സച്ചിന്റെ പിറന്നാളായിരുന്നു ഇന്നലെ. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് അച്ഛനും ബോര്‍ഡര്‍ സെക്യൂരിയിലെ തിരക്കുമൂലം അമ്മയ്ക്കും ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആലപ്പുഴയില്‍ നടന്ന പിറന്നാളാഘോഷത്തിന് സച്ചിനെ മകനെപ്പോലെ കാണുന്ന ശ്രീകാന്ത് ഒരാള്‍ മതിയായിരുന്നു.

ഇതാണ് നാലാംപിറന്നാളുകാരന്‍ സച്ചിൻ. ആലപ്പുഴ ഡോഗ്  സ്ക്വാഡിലെ മിടുമിടുക്കന്‍. കുറ്റാന്വേഷണത്തില്‍ വല്ലാത്തൊരു ജനുസാണ് ഇവന്റേത്. കേട്ടാല്‍ ഞെട്ടണ്ട. പ്രധാനമന്ത്രിയുടെ സുരക്ഷാ സേനയിലാണ് ഇവന്റെ ഡാഡി. ജമ്മു അതിർത്തിയിൽ ബിഎസ്എഫിനൊപ്പം സേവനം അനുഷ്ഠിക്കുന്നു മമ്മി. പറഞ്ഞുവന്നാല്‍ വലിയ തറവാട്ടുകാരാണ്. 

കാലിലണിഞ്ഞിരിക്കുന്ന ഈ ഷൂസ് ശ്രീകാന്തിന്റെ പിറന്നാള്‍ സമ്മാനമാണ്. മൂന്നരമാസം ഉള്ളപ്പോഴാണ് സിവില്‍ പൊലീസ് ഓഫിസറായ ശ്രീകാന്തിന്റെ കയ്യില്‍ സച്ചിനെ കിട്ടുന്നത്. അന്നുമുതല്‍ ഇരുവരും ഒന്നിച്ചാണ്. രണ്ടുവര്‍ഷത്തിനിടെ ആറുകേസുകള്‍ മണംപിടിച്ച് ജയിച്ചവനാണ് സച്ചിന്‍. ആഘോഷം കഴിഞ്ഞു, ഇനി കേരളാ പൊലീസിന് മുന്നിലെ സങ്കീര്‍ണമായ കേസുകളുടെ ചുരുളഴിക്കാന്‍ മണംപിടിച്ചുളള പോക്കാണ്...കുറ്റവാളികളെ വലയിലാക്കുംവരെ.

English Summary: Police Dog Sachin Celebrates his 4th Birthday