ബര്‍ലിന്‍ ∙ കോവിഡ് ഹൈ റിസ്ക്ക് രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മ്മനി 40 ഓളം രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. അര്‍ജന്റീന, അങ്കോള, ഓസ്ട്രേലിയ, ബഹാമസ്, ബഹ്റൈൻ, ബ്ലെസ്, ബൊളീവിയ, കാബോ വെർദേ, കോമറോസ്, കോംഗോ, എസ്തോണിയ, ഫിജി, ഫ്രാൻസ്, ഗാബോണ്‍, ഘാന, ഗ്രീൻഡാ, ഗുനിയ, ഐസ്‍ലൻഡ്, ഇസ്രയേൽ, ജമൈക്ക, കെനിയ, കുവൈത്ത്,

ബര്‍ലിന്‍ ∙ കോവിഡ് ഹൈ റിസ്ക്ക് രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മ്മനി 40 ഓളം രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. അര്‍ജന്റീന, അങ്കോള, ഓസ്ട്രേലിയ, ബഹാമസ്, ബഹ്റൈൻ, ബ്ലെസ്, ബൊളീവിയ, കാബോ വെർദേ, കോമറോസ്, കോംഗോ, എസ്തോണിയ, ഫിജി, ഫ്രാൻസ്, ഗാബോണ്‍, ഘാന, ഗ്രീൻഡാ, ഗുനിയ, ഐസ്‍ലൻഡ്, ഇസ്രയേൽ, ജമൈക്ക, കെനിയ, കുവൈത്ത്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ കോവിഡ് ഹൈ റിസ്ക്ക് രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മ്മനി 40 ഓളം രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. അര്‍ജന്റീന, അങ്കോള, ഓസ്ട്രേലിയ, ബഹാമസ്, ബഹ്റൈൻ, ബ്ലെസ്, ബൊളീവിയ, കാബോ വെർദേ, കോമറോസ്, കോംഗോ, എസ്തോണിയ, ഫിജി, ഫ്രാൻസ്, ഗാബോണ്‍, ഘാന, ഗ്രീൻഡാ, ഗുനിയ, ഐസ്‍ലൻഡ്, ഇസ്രയേൽ, ജമൈക്ക, കെനിയ, കുവൈത്ത്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ കോവിഡ് ഹൈ റിസ്ക്ക് രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മ്മനി 40 ഓളം രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. അര്‍ജന്റീന, അങ്കോള, ഓസ്ട്രേലിയ, ബഹാമസ്, ബഹ്റൈൻ, ബ്ലെസ്, ബൊളീവിയ, കാബോ വെർദേ, കോമറോസ്, കോംഗോ, എസ്തോണിയ, ഫിജി, ഫ്രാൻസ്, ഗാബോണ്‍, ഘാന, ഗ്രീൻഡാ, ഗുനിയ, ഐസ്‍ലൻഡ്, ഇസ്രയേൽ, ജമൈക്ക, കെനിയ, കുവൈത്ത്, ലക്സംബർഗ്, മാലി, മൗറേഷ്യ, നെതർലൻഡ്സ്, നൈജീരിയ, പാനമ, ഖത്തർ, റുവാണ്ട, സിരേറെ ലിയോനെ, സൗത്ത് സുഡാൻ, സ്വീഡൻ, ടോഗോ, ഉഗാണ്ട, യുറുഗ്വേ, യുഎഇ, സാംബിയ എന്നിവയാണ് പുതുതായി 'ഓറഞ്ച് പട്ടികയില്‍' ചേര്‍ത്ത രാജ്യങ്ങള്‍.

 

ADVERTISEMENT

ജര്‍മ്മനിയില്‍ എത്തുന്നതിന് മുമ്പുള്ള 10 ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ താമസിച്ച ആളുകള്‍ കര്‍ശനമായ പ്രവേശന നിയമങ്ങള്‍ നേരിടും. ഈ രാജ്യങ്ങളില്‍ നിന്ന് ജര്‍മ്മനിയിലേക്ക് വാക്സിനേഷന്‍ എടുക്കാത്ത യാത്രക്കാര്‍ 10 ദിവസം വരെ ക്വാറന്റീനിൽ കഴിയണം. അവര്‍ക്ക് എത്രയും വേഗം ക്വാറന്റീനിൽ അഞ്ച് ദിവസം കോവിഡ് പരിശോധന നടത്താം. നെഗറ്റീവായാല്‍ ക്വാറന്റീൻ അവസാനിപ്പിക്കാം.

