ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ രണ്ടു വീതം ക്ലച്ചും ബ്രേക്കും ഉൾപ്പെടുന്ന ഇരട്ട നിയന്ത്രണ സംവിധാനം അനുവദിക്കില്ലെന്നു ഗതാഗത കമ്മിഷണറുടെ ഉത്തരവ്. പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതിയിലെ അപാകതകൾ നീക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്കൂളുകൾ നടത്തുന്ന സമരത്തെ തുടർന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ്

ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ രണ്ടു വീതം ക്ലച്ചും ബ്രേക്കും ഉൾപ്പെടുന്ന ഇരട്ട നിയന്ത്രണ സംവിധാനം അനുവദിക്കില്ലെന്നു ഗതാഗത കമ്മിഷണറുടെ ഉത്തരവ്. പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതിയിലെ അപാകതകൾ നീക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്കൂളുകൾ നടത്തുന്ന സമരത്തെ തുടർന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ രണ്ടു വീതം ക്ലച്ചും ബ്രേക്കും ഉൾപ്പെടുന്ന ഇരട്ട നിയന്ത്രണ സംവിധാനം അനുവദിക്കില്ലെന്നു ഗതാഗത കമ്മിഷണറുടെ ഉത്തരവ്. പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതിയിലെ അപാകതകൾ നീക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്കൂളുകൾ നടത്തുന്ന സമരത്തെ തുടർന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ രണ്ടു വീതം ക്ലച്ചും ബ്രേക്കും ഉൾപ്പെടുന്ന ഇരട്ട നിയന്ത്രണ സംവിധാനം അനുവദിക്കില്ലെന്നു ഗതാഗത കമ്മിഷണറുടെ ഉത്തരവ്. പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതിയിലെ അപാകതകൾ നീക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്കൂളുകൾ നടത്തുന്ന സമരത്തെ തുടർന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ് നിർദേശം. 3 മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ടെങ്കിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയെ ഉൾപ്പെടെ ബാധിക്കുന്ന നിർദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.

ഡ്രൈവിങ് പഠിച്ചവരാണ് ടെസ്റ്റിൽ പങ്കെടുക്കുന്നതെങ്കിലും വിദഗ്ധരല്ലാത്തതിനാൽ പൊതു നിരത്തിൽ ഉൾപ്പെടെ വാഹനമോടിക്കുമ്പോൾ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പുതുക്കിയ ഉത്തരവിലും അപ്രായോഗിക നിർദേശങ്ങളുണ്ടെന്ന് ഡ്രൈവിങ് സ്കൂളുകളുടെ സംഘടനകൾ ആരോപിച്ചു.

ADVERTISEMENT

പുതിയ ഉത്തരവിലെ മറ്റു നിർദേശങ്ങൾ:

∙ പ്രതിദിനം ഒരു ഓഫിസിൽ 40 ഡ്രൈവിങ് ടെസ്റ്റ് നടത്താം. ഇതിൽ 25 പേർ പുതിയ അപേക്ഷകരും 10 പേർ റീ ടെസ്റ്റ് അർഹത നേടിയവരും 5 പേർ വിദേശജോലി, പഠനം എന്നീ ആവശ്യങ്ങൾക്കു പോകേണ്ടവരും വിദേശത്തു നിന്ന് അവധിയെടുത്തു വന്ന് അടിയന്തരമായി മടങ്ങേണ്ട പ്രവാസികളുമാകണം. ഇവരുടെ അഭാവത്തിൽ ലേണേഴ്സ് ലൈസൻസ് കാലാവധി ഉടൻ അവസാനിക്കുന്നതുവരെ മുൻഗണനാ ക്രമത്തിൽ പരിഗണിക്കണം. അതതു ദിവസം രാവിലെ 11 ന് മുൻപ് ഓഫിസ് മേധാവിക്കു മുന്നിൽ ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് അർഹത തീരുമാനിക്കണം.

ADVERTISEMENT

∙ എംവിഐ റോഡ് ടെസ്റ്റ് നടത്തി വിജയിക്കുന്നവർക്ക് എഎംവിഐ ഗ്രൗണ്ട് ടെസ്റ്റ് നടത്തി 2 ടെസ്റ്റുകളും പാസാകുന്നവർക്ക് ലൈസൻസ് അനുവദിക്കണം.

∙ ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ, വിഎൽഡിസി എന്നിവ ഘടിപ്പിക്കാൻ 3 മാസം ഇളവ് നൽകും.

ADVERTISEMENT

∙ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അനുവദിക്കില്ല എന്ന നിബന്ധനയ്ക്ക് 6 മാസം കൂടി ഇളവു നൽകും.

∙ പുതിയ ടെസ്റ്റ് ട്രാക്ക് സജ്ജമാകുന്നതു വരെ നിലവിലെ രീതിയിൽ പരീക്ഷ നടത്തും.

ഇരുചക്രവാഹന പരീക്ഷ: കൈ കൊണ്ട് ഗിയർ മാറ്റുന്നവ ഔട്ട് !

കൈ കൊണ്ടു ഗിയർ മാറ്റുന്ന ഇരുചക്ര വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ നിന്ന് പുറത്തായി. ഇരുചക്ര വാഹനം ഓടിക്കാനുള്ള ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ ഭൂരിഭാഗം ഡ്രൈവിങ് സ്കൂളുകാരും കൈ കൊണ്ടു ഗിയർ മാറ്റുന്ന വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ലൈസൻസ് ലഭിക്കുന്നവരാകട്ടെ, റോഡിൽ ഓടിക്കുന്നതു കാലു കൊണ്ടു ഗിയർ മാറ്റുന്ന വാഹനങ്ങളും. ഡ്രൈവിങ് ടെസ്റ്റിലും കാലു കൊണ്ടു ഗിയർ മാറ്റുന്ന വാഹനങ്ങൾ ഉപയോഗിക്കണമെന്നാണ് പുതിയ വ്യവസ്ഥ.

English Summary:

Driving Test Reforms Spark Controversy: Transport Commissioner Bans Dual Control Systems