സലാലയിൽ ബോയിലർ പൊട്ടിത്തെറിച്ചു പരുക്കേറ്റ മലയാളി യുവാവ് മരിച്ചു
ചെങ്ങന്നൂർ ∙ ഒമാൻ സലാലയിലെ ഹോട്ടലിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കിഴക്കേനട കൊട്ടാരത്തിൽ ഗിരീഷ്കുമാർ ശിവൻകുട്ടി (38) മരിച്ചതായി
ചെങ്ങന്നൂർ ∙ ഒമാൻ സലാലയിലെ ഹോട്ടലിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കിഴക്കേനട കൊട്ടാരത്തിൽ ഗിരീഷ്കുമാർ ശിവൻകുട്ടി (38) മരിച്ചതായി
ചെങ്ങന്നൂർ ∙ ഒമാൻ സലാലയിലെ ഹോട്ടലിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കിഴക്കേനട കൊട്ടാരത്തിൽ ഗിരീഷ്കുമാർ ശിവൻകുട്ടി (38) മരിച്ചതായി
ചെങ്ങന്നൂർ ∙ ഒമാൻ സലാലയിലെ ഹോട്ടലിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കിഴക്കേനട കൊട്ടാരത്തിൽ ഗിരീഷ്കുമാർ ശിവൻകുട്ടി (38) മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. ഇലക്ട്രീഷ്യനായ ഗിരീഷിനു ജൂൺ 28ന് ആണ് അപകടം ഉണ്ടായതെന്നും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാവിലെ മരിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.
അന്തരിച്ച ഓട്ടൻതുള്ളൽ ആചാര്യൻ ഗുരു ചെങ്ങന്നൂർ ശിവൻകുട്ടിയുടെ മകനാണ്. അമ്മ ശാന്തമ്മ. ഭാര്യ: സൗമ്യ. മകൻ ശിവഹരി. സഹോദരങ്ങൾ: സുരേഷ്കുമാർ, രാജേഷ്കുമാർ. എറണാകുളത്തു ജോലി ചെയ്തിരുന്ന ഗിരീഷ് 6 മാസം മുൻപാണ് സലാലയിലേക്കു ജോലിക്കായി പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.