലുമായിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഭൂരിഭാഗം വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും എവിടേക്കു പോകുന്നു എന്നതിന് വ്യക്തമായ ഉത്തരം ഗവേഷകര്‍ക്കു ലഭിച്ചത്. കടലിലേക്കു തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വലിയൊരളവ് കരയിലേക്കു തന്നെ തിരിച്ചെത്തുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇവയെല്ലാം തന്നെ തീരപ്രദേശങ്ങളിലും തീരമേഖലകളിലെ ചെടികൾക്കിടയിലുമായി കുന്നുകൂടി കിടക്കുകയാണെന്ന് ഗവേഷര്‍ വിശദീകരിക്കുന്നു. 

ADVERTISEMENT

ലിറ്ററല്‍ സോണ്‍

സമുദ്രങ്ങളിലേക്കെത്തുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ 90 ശതമാനവും ലിറ്ററല്‍ സോണ്‍ എന്നു വിളിയ്ക്കുന്ന പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നു എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കരയില്‍ നിന്ന് 8 കിലോമീറ്റര്‍ വരെയുള്ള സമുദ്രമേലയെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ലിറ്ററല്‍ സോണ്‍ എന്നു വിളിക്കുന്നത്. ഏറ്റവുമധികം മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്ന മേഖല ആയതിനാലാണ് ലിറ്ററല്‍ സോണ്‍ അഥവാ മാലിന്യ മേഖല എന്ന പേര് ഈ പ്രദേശത്തിനു ലഭിച്ചതും.

ADVERTISEMENT

ഇങ്ങനെ സമുദ്രത്തിലേക്കെത്തുന്ന മാലിന്യങ്ങളില്‍ ലിറ്ററല്‍ സോണില്‍ തുടരുന്നവ വൈകാതെ തീരത്തടിയുമെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. പ്രത്യേകിച്ചും ജനവാസ കേന്ദ്രങ്ങള്‍ അടുത്തുള്ള തീരമേഖലകളിലും, കൂടുതല്‍ ആളുകള്‍ എത്തുന്ന തീരമേഖലകളിലും ഇത്തരത്തില്‍ മാലിന്യ കൂമ്പാരം കടല്‍തീരത്തടിയുന്നത് കൂടുതലാണ്. ചുറ്റുമുള്ള തീരപ്രദേശങ്ങള്‍ നിരീക്ഷിച്ചാല്‍ തന്നെ ഇക്കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ എന്ന് ഗവേഷകര്‍ പറയുന്നു. 

അതേസമയം ഇങ്ങനെ തീരമേഖലയില്‍ കൂടുങ്ങി കിടക്കുന്നത് കൊണ്ട് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്ക് ഭീഷണി യാകുന്നില്ലെന്നും കരുതരുത്. തീരമേഖലയിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷണമെന്ന് തെറ്റിധരിച്ച് കടലിലും കരയിലുമുള്ള ജീവികള്‍ അകത്താക്കാറുണ്ട്. കടല്‍പക്ഷികളും മറ്റും ഏറ്റവുമധികം പ്ലാസ്റ്റിക് ഭക്ഷിക്കുന്നത് തീരമേഖലയില്‍ നിന്നു തന്നെയാണ്. 

ADVERTISEMENT

മലിനീകരണം ഒഴിവാക്കാം

കടലിലേക്ക് ഏറ്റവുധികം മാലിന്യം എത്തപ്പെടുന്നത് തീരപ്രദേശങ്ങള്‍ വഴിയാണ്. കപ്പല്‍ മൂലമോ മറ്റേതെങ്കിലും മാര്‍ഗത്തിലോ കടലിലേക്ക് പ്ലാസ്റ്റിക് എത്തുന്നത് വളരെ ചെറിയ അളവില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ തീരപ്രദേശങ്ങളില്‍ കൃത്യമായ നിരീക്ഷണവും, മാര്‍ഗനിര്‍ദ്ദേശങ്ങളും നടപ്പിലാക്കായാല്‍ കടലിലെ മലിനീകരണം വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കും. അത് പോലെ തന്നെ തീരപ്രദേശത്തും സമീപത്തുമായി ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ഈ മാലിന്യം തിരികെ കടലിലേക്കു പോകുന്നത് തടയുകയും ചെയ്യും. 

കാന്‍ബറയില്‍ നടന്ന ഇന്‍റര്‍നാഷണല്‍ പ്ലാസ്റ്റിക് സമ്മേളനത്തിലാണ് സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തെ സംബന്ധിച്ച പുതിയ  പ്രബന്ധം അവതരിക്കപ്പെട്ടത്. അമേരിക്കയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷകര്‍ ചേര്‍ന്നാണ് ഈ പഠനം പൂര്‍ത്തിയാക്കിയത്. രാജ്യാന്തര തലത്തില്‍ പ്ലാസ്റ്റിക് മാലിന്യം കയറ്റി അയക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൂടിവന്ന സാഹചര്യത്തില്‍ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന പ്സാസ്റ്റിക് മാലിന്യത്തിന്‍റെ അളവില്‍ ഗണ്യമായ വർധനവുണ്ടാകുമെന്നാണ് കരുതുന്നത്. 

English Summary: A Huge Amount of Plastic Waste Is 'Missing' From Our Oceans. New Study Shows Where It Is