പലിശ കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; വീടു വാങ്ങാന് കാത്തിരിക്കുന്നവർക്ക് വീണ്ടും നിരാശ
ലണ്ടൻ ∙ രാജ്യത്തെ ബേസിക് പലിശ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം. ഇന്നലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിവ്യൂ മീറ്റിങ്ങിലാണ് നിർണായകമായ ഈ തീരുമാനം ഉണ്ടായത്. പലിശ കുറയ്ക്കുമെന്ന പ്ര
ലണ്ടൻ ∙ രാജ്യത്തെ ബേസിക് പലിശ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം. ഇന്നലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിവ്യൂ മീറ്റിങ്ങിലാണ് നിർണായകമായ ഈ തീരുമാനം ഉണ്ടായത്. പലിശ കുറയ്ക്കുമെന്ന പ്ര
ലണ്ടൻ ∙ രാജ്യത്തെ ബേസിക് പലിശ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം. ഇന്നലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിവ്യൂ മീറ്റിങ്ങിലാണ് നിർണായകമായ ഈ തീരുമാനം ഉണ്ടായത്. പലിശ കുറയ്ക്കുമെന്ന പ്ര
ലണ്ടൻ ∙ രാജ്യത്തെ ബേസിക് പലിശ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം. ഇന്നലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിവ്യൂ മീറ്റിങ്ങിലാണ് നിർണായകമായ തീരുമാനം ഉണ്ടായത്. പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ദശലക്ഷക്കണക്കിനാളുകൾക്ക് നിരാശ നൽകുന്ന തീരുമാനമായി ഇത്.
തുടർച്ചയായ ആറാം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്ക് അതേപടി നിലനിർത്താൻ തീരുമാനിക്കുന്നത്. ഒന്‍പത് അംഗ കമ്മിറ്റിയിൽ ഏഴുപേരും നിലവിൽ പലിശനിരക്ക് അതേപടി നിലനിർത്തുന്നതാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്കു നല്ലതെന്ന് നിലപാട് എടുത്തു. രണ്ടുപേർ പലിശനിരക്ക് കുറയ്ക്കണമെന്ന അഭിപ്രായക്കാരായിരുന്നു.
രാജ്യത്ത് പണപ്പെരുപ്പ നിരക്ക് സർവകാല റെക്കോർഡ് ഭേദിച്ച് കുതിച്ച സാഹചര്യത്തിലാണ് ജനങ്ങളുടെ വാങ്ങൽ ശേഷി കുറയ്ക്കാനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് വർധിപ്പിച്ചത്. 0.25 ശതമാനമായിരുന്ന പലിശ നിരക്ക് ഘട്ടം ഘട്ടമായി വർധിപ്പിച്ച് 5.25 ശതമാനത്തിൽ എത്തിച്ചു. 16 വർഷത്തെ ഏറ്റവും ഉയർന്ന പലിശ നിരക്കാണ് ഇന്ന് രാജ്യത്ത് നിലവിലുള്ളത്. പലിശ നിരക്ക് വർധിച്ചതോടെ പണപ്പെരുപ്പ നിരക്കും വിലക്കയറ്റവും കുറഞ്ഞു. നിലവിൽ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 3.2 ശതമാനമാണ്. എന്നാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത് പണപ്പെരുപ്പ നിരക്ക് രണ്ടുശതമാനത്തിൽ നിലനിർത്താനാണ്. ഇത് സാധ്യമാകാത്ത സാഹചര്യത്തിലാണ് പലിശനിരക്ക് കുറയ്ക്കേണ്ടതില്ലെന്ന തീരുമാനം ഉണ്ടായത്.
പ്രാദേശിക തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ടോറികൾക്കുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ പലിശ നിരക്കിൽ സാരമായ കുറവുണ്ടാകുന്നെന്ന പ്രതീക്ഷയായിരുന്നു പലരും വച്ചുപുലർത്തിയത്. എന്നാൽ രാഷ്ട്രീയ താൽപര്യത്തേക്കാൾ രാജ്യതാൽപര്യത്തിന് സർക്കാർ മുൻഗണന നൽകിയതോടെ പലിശനിരക്കിൽ കുറവ് ഉണ്ടായില്ല. പൊതുതിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ പലിശ നിരക്ക് അതേപടി നിലനിർത്താനുള്ള തീരുമാനം സർക്കാരിനെതിരായ വികാരം വീണ്ടും വർധിപ്പിക്കാനിടയാക്കും.
നിരക്കിൽ ഇപ്പോൾ കുറവു വരുത്തിയില്ലെങ്കിലും അധികം താമസിയാതെ ഇത്തരമൊരു തീരമാനം ഉണ്ടാകുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലിയുടെയും രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരുടെയും വാക്കുകൾ നൽകുന്ന സൂചന. ഇപ്പോൾ കുറച്ചില്ലെങ്കിലും പണപ്പെരുപ്പം രണ്ടു ശതമാനത്തിൽ എത്തുന്നതിനു മുമ്പേ പലിശ നിരക്കിൽ കുറവുണ്ടാകുമെന്ന സൂചനയാണ് ഗവർണർ നൽകുന്നത്. ജൂൺ അവസാനമോ ഓഗസ്റ്റ് ആദ്യവാരമോ ഇത്തരമൊരു തീരുമാനം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വേനൽക്കാലത്ത് ഒന്നോ രണ്ടോ തവണകൂടി പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും സാമ്പത്തിക വിദഗ്ധർ കാണുന്നുണ്ട്.
കമ്മിറ്റിയുടെ തീരുമാനം ഈ മാസവും അടുത്ത മാസവും ഫിക്സഡ് മോർഗേജുകൾ തീരുന്നവർക്ക് തിരിച്ചടിയാകും. നിലവിലെ ഉയർന്ന നിരക്കിൽ തന്നെ ഇവർക്ക് മേർഗേജുകൾ പുതുക്കി നിശ്ചയിക്കേണ്ടി വരും. അല്ലെങ്കിൽ വളരെ ഉയർന്ന നിരക്കിലുള്ള ട്രാക്കറിലേക്കോ ഇന്ററസ്റ്റ് ഒൺലി കോൺട്രാക്ടിലേക്കോ തൽകാലം മാറുക എന്നതാവും ഇവർക്കു മുന്നിലുള്ള മറ്റൊരു മാർഗം. മൂന്നു ശതമാനത്തിൽ താഴെ, രണ്ടുവർഷത്തേക്കും അഞ്ചുവർഷത്തേക്കുമൊക്കെ ഫിക്സഡ് മോർഗേജെടുത്ത പതിനഞ്ച് ലക്ഷത്തോളം വീടുകളുടെ റീമോർഗേജാണ് 2024ൽ വരുന്നത്. ഇവർക്കെല്ലാം പലിശ നിരക്കിലെ ചെറിയ കുറവുപോലും ആശ്വാസവും, വർധന വലിയ പ്രഹരവുമാകുന്ന സ്ഥിതിയാണുള്ളത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച് 2026 ആകുമ്പോഴേക്കും അൻപത് ലക്ഷം പേരാണ് ബ്രിട്ടനിൽ വീടുകൾ റീമോർഗേജ് നടത്താനുള്ളത്.