ലോക്ഡൗൺ: പൊലീസ് സൈറൻ ഉപയോഗിച്ച് കറക്കം, പ്രശസ്ത റെസ്റ്റോറന്റ് ഉടമ പിടിയിൽ–വിഡിയോ
ലോക്ഡൗൺ സമയത്ത് പൊലീസ് സൈറൻ ഉപയോഗിച്ച് കാറിൽ കറങ്ങിയ റെസ്റ്റൊറന്റ് ഉടമ പിടിയിൽ. ഗള്ളി ബോയ്, വാസ്തവ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തമായ മുംബൈയിലെ കൂളർ എന്ന റെസ്റ്റൊറന്റിന്റെ ഉടമ അലി കൂളറാണ് പിടിയിലായത്. അലി കാറിൽ പൊലീസ് സൈറൻ ഘടിപ്പിച്ച് തെരുവിലൂടെ വാഹനമോടിക്കുന്ന വിഡിയോ വൈറലായതിനെ തുടർന്നാണ്
ലോക്ഡൗൺ സമയത്ത് പൊലീസ് സൈറൻ ഉപയോഗിച്ച് കാറിൽ കറങ്ങിയ റെസ്റ്റൊറന്റ് ഉടമ പിടിയിൽ. ഗള്ളി ബോയ്, വാസ്തവ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തമായ മുംബൈയിലെ കൂളർ എന്ന റെസ്റ്റൊറന്റിന്റെ ഉടമ അലി കൂളറാണ് പിടിയിലായത്. അലി കാറിൽ പൊലീസ് സൈറൻ ഘടിപ്പിച്ച് തെരുവിലൂടെ വാഹനമോടിക്കുന്ന വിഡിയോ വൈറലായതിനെ തുടർന്നാണ്
ലോക്ഡൗൺ സമയത്ത് പൊലീസ് സൈറൻ ഉപയോഗിച്ച് കാറിൽ കറങ്ങിയ റെസ്റ്റൊറന്റ് ഉടമ പിടിയിൽ. ഗള്ളി ബോയ്, വാസ്തവ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തമായ മുംബൈയിലെ കൂളർ എന്ന റെസ്റ്റൊറന്റിന്റെ ഉടമ അലി കൂളറാണ് പിടിയിലായത്. അലി കാറിൽ പൊലീസ് സൈറൻ ഘടിപ്പിച്ച് തെരുവിലൂടെ വാഹനമോടിക്കുന്ന വിഡിയോ വൈറലായതിനെ തുടർന്നാണ്
ലോക്ഡൗൺ സമയത്ത് പൊലീസ് സൈറൻ ഉപയോഗിച്ച് കാറിൽ കറങ്ങിയ റെസ്റ്റൊറന്റ് ഉടമ പിടിയിൽ. ഗള്ളി ബോയ്, വാസ്തവ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തമായ മുംബൈയിലെ കൂളർ എന്ന റെസ്റ്റൊറന്റിന്റെ ഉടമ അലി കൂളറാണ് പിടിയിലായത്. അലി കാറിൽ പൊലീസ് സൈറൻ ഘടിപ്പിച്ച് തെരുവിലൂടെ വാഹനമോടിക്കുന്ന വിഡിയോ വൈറലായതിനെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്.
സൈറൻ ഉപയോഗിച്ച് കൊറോണ, കൊറോണ എന്ന് പറഞ്ഞ് വാഹനമോടിക്കുന്നതായിരുന്നു വിഡിയോ. അത്യാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത് എന്ന് നിർദ്ദേശമുള്ളപ്പോൾ അനധികൃതമായി പുറത്തിറങ്ങിയതിനും പൊലീസിന്റെ സൈറൻ ഉപയോഗിച്ചതിനും അലി കൂളർക്കെതിരെ കേസെടുത്തു എന്നാണ് മുംബൈ പൊലീസ് പറയുന്നത്.
താൻ ചെയ്തത് തെറ്റായി പോയി എന്നും ഇനി ആവർത്തിക്കില്ലെന്നും തന്റെ പാത പിന്തുടർന്ന് ആരും ലോക്ഡൗൺ കാലത്ത് റോഡിൽ ഇറങ്ങരുതെന്നും പറഞ്ഞുകൊണ്ട് മറ്റൊരു വിഡിയോയും അലി പോസ്റ്റ് ചെയ്തിട്ടുണ്ട്.