മുൻ ഭർത്താവിനെ നിരന്തരം ചീത്ത വിളിച്ചു; യുവതിക്ക് ജയിൽ ശിക്ഷ
ജിദ്ദ ∙ അഞ്ച് വർഷം മുൻപ് വേർപിരിഞ്ഞ ഭർത്താവിനെ വാട്സ് ആപ്പിലൂടെ നിരന്തരം ചീത്ത വിളിച്ചതിന് യുവതിയെ ജിദ്ദ ക്രിമിനൽ കോടതി മൂന്ന് ദിവസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. വാട്സ് ആപ്, സ്നാപ്പ് ചാറ്റ്, എംഎംഎസ് എന്നിവയിലൂടെ നിരന്തരം അസഭ്യം പറയുന്നതായി മുൻ ഭർത്താവ് കോടതിയെ
ജിദ്ദ ∙ അഞ്ച് വർഷം മുൻപ് വേർപിരിഞ്ഞ ഭർത്താവിനെ വാട്സ് ആപ്പിലൂടെ നിരന്തരം ചീത്ത വിളിച്ചതിന് യുവതിയെ ജിദ്ദ ക്രിമിനൽ കോടതി മൂന്ന് ദിവസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. വാട്സ് ആപ്, സ്നാപ്പ് ചാറ്റ്, എംഎംഎസ് എന്നിവയിലൂടെ നിരന്തരം അസഭ്യം പറയുന്നതായി മുൻ ഭർത്താവ് കോടതിയെ
ജിദ്ദ ∙ അഞ്ച് വർഷം മുൻപ് വേർപിരിഞ്ഞ ഭർത്താവിനെ വാട്സ് ആപ്പിലൂടെ നിരന്തരം ചീത്ത വിളിച്ചതിന് യുവതിയെ ജിദ്ദ ക്രിമിനൽ കോടതി മൂന്ന് ദിവസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. വാട്സ് ആപ്, സ്നാപ്പ് ചാറ്റ്, എംഎംഎസ് എന്നിവയിലൂടെ നിരന്തരം അസഭ്യം പറയുന്നതായി മുൻ ഭർത്താവ് കോടതിയെ
ജിദ്ദ ∙ അഞ്ച് വർഷം മുൻപ് വേർപിരിഞ്ഞ ഭർത്താവിനെ വാട്സ് ആപ്പിലൂടെ നിരന്തരം ചീത്ത വിളിച്ചതിന് യുവതിയെ ജിദ്ദ ക്രിമിനൽ കോടതി മൂന്ന് ദിവസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. വാട്സ് ആപ്, സ്നാപ്പ് ചാറ്റ്, എംഎംഎസ് എന്നിവയിലൂടെ നിരന്തരം അസഭ്യം പറയുന്നതായി മുൻ ഭർത്താവ് കോടതിയെ സമീപിക്കുകയായിരുന്നു.
അനുരജ്ഞനത്തിനായി കോടതി ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടതോടെയാണ് കേസെടുത്ത് വിചാരണ പൂർത്തിയാക്കിയത്. ജയിൽ ശിക്ഷയ്ക്ക് പുറമെ ഇത്തരം ചെയ്തികൾ മേലിൽ ആവർത്തിക്കില്ലെന്ന് യുവതിയിൽ നിന്ന് കോടതി രേഖാമൂലം ഉറപ്പ് വാങ്ങുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, വിവാഹിതരായ സമയത്ത് ഭർത്താവ് തന്റെ കുടുംബത്തെ മോശമായി പറഞ്ഞിരുന്നുവെന്നും അതിനാലാണ് ഇപ്പോൾ മെസേജ് അയച്ചതെന്നും യുവതി പറഞ്ഞു.