ബര്‍ലിന്‍∙ ആഗോള കത്തോലിക്കാ സഭയുടെയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും പ്രഖ്യാപിത നയങ്ങള്‍ അവഗണിച്ച്, സ്വവര്‍ഗ വിവാഹങ്ങള്‍ ജര്‍മനിയിലെ ഒരു സംഘം കത്തോലിക്കാ പുരോഹിതര്‍ ആശീര്‍വദിച്ചു. ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തത്തില്‍ ദൈവത്തിനു മാത്രം നല്‍കാന്‍ കഴിയുന്ന അനുഗ്രഹം നിഷേധിക്കാന്‍ പുരോഹിതര്‍ക്ക്

ബര്‍ലിന്‍∙ ആഗോള കത്തോലിക്കാ സഭയുടെയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും പ്രഖ്യാപിത നയങ്ങള്‍ അവഗണിച്ച്, സ്വവര്‍ഗ വിവാഹങ്ങള്‍ ജര്‍മനിയിലെ ഒരു സംഘം കത്തോലിക്കാ പുരോഹിതര്‍ ആശീര്‍വദിച്ചു. ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തത്തില്‍ ദൈവത്തിനു മാത്രം നല്‍കാന്‍ കഴിയുന്ന അനുഗ്രഹം നിഷേധിക്കാന്‍ പുരോഹിതര്‍ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍∙ ആഗോള കത്തോലിക്കാ സഭയുടെയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും പ്രഖ്യാപിത നയങ്ങള്‍ അവഗണിച്ച്, സ്വവര്‍ഗ വിവാഹങ്ങള്‍ ജര്‍മനിയിലെ ഒരു സംഘം കത്തോലിക്കാ പുരോഹിതര്‍ ആശീര്‍വദിച്ചു. ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തത്തില്‍ ദൈവത്തിനു മാത്രം നല്‍കാന്‍ കഴിയുന്ന അനുഗ്രഹം നിഷേധിക്കാന്‍ പുരോഹിതര്‍ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍∙ ആഗോള കത്തോലിക്കാ സഭയുടെയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും പ്രഖ്യാപിത നയങ്ങള്‍ അവഗണിച്ച്, സ്വവര്‍ഗ വിവാഹങ്ങള്‍ ജര്‍മനിയിലെ ഒരു സംഘം കത്തോലിക്കാ പുരോഹിതര്‍ ആശീര്‍വദിച്ചു. ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തത്തില്‍ ദൈവത്തിനു മാത്രം നല്‍കാന്‍ കഴിയുന്ന അനുഗ്രഹം നിഷേധിക്കാന്‍ പുരോഹിതര്‍ക്ക് അവകാശമില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. അവരുടെ സ്നേഹത്തെ ബഹുമാനിക്കുകയും മൂല്യം നല്‍കുകയും ചെയ്യുന്നു, അവര്‍ക്കു മേല്‍ ദൈവാനുഗ്രഹമുള്ളതായും വിശ്വസിക്കുന്നു എന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. 

ഇതു സംബന്ധിച്ച പ്രസ്താവനയില്‍ ഡസന്‍കണക്കിന് ജര്‍മന്‍ പുരോഹിതരാണ് ഒപ്പുവച്ചിരിക്കുന്നത്. ലൈംഗിക സദാചാരത്തിന്‍റെ പേരില്‍, കാലഹരണപ്പെട്ട അറിവുകള്‍ പുതിയതായി ആര്‍ജിച്ചവ മാറ്റിവയ്ക്കേണ്ടതില്ലെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. 'പ്രണയം വിജയിക്കുന്നു' എന്ന മുദ്രാവാക്യത്തിന് കീഴില്‍ മ്യൂണിക്ക് രൂപതയിലെ സെന്‍റ് ബെനഡിക്റ്റ് ചര്‍ച്ച് വത്തിക്കാനെ ധിക്കരിച്ചുകൊണ്ട് സ്വവര്‍ഗ ബന്ധങ്ങളെ ആശീര്‍വദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. അത് മേയ് ഒന്‍പത് ഞായറാഴ്ചയാണ് നടന്നത്.

