ജര്‍മനിയില്‍ ഓരോ മണിക്കൂറിലും 13 സ്ത്രീകള്‍ ആക്രമണത്തിന് ഇരയാകുന്നു
ബര്‍ലിന്‍ ∙ ജര്‍മനിയില്‍ ഓരോ മണിക്കൂറിലും 13 സ്ത്രീകള്‍ പങ്കാളിയുടെ ആക്രമണത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
ബര്‍ലിന്‍ ∙ ജര്‍മനിയില്‍ ഓരോ മണിക്കൂറിലും 13 സ്ത്രീകള്‍ പങ്കാളിയുടെ ആക്രമണത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
ബര്‍ലിന്‍ ∙ ജര്‍മനിയില്‍ ഓരോ മണിക്കൂറിലും 13 സ്ത്രീകള്‍ പങ്കാളിയുടെ ആക്രമണത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
ബര്‍ലിന്‍ ∙ ജര്‍മനിയില്‍ ഓരോ മണിക്കൂറിലും 13 സ്ത്രീകള്‍ പങ്കാളിയുടെ ആക്രമണത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. സമീപ വര്‍ഷങ്ങളില്‍ ഇരകളുടെ എണ്ണം വർധിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളുടെ എണ്ണം ഒരുപക്ഷേ കൂടുതലായിരിക്കാമെന്നും പരാമര്‍ശമുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള രാജ്യാന്തര ദിനമാണ് നവംബര്‍ 25. നിലവിലെ കണക്കുകള്‍ പരിശോധിക്കാനുള്ള അവസരമാണിത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും, ആക്രമണം തുടരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ജർമനിയില്‍ 350 വനിതാ അഭയകേന്ദ്രങ്ങളുണ്ട്ന്ന് ഫെഡറല്‍ ഫാമിലി മന്ത്രി ലിസ പോസ് പറഞ്ഞു. സ്ത്രീകളുടെ ക്ഷേമ സംവിധാനത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കായി, ഒരു ഏകീകൃത നിയമ ചട്ടക്കൂട് സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓരോ മണിക്കൂറിലും ശരാശരി 13 സ്ത്രീകള്‍ അടുത്ത പങ്കാളിയിൽ നിന്നും ആക്രമണം നേരിടുന്നു. മിക്കവാറും എല്ലാ ദിവസവും പങ്കാളിയോ മുന്‍ പങ്കാളിയോ സ്ത്രീയെ കൊല്ലാന്‍ ശ്രമിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.