വിനോദനഗരി കണ്ടത് 75,000 പേർ
ദോഹ ∙ വിസ്മയക്കാഴ്ചകൾ നിറച്ച ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ വിനോദനഗരിയിൽ 54 ദിവസത്തിനിടെ എത്തിയത് 75,000 സന്ദർശകർ....
ദോഹ ∙ വിസ്മയക്കാഴ്ചകൾ നിറച്ച ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ വിനോദനഗരിയിൽ 54 ദിവസത്തിനിടെ എത്തിയത് 75,000 സന്ദർശകർ....
ദോഹ ∙ വിസ്മയക്കാഴ്ചകൾ നിറച്ച ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ വിനോദനഗരിയിൽ 54 ദിവസത്തിനിടെ എത്തിയത് 75,000 സന്ദർശകർ....
ദോഹ ∙ വിസ്മയക്കാഴ്ചകൾ നിറച്ച ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ വിനോദനഗരിയിൽ 54 ദിവസത്തിനിടെ എത്തിയത് 75,000 സന്ദർശകർ. വെള്ളിയാഴ്ചയാണ് വിനോദ നഗരി അടച്ചത്. ജൂൺ 4 മുതൽ ജൂലൈ 13 വരെയും ഓഗസ്റ്റ് 9 മുതൽ 23 വരെയുമായിരുന്നു വിനോദനഗരിയുടെ പ്രവർത്തനം.
85 ൽ അധികം ഗെയിമുകളും ഫാഷൻ വിപണികളും തൽസമയ വിനോദ പരിപാടികളും 45 ൽ അധികം ഭക്ഷണശാലകളുമൊക്കെയായി സമ്പന്നമായിരുന്നു വിനോദനഗരിയിലെ പരിപാടികൾ. കേരളത്തിന്റെ കലാപ്രതിഭകളും തൽസമയ വിനോദ പരിപാടികളിൽ പങ്കെടുത്തിരുന്നു.
വൈവിധ്യമാർന്ന ഗെയിമുകളും പരിപാടികളുമാണ് സന്ദർശന പങ്കാളിത്തം വർധിക്കാൻ കാരണം. ഇനി അടുത്ത വർഷത്തെ വേനൽ ആഘോഷത്തിലേക്കാണ് വിനോദ നഗരി മിഴി തുറക്കുക.