നജ്‌റാൻ ∙ സൗദിയിലെ നജ്‌റാനിൽ സുപ്രധാന സിവിലിയൻ കേന്ദ്രത്തിനു നേരെ സ്ഫോടനാത്മക ഡ്രോൺ ആക്രമണത്തിന്‌ ശ്രമം നടന്നതായി സൗദി വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്തു. ഹൂത്തി ഭീകരരാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന് അറബ്‌ സഖ്യസേനാ വക്താവ്‌ കേണൽ തുർക്കി അൽ മാലികി പറഞ്ഞു.

രാജ്യാന്തര സുരക്ഷയ്ക്ക്‌ ഭീഷണി ഉയർത്തി ഹൂത്തികൾ ആക്രമണം തുടരുകയാണെന്നും സ്വദേശികളും വിദേശികളും ഉൾപ്പെടെ ജനതാമസമുള്ള മേഖലയായിരുന്നു ലക്ഷ്യമെന്നും മാലികി പറഞ്ഞു. പുണ്യ നഗരങ്ങളായ മക്കയ്ക്കും ജിദ്ദയ്ക്കും നേരെ നടന്ന മിസൈൽ ആക്രമണത്തിന്‌ പിന്നാലെയാണ്‌ സൗദിയുടെ തെക്കൻ അതിർത്തി പ്രദേശമായ നജ്‌റാനിൽ ആക്രമണം നടത്താൻ ശ്രമമുണ്ടായിരിക്കുന്നത്.