ADVERTISEMENT

ബവേറിയയിലെ നാലില്‍ ഒന്ന് പള്ളികളിലെ സ്ഥിതി ഇതുതന്നെയെന്നു വേണം കരുതാന്‍. തെക്കന്‍ ജര്‍മ്മന്‍ സംസ്ഥാനമായ ബവേറിയയിലെ കത്തോലിക്കാ പള്ളികള്‍ സ്വവര്‍ഗ ദമ്പതികളെ അനുഗ്രഹിക്കുന്നതിനായി ഞായറാഴ്ച ശുശ്രൂഷകള്‍ നടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ നേരത്തെതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കത്തോലിക്കാ സഭ സ്വവര്‍ഗ ബന്ധങ്ങളെ അനുഗ്രഹിക്കരുതെന്ന വത്തിക്കാന്‍ പഠിപ്പിച്ചിട്ടും മ്യൂണിക്കിലെ സെന്‍റ് ബെനഡിക്റ്റ് ചര്‍ച്ചും വുര്‍സ്ബുര്‍ഗിലെ മൂന്ന് പള്ളികളും എടുത്ത തീരുമാനം അവര്‍ നടപ്പിലാക്കിയതും ആളുകളുടെ പിന്തുണകൊണ്ടല്ലന്നു പറയാനാവില്ല.

ഒരു പള്ളി കണ്ടെത്തുന്നത് അത്ര എളുപ്പമായിരുന്നില്ല, വൈകുന്നേരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സര്‍വീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഇടവകയായ മരിയന്‍ പള്ളിയുടെ വക്താവ് പറഞ്ഞത് ഇങ്ങനെയാണ്. ഹോമോഫോബിയയ്ക്കെതിരായ രാജ്യാന്തര ദിനത്തിന് ഒരാഴ്ച മുന്നോടിയായി 'ലവ് വിന്‍സ്' എന്ന മുദ്രാവാക്യം ഉയര്‍ത്തി ജര്‍മ്മനിയിലെ സമാനമായ നിരവധി സേവനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

സ്വവര്‍ഗ യൂണിയനുകളെ അനുഗ്രഹിക്കുന്നതിനായി മേയ് ആദ്യ പകുതിയില്‍ നൂറിലധികം സേവനങ്ങള്‍ സംഘടിപ്പിച്ചതായി ജര്‍മ്മനിയിലെ കാത്തലിക് ന്യൂസ് ഏജന്‍സി തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരക്കാരുടെ അടയാളമായി ഒരു മഴവില്ല് പതാകയും എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഒരു അടിക്കുറിപ്പും സന്നദ്ധമായ പള്ളിയുടെ ഗേറ്റില്‍ കാണാമായിരുന്നു. 

ഫ്രാങ്ക്ഫര്‍ട്ട്, കൊളോണ്‍, ആഹന്‍, ബര്‍ലിന്‍ തുടങ്ങിയ മെട്രോ സിറ്റികളിലെ പള്ളികളും ഇത്തരത്തിലുള്ള വിവാഹങ്ങള്‍ നടത്തിക്കൊടുത്തിരുന്നു.കഴിഞ്ഞ ഇരുപത് വര്‍ഷം കൊണ്ട് സ്വവര്‍ഗ വിവാഹം ആഘോഷിക്കുന്ന ആളുകള്‍ ഇവിടെയുണ്ടണ്ട്.പള്ളികള്‍ വത്തിക്കാന്‍റെ നിലപാടിനെ ധിക്കരിക്കുകയാണോ എന്നു ചോദിച്ചാല്‍ ആണെന്നുതന്നെ പറയാം. സ്വവര്‍ഗ്ഗ വിവാഹങ്ങളുടെ മുന്‍കൂര്‍ സംഘാടകരിലൊരാളായ പാഡര്‍ബോണ്‍ അതിരൂപതയിലെ ഒരു വൈദികനെ ഉദ്ധരിച്ച്, പറഞ്ഞാല്‍ അത്തരം അനുഗ്രഹങ്ങളില്‍ നിന്ന് അദ്ദേഹത്തെ തടയുന്നതിനുള്ള ബോധ്യപ്പെടുത്തുന്ന ഒരു വാദവും താന്‍ കേട്ടിട്ടില്ലെന്ന് പറഞ്ഞതില്‍ കാര്യമില്ലാതില്ല. 

