കനാലിൽ അകപ്പെട്ട നായ്ക്കുട്ടിയെ രക്ഷിച്ച രണ്ട് മനുഷ്യരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ രണ്ട് പേരേയും അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് സമൂഹമാധ്യമങ്ങൾ. കനാലിലെ വെള്ളത്തിൽ നിന്നും കരകയറാനാവാതെ നിന്ന പട്ടിക്കുട്ടിയെയാണ് ഇരുവരും ചേർന്ന് രക്ഷിച്ചത്.

മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിനു തെളിവാണ് ഈ ദൃശ്യങ്ങൾ. കരകയറാനാവാതെ വിഷമിക്കുന്ന നായ്ക്കുട്ടിയെ കണ്ട യുവാക്കളിലൊരാൾ പെട്ടെന്നു തന്നെ കൂടെയുള്ള ആളുടെ കൈപിടിച്ച് കനാലിന്റെ വശങ്ങളിൽ ചവിട്ടി നായ്ക്കുട്ടിയെ പൊക്കിയെടുത്തു കരയിലെത്തിച്ചു. രക്ഷപെടുത്തിയ നായ്ക്കുട്ടി ഉടൻതന്നെ നഗരത്തിരക്കിലേക്ക് ഓടിമറഞ്ഞു.

ചൈനയിലെ പീപ്പിൾസ് ‍ഡെയ്‌ലിയാണ് ഹൃദയസ്പർശിയായ ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾതന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.