തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നഷ്ടമായത് 8 വയസ്സുകാരന്റെ ജീവൻ. തിരുനെൽവേലി ജില്ലയിൽ ശങ്കരൻകോവിലിലാണ് നാടിനെ നടുക്കിയ സംഭവം.  ആറിലധികം വരുന്ന നായ്ക്കളുടെ കൂട്ടമാണ് കെ. സേതുപതിയുടെ മകനും ആർസി പ്രൈമറി സ്കൂൾ വിദ്യാർഥിയുമായ സന്തോഷിനെ കടിച്ചുകീറി കൊന്നത്.  

സ്കൂളിൽ നിന്ന് ഏറെ അകലെയായി ഒറ്റപ്പെട്ട സ്ഥലത്താണ് സന്തോഷിന്റെ വീട്. സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ കളിക്കാനായി  പോകാറുണ്ടായിരുന്ന സന്തോഷ്  തിരികെ എത്താത്തതിനെ തുടർന്നു വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചിറങ്ങി. വയലിൽ എത്തിയപ്പോൾ കുട്ടിയെ  കടിച്ചുകീറുന്ന ഒരുകൂട്ടം നായ്ക്കളെയാണു കണ്ടത്. ശരീരമാസകലം കടിയേറ്റിട്ടുണ്ടായിരുന്നു.  കഴുത്തിലേറ്റ കടിയിൽ രക്തം ഏറെ നഷ്ടപ്പെട്ടിരുന്നു.