ADVERTISEMENT

ആളുകള്‍ അവരുടെ സ്നേഹത്തിനും പങ്കാളിത്തത്തിനും അനുഗ്രഹം ആവശ്യപ്പെടുമ്പോള്‍, ഞാന്‍ ആരാണ് ഒരു സഭയായി പ്രത്യക്ഷപ്പെട്ട് പറയാന്‍, അത് ഒരു പാപമാണ്, എന്നാണ് അദ്ദേഹം പ്രതികരിച്ചത്. സ്വവര്‍ഗ്ഗാനുരാഗികളെ സ്വാഗതം ചെയ്യുന്ന നയത്തെ മാര്‍ച്ചില്‍ കത്തോലിക്കാ സഭ സ്ഥിരീകരിച്ചുവെങ്കിലും പുരോഹിതന്മാര്‍ക്ക് പാപത്തെ അനുഗ്രഹിക്കാന്‍ കഴിയില്ല' എന്ന് പ്രസ്താവിച്ചിരുന്നു. സ്വവര്‍ഗ പങ്കാളിത്തത്തോടുള്ള കൂടുതല്‍ പുരോഗമനപരമായ സമീപനമായി സഭ കാണുന്നത് സ്വീകരിക്കുന്ന ജര്‍മ്മന്‍ കത്തോലിക്കരെ വത്തിക്കാന്‍റെ മാര്‍ച്ച് 15 ന് നടത്തിയ മാര്‍പാപ്പായുടെ പ്രഖ്യാപനം അസ്വസ്ഥമാക്കിയിരിയ്ക്കയാണ്.

ലൈംഗികത ജീവിതത്തിന്‍റെ ഭാഗമാണ്, വത്തിക്കാനെ ധിക്കരിച്ച് ജര്‍മ്മന്‍ പള്ളികള്‍ സ്വവര്‍ഗ്ഗ ദമ്പതികളെ അനുഗ്രഹിച്ചു. സ്വവര്‍ഗ പങ്കാളിത്തത്തിന് വത്തിക്കാന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് ജര്‍മ്മനിലെ കത്തോലിക്കാ പള്ളികള്‍ സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് അനുഗ്രഹം നല്‍കുകയായിരുന്നു.പുരോഹിതന്മാരും ഡീക്കന്മാരും സന്നദ്ധപ്രവര്‍ത്തകരും ആരംഭിച്ച പദ്ധതിയില്‍ മേയ് 10 നോ അതിനുശേഷമോ 'ലവ് വിന്‍സ്' എന്ന ആപ്തവാക്യപ്രകാരം രാജ്യമെമ്പാടുമുള്ള നൂറിലധികം പള്ളികള്‍ ഹോസ്റ്റ് സേവനങ്ങള്‍ക്കായി സൈന്‍ അപ്പ് ചെയ്തിരുന്നു.ഈ സേവനങ്ങളില്‍, ലൈംഗിക ആഭിമുഖ്യം പരിഗണിക്കാതെതന്നെ എല്ലാ ദമ്പതികളെയും അനുഗ്രഹിക്കപ്പെടാന്‍ ക്ഷണിക്കുകയും ചെയ്തു. ഒരു പങ്കാളിത്തത്തില്‍ സ്വയം പ്രതിജ്ഞാബദ്ധരും അവരുടെ ബന്ധത്തെ അനുഗ്രഹിക്കുന്നവരുമായി ഞങ്ങള്‍ തുടരും,' സംരംഭത്തിന്‍റെ വെബ്സൈറ്റിലെ ഒരു പ്രസ്താവന ഇങ്ങനെയാണ് പറഞ്ഞത്.

