10 ലക്ഷം മണിക്കൂർ പിന്നിട്ട് ഷംസ് സൗരോർജ പദ്ധതി
അബുദാബി ∙ അപകടരഹിതമായി 10 ലക്ഷം മണിക്കൂർ വിജയകരമായി പിന്നിട്ട് ഷംസ് സൗരോർജ പദ്ധതി ചരിത്രത്തിലേക്ക്. ലോകത്തിലെ മറ്റൊരു സൗരോർജ പദ്ധതിക്കും എത്തിപ്പിടിക്കാൻ സാധിക്കാത്ത നേട്ടമാണ് കൈവരിച്ചതെന്ന് ഷംസ് പവർ കമ്പനി ജനറൽ മാനേജർ മാജിദ് അൽ അവാദി പറഞ്ഞു. 100 മെഗാവാട്ട് കോൺസൻട്രേറ്റഡ് സോളർ പവർ ആണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്.....
അബുദാബി ∙ അപകടരഹിതമായി 10 ലക്ഷം മണിക്കൂർ വിജയകരമായി പിന്നിട്ട് ഷംസ് സൗരോർജ പദ്ധതി ചരിത്രത്തിലേക്ക്. ലോകത്തിലെ മറ്റൊരു സൗരോർജ പദ്ധതിക്കും എത്തിപ്പിടിക്കാൻ സാധിക്കാത്ത നേട്ടമാണ് കൈവരിച്ചതെന്ന് ഷംസ് പവർ കമ്പനി ജനറൽ മാനേജർ മാജിദ് അൽ അവാദി പറഞ്ഞു. 100 മെഗാവാട്ട് കോൺസൻട്രേറ്റഡ് സോളർ പവർ ആണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്.....
അബുദാബി ∙ അപകടരഹിതമായി 10 ലക്ഷം മണിക്കൂർ വിജയകരമായി പിന്നിട്ട് ഷംസ് സൗരോർജ പദ്ധതി ചരിത്രത്തിലേക്ക്. ലോകത്തിലെ മറ്റൊരു സൗരോർജ പദ്ധതിക്കും എത്തിപ്പിടിക്കാൻ സാധിക്കാത്ത നേട്ടമാണ് കൈവരിച്ചതെന്ന് ഷംസ് പവർ കമ്പനി ജനറൽ മാനേജർ മാജിദ് അൽ അവാദി പറഞ്ഞു. 100 മെഗാവാട്ട് കോൺസൻട്രേറ്റഡ് സോളർ പവർ ആണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്.....
അബുദാബി ∙ അപകടരഹിതമായി 10 ലക്ഷം മണിക്കൂർ വിജയകരമായി പിന്നിട്ട് ഷംസ് സൗരോർജ പദ്ധതി ചരിത്രത്തിലേക്ക്. ലോകത്തിലെ മറ്റൊരു സൗരോർജ പദ്ധതിക്കും എത്തിപ്പിടിക്കാൻ സാധിക്കാത്ത നേട്ടമാണ് കൈവരിച്ചതെന്ന് ഷംസ് പവർ കമ്പനി ജനറൽ മാനേജർ മാജിദ് അൽ അവാദി പറഞ്ഞു. 100 മെഗാവാട്ട് കോൺസൻട്രേറ്റഡ് സോളർ പവർ ആണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്.
അബുദാബിയിൽനിന്നു 120 കിലോമീറ്റർ അകലെ അൽദഫ്റയിൽ 2013ലാണ് ലോകത്തിലെ ഏറ്റവും വലിയ സംയോജിത സൗരോർജ പദ്ധതിയായ ഷംസ് സ്ഥാപിതമായത്. സൂര്യപ്രകാശത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിലൂടെ വർഷത്തിൽ 1.75 ലക്ഷം കാർബൺ മലിനീകരണം കുറയ്ക്കാൻ സാധിക്കുന്നു. ഇത് 15 ലക്ഷം മരം നട്ടുപിടിപ്പിക്കുകയോ 15,000 കാറുകളെ അബുദാബി റോഡുകളിൽനിന്ന് മാറ്റുകയോ ചെയ്യുന്നതിന് തുല്യമാണെന്നും സൂചിപ്പിച്ചു.