ഫ്രാങ്ക്ഫ്രട്ട് വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യം. ചിത്രം: ഫെയ്സ്ബുക്ക്.

 

രോഗബാധിതരായ യാത്രക്കാര്‍ക്ക് അവരുടെ വരവില്‍ ക്വാറന്റീനിൽ പരിശോധനയിലും മാര്‍ഗനിര്‍ദേശം നല്‍കുന്നത് പ്രാദേശിക അതോറിറ്റിയാണ്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക്, പ്രവേശനം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം ഐസലേഷൻ കാലയളവ് സ്വയമേവ അവസാനിക്കും. ഇവർ പരിശോധന നടത്തേണ്ടതില്ല.

 

ADVERTISEMENT

അപകടസാധ്യതയുള്ള പ്രദേശത്ത് (ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശം അല്ലെങ്കില്‍ ആശങ്കയുള്ള കോവിഡ് വകഭേദമുള്ള മേഖല) സമയം ചെലവഴിച്ച എല്ലാ യാത്രക്കാരും പ്രവേശന സമയത്ത് ഡിജിറ്റല്‍ റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

 

യാത്രയ്ക്ക് മുമ്പ് ആളുകള്‍ കോവിഡ്–19 പരിശോധന നെഗറ്റീവ്, വീണ്ടെടുക്കല്‍ അല്ലെങ്കില്‍ വാക്സിനേഷന്‍ പാസ് എന്നിവയുടെ തെളിവ് അപ്ലോഡ് ചെയ്യണം. പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുത്ത് സുഖം പ്രാപിച്ച ആളുകള്‍ ജര്‍മ്മനിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ രേഖകളുടെ തെളിവ് സമര്‍പ്പിച്ചിരിക്കുന്നവര്‍ ക്വാറന്റീൻ ചെയ്യേണ്ടതില്ല.

 

ADVERTISEMENT

അത്യാവശ്യമല്ലാത്ത വിനോദസഞ്ചാര യാത്രകള്‍ക്കായി ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് ജര്‍മ്മന്‍ ഫെഡറല്‍ ഫോറിന്‍ ഓഫീസ് പുറപ്പെടുവിച്ച യാത്രാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജര്‍മ്മന്‍ പൗരന്മാര്‍ക്കും താമസാവകാശമുള്ള ആളുകള്‍ക്കും മാത്രമേ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്ന് ജര്‍മ്മനിയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. ജര്‍മ്മനിയില്‍ തിരിച്ചെത്തിയാല്‍ അവര്‍ 14 ദിവസം ക്വാറന്റീൻ ചെയ്യണം. വാക്സീൻ എടുത്തോ ഇല്ലയോ എന്നത് പരിഗണിക്കില്ല. ജര്‍മ്മനിയിലേക്കുള്ള വിമാനത്തില്‍ കയറാന്‍ അനുവദിക്കുന്നതിന് മുമ്പ് അവര്‍ക്ക് കോവിഡ് പരിശോധന നെഗറ്റീവ് കാണിക്കേണ്ടതുണ്ട്. ഈ പട്ടികയിലൊന്നും ഇന്ത്യ ഉള്‍പ്പെടില്ല.

 

റോബര്‍ട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വ്യാഴാഴ്ചത്തെ കണക്കുകള്‍ പ്രകാരം ജർമനിയിൽ 25,255 പുതിയ കേസുകള്‍ രേഖപ്പെടുത്തി. 24 മണിക്കൂറിലെ മരണങ്ങള്‍ 52ല്‍ എത്തി. കോവിഡ് വ്യാപനം വർധിച്ചതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലേക്കു ഏര്‍പ്പെടുത്തിയിരുന്ന വിമാന സര്‍വീസ് സസ്പെന്‍ഷന്‍ യൂറോപ്യന്‍ യൂണിയന്‍ പിന്‍വലിച്ചു. അവിടങ്ങളിലെ വ്യാപനം കുറഞ്ഞതിനാലാണ് ഈ നടപടി.