പക്ഷാഘാതം: മലയാളിയെ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
അബുദാബി ∙ പക്ഷാഘാതം ബാധിച്ച് അബുദാബി മുസഫയിലെ ലൈഫ് കെയർ ആശുപത്രിയിൽ രണ്ടര മാസമായി അബോധാവസ്ഥയിലായിരുന്ന തിരൂരങ്ങാടി മമ്പുറം സ്വദേശി ശാരത്ത് വളപ്പിൽ മൂസയെ തുടർചികിൽസക്കായി ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും. അപകട നില തരണം ചെയ്തതിനെ തുടർന്നാണ് തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകുന്നത്....
അബുദാബി ∙ പക്ഷാഘാതം ബാധിച്ച് അബുദാബി മുസഫയിലെ ലൈഫ് കെയർ ആശുപത്രിയിൽ രണ്ടര മാസമായി അബോധാവസ്ഥയിലായിരുന്ന തിരൂരങ്ങാടി മമ്പുറം സ്വദേശി ശാരത്ത് വളപ്പിൽ മൂസയെ തുടർചികിൽസക്കായി ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും. അപകട നില തരണം ചെയ്തതിനെ തുടർന്നാണ് തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകുന്നത്....
അബുദാബി ∙ പക്ഷാഘാതം ബാധിച്ച് അബുദാബി മുസഫയിലെ ലൈഫ് കെയർ ആശുപത്രിയിൽ രണ്ടര മാസമായി അബോധാവസ്ഥയിലായിരുന്ന തിരൂരങ്ങാടി മമ്പുറം സ്വദേശി ശാരത്ത് വളപ്പിൽ മൂസയെ തുടർചികിൽസക്കായി ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും. അപകട നില തരണം ചെയ്തതിനെ തുടർന്നാണ് തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകുന്നത്....
അബുദാബി ∙ പക്ഷാഘാതം ബാധിച്ച് അബുദാബി മുസഫയിലെ ലൈഫ് കെയർ ആശുപത്രിയിൽ രണ്ടര മാസമായി അബോധാവസ്ഥയിലായിരുന്ന തിരൂരങ്ങാടി മമ്പുറം സ്വദേശി ശാരത്ത് വളപ്പിൽ മൂസയെ തുടർചികിൽസക്കായി ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും. അപകട നില തരണം ചെയ്തതിനെ തുടർന്നാണ് തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകുന്നത്.
ന്യൂറോ സർജൻ ഡോ. രത്‌നാകറും സംഘവുമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചത്. സ്ട്രച്ചറിൽ കൊണ്ടുപോകുന്ന മൂസയെ നഴ്സും അനുഗമിക്കുന്നുണ്ട്. ഇതിനുള്ള ചെലവ് ഇന്ത്യൻ എംബസി വഹിക്കുമെന്ന് സാമൂഹിക പ്രവർത്തകരായ നാസർ കാഞ്ഞങ്ങാട്, കണ്ണമംഗലം അബ്ദുൽ റഷീദ് ചേരൂർ എന്നിവർ അറിയിച്ചു. 20 വർഷമായി മൂസ അബുദാബി സലാം സ്ട്രീറ്റിലെ ഫിഷ് എക്യുപ്മെന്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.