വ്യാജ വാർത്തകളുടെ പ്രചാരണത്തിന് മതവും സംസ്കാരവുമൊക്കെ കൂട്ടിച്ചേർക്കുന്ന കാഴ്ചകളാണ് എവിടെയും. ഇതിനിടെ ബുർഖ ധരിച്ച സ്ത്രീ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു വനിതാ കലക്ടർ ഹിജാബ് ധരിച്ച് സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്തത് എന്ന

വ്യാജ വാർത്തകളുടെ പ്രചാരണത്തിന് മതവും സംസ്കാരവുമൊക്കെ കൂട്ടിച്ചേർക്കുന്ന കാഴ്ചകളാണ് എവിടെയും. ഇതിനിടെ ബുർഖ ധരിച്ച സ്ത്രീ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു വനിതാ കലക്ടർ ഹിജാബ് ധരിച്ച് സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്തത് എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യാജ വാർത്തകളുടെ പ്രചാരണത്തിന് മതവും സംസ്കാരവുമൊക്കെ കൂട്ടിച്ചേർക്കുന്ന കാഴ്ചകളാണ് എവിടെയും. ഇതിനിടെ ബുർഖ ധരിച്ച സ്ത്രീ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു വനിതാ കലക്ടർ ഹിജാബ് ധരിച്ച് സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്തത് എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യാജ വാർത്തകളുടെ പ്രചാരണത്തിൽ മതവും സംസ്കാരവുമൊക്കെ കൂട്ടിച്ചേർക്കുന്ന കാഴ്ചകളാണ് എവിടെയും. ഇതിനിടെ ബുർഖ ധരിച്ച സ്ത്രീ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു വനിതാ കലക്ടർ ഹിജാബ് ധരിച്ച് സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്തത് എന്ന അവകാശവാദത്തോടെയാണ് വിഡിയോ ഷെയർ ചെയ്യുന്നത്. പ്രചരിക്കുന്ന വിഡിയോയുടെ നിജസ്ഥിതി തേടി നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ലേക്ക് സന്ദേശം അയച്ചത്. സത്യമറിയാം.

അന്വേഷണം

ADVERTISEMENT

ശ്രദ്ധാലുവായിരിക്കുക. ഹിന്ദുക്കളുടെ ഒരു തെറ്റായ വോട്ട് നമ്മുടെ രാഷ്ട്രത്തിന്റെ ഇസ്‌ലാമികവൽക്കരണത്തിലേക്ക് ഇന്ത്യയെ തള്ളിവിടും. കർണാടകയിൽ ഇതിനകം സംഭവിച്ചു. ദ്വജ വന്ദന വേളയിൽ ബർഖയിലെ ലേഡി കലക്ടർ. പരേഡിന്റെ പരിശോധന സമയത്തും അവൾ ധരിച്ചിരിക്കുന്ന "ഹിജാബ്" കാണുക. ഫ്രാൻസിലും ഇതെല്ലാം ആരംഭിച്ചത് ഇങ്ങനെയാണ്. പല ഫ്രഞ്ചുകാരും ഇത് സ്വന്തം വിശ്വാസമാണെന്ന് കരുതി എന്നാണ് പോസ്റ്റുകൾ.

അഫ്‍ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ ഏതെങ്കിലും ഇസ്‌ലാമിക രാജ്യങ്ങളിൽ നിന്നുള്ളതല്ല വിഡിയോ, മറിച്ച് നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് നിന്നുള്ളതാണ് - ഇത് അനുവദനീയമാണോ? മുസ്‌ലിം കലക്ടർ സാഹിബ ഹിജാബ് ധരിച്ച് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുന്നു" എന്ന അടിക്കുറിപ്പോടെയാണ് മറ്റൊരു പോസ്റ്റ് പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്കിലെ മറ്റ് നിരവധി ഉപയോക്താക്കളും ഇതേ അവകാശവാദത്തോടെ വിഡിയോ പങ്കിട്ടിട്ടുണ്ട്.

വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ ആദ്യം ഗൂഗിൾ റിവേഴ്‌സ് ഇമേജ് വഴി തിരഞ്ഞപ്പോൾ 2023 ഓഗസ്റ്റ് 21-ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌ത ഒരു വിഡിയോ കണ്ടെത്തി. അതിൽ വൈറൽ വീഡിയോയ്ക്ക് സമാനമായ നിരവധി ദൃശ്യങ്ങൾ കാണാൻ കഴിയും. വിഡിയോയിൽ, സ്ത്രീ സവാരി ചെയ്യുന്ന ജിപ്‌സിയുടെ നമ്പർ പ്ലേറ്റിൽ JK എന്നും 'ചൗഗാൻ ഗ്രൗണ്ടിലെ സ്വാതന്ത്ര്യദിനാഘോഷം' എന്നും ഒരു ഫ്രെയിമിൽ എഴുതിയിരിക്കുന്നത് കാണാം.

ഈ സൂചനകൾ വച്ച് തിരഞ്ഞപ്പോൾ, ഫാസ്റ്റ് ന്യൂസ് എന്ന ഫേസ്ബുക്ക് പേജിൽ വൈറലായ വിഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് കണ്ടെത്തി. 2023 ലെ സ്വാതന്ത്ര്യ ദിനത്തിൽ  കിഷ്ത്വാർ ചൗഗൻ മൈതാനിയിൽ വൈസ് പ്രസിഡന്റ് സൈമ പർവീൺ ലോൺ  ദേശീയ പതാക ഉയർത്തി, ഇത് കൂടാതെ ചരിത്രത്തിലാദ്യമായി വൈസ് പ്രസിഡന്റ് സൈമ പർവീൺ ലോൺ കിഷ്ത്വറിലെ പൊതുജനങ്ങളെ അഭിസംബോധന ചെയ്തുവെന്നും പോസ്റ്റിനൊപ്പംകുറിച്ചിട്ടുണ്ട്.