സഭാ ഉപദേശത്തെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തമുള്ള ശക്തമായ വത്തിക്കാന്‍ ഓഫീസായ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദി ഡോക്ട്രിന്‍ ഓഫ് ഫെയ്ത്ത് (സിഡിഎഫ്) മാര്‍ച്ചില്‍ ഒരു വിധി പുറപ്പെടുവിച്ചു. സ്വവര്‍ഗാനുരാഗികള്‍ക്ക് അവരുടെ 'പോസിറ്റീവ് ഘടകങ്ങള്‍' ഉണ്ടായിരുന്നിട്ടും അവരെ അനുഗ്രഹിക്കാന്‍ കഴിയില്ല എന്ന്.ഈ ലോകത്തിലെ തന്‍റെ ഓരോ തീര്‍ത്ഥാടക മക്കളെയും ദൈവം അനുഗ്രഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ല, എന്നാല്‍ പാപത്തെ അനുഗ്രഹിക്കാനോ അവന് അനുഗ്രഹിക്കാനോ കഴിയില്ല' എന്ന് ഓഫീസ് എഴുതി. എന്നാല്‍ ചില ജര്‍മ്മന്‍ പുരോഹിതന്മാര്‍ ഓണ്‍ലൈനില്‍ 'അനുസരണക്കേട്' ആവശ്യപ്പെടുന്ന ഒരു ഹാഷ്ടാഗ് ഉപയോഗിച്ചാണ് പ്രഖ്യാപനത്തോട് പ്രതികരിച്ചത്. ചില പ്രമുഖ ജര്‍മ്മന്‍ ബിഷപ്പുമാര്‍ വത്തിക്കാന്‍റെ നിലപാടിനെ പിന്തുണച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവര്‍ സിഡിഎഫ് ജര്‍മന്‍ കത്തോലിക്കര്‍ക്കിടയില്‍ അടുത്ത കാലത്തായി സജീവമായിരുന്ന ദൈവശാസ്ത്ര സംവാദങ്ങള്‍ തടയാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചിരിന്നു.

സിഡിഎഫിന്‍റെ വിധി അവഗണിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ജര്‍മ്മന്‍ നിവേദനത്തില്‍ മാര്‍ച്ചില്‍ 2,600 പുരോഹിതന്മാരും ഡീക്കന്മാരും 277 ദൈവശാസ്ത്രജ്ഞരും ഒപ്പിട്ടു. ദൈവം നോഹയെ ഒരു മഴവില്ല് അയയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് മെയ് 10 ന് അനുഗ്രഹത്തിനായി തിരഞ്ഞെടുത്തത്  എല്‍ജിബിടി കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കാന്‍ പലപ്പോഴും ഉപയോഗിക്കുന്ന ചിഹ്നം ഇതാണ്. ബര്‍ലിന്‍, കൊളോണ്‍, ഹാംബുര്‍ഗ്, ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക് എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളിലെ പള്ളികള്‍ പരമ്പരാഗത ജനവിഭാഗങ്ങളും ഓപ്പണ്‍ എയര്‍ സേവനങ്ങളും ഓണ്‍ലൈന്‍ ഇവന്‍റുകളും നടത്തുമെന്നും പറയുന്നു.

ADVERTISEMENT

'ലൈംഗികത ജീവിതത്തിന്‍റെ ഭാഗമാണെന്ന് ഒരു സഭയായി നാം ഒടുവില്‍ തിരിച്ചറിയണം  ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ദാമ്പത്യത്തില്‍ മാത്രമല്ല, വിശ്വസ്തവും അന്തസ്സും മാന്യവുമായ എല്ലാ പ്രണയബന്ധങ്ങളിലും,' ജര്‍മ്മന്‍ കോചെയര്‍ ബിര്‍ഗിറ്റ് മോക്ക് പറഞ്ഞു. ലൈംഗികതയെക്കുറിച്ചുള്ള സിനോഡല്‍ പാത്തിന്‍റെ വര്‍ക്കിംഗ് ഗ്രൂപ്പ്ിലെ അംഗമാണിവര്‍. അതേസമയം സ്വവര്‍ഗ്ഗാനുരാഗ പരിവര്‍ത്തന തെറാപ്പി നിരോധനത്തില്‍ ജര്‍മ്മനി 30,000 ഡോളര്‍ വരെ പിഴ ഈടാക്കും.

ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലാന്‍റ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള ദൈവശാസ്ത്ര പ്രൊഫസര്‍മാര്‍ സ്വവര്‍ഗ യൂണിയനുകളെക്കുറിച്ചുള്ള വത്തിക്കാന്‍റെ നിലപാടില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്. ഏതാണ് 230 ഓളം അംഗങ്ങളെ ഉള്‍പ്പെടുത്തി 2018 ല്‍ ആരംഭിച്ച് 2019 ല്‍ ഔദ്യോഗികമായി രൂപീകരിച്ചതാണ് സിനഡല്‍ വേഗ്. ജര്‍മന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സും ജര്‍മന്‍ കത്തോലിക്കരുടെ കേന്ദ്രക്കമ്മറ്റിയും കൂടുന്നതാണ് സിനഡല്‍ വേഗ്. ജര്‍മന്‍ സഭയില്‍ നടന്ന ലൈംഗീക പീഢനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്‍റെ പിന്നാലെയുള്ള പിരിമുറുക്കങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ് ഇന്നലെ അരങ്ങേറിയ ഗേവിവാഹങ്ങള്‍.

ദുരുപയോഗ റിപ്പോര്‍ട്ടിനെച്ചൊല്ലി ജര്‍മ്മന്‍ കത്തോലിക്കാ സഭയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായിരിക്കയാണ്.ദുരുപയോഗത്തിന് ഇരയാകേണ്ടി വന്നവര്‍ക്ക് ڔ50,000 യൂറോ വരെ നല്‍കാന്‍ ജര്‍മ്മന്‍ കത്തോലിക്കാ സഭ സന്നദ്ധത അറിയിച്ചിരുന്നു.3,5 ലക്ഷത്തിലധികം വിവാഹങ്ങളില്‍ 1,5 ലക്ഷവും വിവാഹമോചനം നേടുന്നവരും ഏകദേശം 14,8 വര്‍ഷം ഒരുമിച്ച് ജീവിക്കുന്നവരുമാണന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ 1521 ല്‍ പ്രൊട്ടസ്റ്റന്‍റ് സഭ രൂപപ്പെട്ട രീതിയില്‍ ജര്‍മനിയില്‍ പുതിയൊരു സഭ ഉദയം ചെയ്യുമെന്നു കണക്കുകൂട്ടിയവര്‍ക്കു തെറ്റി.സ്വവര്‍ഗ്ഗവിവാഹം ആശീര്‍വദിച്ചതിന്‍റെ പേരില്‍ ഒരു ചുക്കും സംഭവിച്ചില്ല ഒരു വിപ്ളവവും മുളപൊട്ടിയില്ല.

2017 ല്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമായമാക്കിയ രാജ്യമാണ് ജര്‍മ്മനി. ഇത്തരത്തില്‍ വിവാഹം ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമവിധേയമായി എല്ലാവിധ പരിരക്ഷയും ആനുകൂല്യങ്ങളും നല്‍കിവരുന്നുണ്ടണ്ട്. അതുതന്നെയുമല്ല കത്തോലിക്കനാണങ്കില്‍ സര്‍ക്കാരിന് നികുതി നല്‍കേണ്ടണ്ട ഒരു രാജ്യംകൂടിയാണ് ജര്‍മനി. മാസം ലഭിക്കുന്ന ശമ്പളത്തിന്‍റെ എട്ടു ശതമാനം പള്ളിക്കരമായി നല്‍കണം. ഇതാവട്ടെ സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യാസമുണ്ടണ്ടാവും. ഏതാണ്ടണ്ട് മൂന്ന് ബില്യന്‍ യൂറോ വരുമാനമായി ഇത്തരത്തില്‍ സര്‍ക്കാരിന്‍റെ ഖജനാവില്‍ എത്തുന്നുണ്ട്.