ADVERTISEMENT

കൂടുതൽ തിരഞ്ഞപ്പോൾ 2023 ഓഗസ്റ്റ് 16 ലെ ഗ്രേറ്റർ കശ്മീരിന്റെ വാർത്താ റിപ്പോർട്ട് കണ്ടെത്തി. ഈ റിപ്പോർട്ട് ജമ്മു ഡിവിഷനിൽ എങ്ങനെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു. ജമ്മുവിലെ കിഷ്ത്വാർ ജില്ലയിലെ ചരിത്രപ്രസിദ്ധമായ 'ചൗഗൻ മൈതാന'ത്തിലാണ് പ്രധാന ചടങ്ങ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. ജില്ലാ വികസന കൗൺസിൽ (ഡിഡിസി) വൈസ് പ്രസിഡന്റ് സൈമ പർവീൺ ലോൺ എസ്എസ്പി ഖലീൽ അഹമ്മദ് പോസ്വാളിനൊപ്പം ത്രിവർണ പതാക ഉയർത്തി. പരേഡ് പരിശോധിച്ച അദ്ദേഹം പൊലീസ്, ഐആർപി, സിആർപിഎഫ്, സിഐഎസ്എഫ്, ഫോറസ്റ്റ് സെക്യൂരിറ്റി ഫോഴ്സ്, ഹോം ഗാർഡ്, എസ്പിഒ ഗ്രൂപ്പ്, ജിഡിസി കിഷ്ത്വറിന്റെ എൻസിസി ബറ്റാലിയൻ, അങ്കണവാടി ജീവനക്കാർ, സ്കൂൾ കുട്ടികൾ എന്നിവരുടെ മാർച്ച് പാസ്റ്റിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു എന്ന വിവരങ്ങൾ റിപ്പോർട്ടിൽ നിന്ന് ലഭിച്ചു.

ജമ്മു കശ്മീരിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും കിസ്‌ത്വാറിലെ ചൗഗൻ മൈതാനിയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകിയിട്ടുണ്ട്. ചടങ്ങിൽ എസ്എസ്പി ഖലീൽ അഹമ്മദ് പോസ്വാളിനൊപ്പം ഡിഡിസി വൈസ് ചെയർപേഴ്സൺ സൈമ പർവീൺ ലോൺ പതാക ഉയർത്തി എന്നും വ്യക്തമാക്കുന്നുണ്ട്. 

mykishtwar.com എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് പേജ് ഡിഡിസി പരിഷത്ത് കിഷ്ത്വറിന്റെ വൈസ് ചെയർപേഴ്‌സന്റെ സ്വാതന്ത്ര്യ ദിന പരേഡ് പരിശോധന എന്ന അടിക്കുറിപ്പോടെ ഒരു വിഡിയോ അപ്‌ലോഡ് ചെയ്തതും ഞങ്ങൾക്ക് ലഭിച്ചു. ബുർഖ ധരിച്ച ഒരു സ്ത്രീ പരേഡിന്റെ സല്യൂട്ട് എടുക്കുന്നത് ഈ വിഡിയോയിൽ കാണാം. 

കിഷ്ത്വറിലെ ചൗഗൻ മൈതാനിയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുന്ന സ്ത്രീ ഡിഡിസി വൈസ് ചെയർപേഴ്സൺ സൈമ പർവീൺ ലോണാണെന്ന് മേൽപ്പറഞ്ഞ അന്വേഷണത്തിൽ നിന്ന് വ്യക്തമാണ്. അവർ ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറല്ല, മറിച്ച് ജില്ലാ വികസന കൗൺസിലിന്റെ തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റാണ്. 

ADVERTISEMENT

2021 ഫെബ്രുവരി 19 ലെ ഗ്രേറ്റർ കശ്മീരിൽ നിന്നുള്ള റിപ്പോർട്ട് കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ ശർമ്മയെ ഉദ്ധരിച്ച്, ഒരു ത്രികോണ മത്സരത്തിൽ ഡിഡിസി അംഗവും നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥിയുമായ പൂജ താക്കൂർ 8 വോട്ടിനു ചെയർപേഴ്‌സണായി വിജയിച്ചു, കോൺഗ്രസ് സ്ഥാനാർത്ഥി സൈമ പർവീൺ ലോൺ 7 വോട്ടുകൾക്ക് വൈസ് പ്രസിഡന്റായി വിജയിച്ചു എന്ന് വ്യക്തമാക്കുന്നുണ്ട്. 

കിഷ്ത്വറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം അവിടെ ജില്ലാ മജിസ്‌ട്രേറ്റിന്റെ അഥവാ കലക്ടറുടെ ഉത്തരവാദിത്തം ദേവാൻഷ് യാദവിനാണെന്നും ഞങ്ങൾ കണ്ടെത്തി. 

വസ്തുത

കർണാടകയിൽ നിന്നുള്ള വനിതാ കലക്ടർ ബുർഖ ധരിച്ച് സ്വാതന്ത്ര്യദിന പരേഡിനിടെ സല്യൂട്ട് സ്വീകരിക്കുന്നുവെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ജമ്മു കശ്മീരിലെ കിഷ്ത്വറിലെ ജില്ലാ വികസന കൗൺസിൽ വൈസ് പ്രസിഡന്റ് സൈമ പർവീണാണ് വിഡിയോയിലുള്ളത്. 

English Summary: The Lady in the Video is not the Collector From Karnataka - Fact Check