ഇന്ത്യയെ കണ്ടെത്താം, ഖത്തറിനെയും
ദോഹ ∙ ഇന്ത്യ-ഖത്തർ സാംസ്‌കാരിക ബന്ധം ശക്തമാക്കി കത്താറ പൈതൃക കേന്ദ്രത്തിലെ പ്രദർശനം ശ്രദ്ധ നേടുന്നു. ഇന്ത്യ-ഖത്തർ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായാണ് കത്താറയിൽ ചിത്രകലാ, ഫൊട്ടോഗ്രഫി പ്രദർശനങ്ങൾ നടക്കുന്നത്.....
ദോഹ ∙ ഇന്ത്യ-ഖത്തർ സാംസ്‌കാരിക ബന്ധം ശക്തമാക്കി കത്താറ പൈതൃക കേന്ദ്രത്തിലെ പ്രദർശനം ശ്രദ്ധ നേടുന്നു. ഇന്ത്യ-ഖത്തർ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായാണ് കത്താറയിൽ ചിത്രകലാ, ഫൊട്ടോഗ്രഫി പ്രദർശനങ്ങൾ നടക്കുന്നത്.....
ദോഹ ∙ ഇന്ത്യ-ഖത്തർ സാംസ്‌കാരിക ബന്ധം ശക്തമാക്കി കത്താറ പൈതൃക കേന്ദ്രത്തിലെ പ്രദർശനം ശ്രദ്ധ നേടുന്നു. ഇന്ത്യ-ഖത്തർ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായാണ് കത്താറയിൽ ചിത്രകലാ, ഫൊട്ടോഗ്രഫി പ്രദർശനങ്ങൾ നടക്കുന്നത്.....
ദോഹ ∙ ഇന്ത്യ-ഖത്തർ സാംസ്‌കാരിക ബന്ധം ശക്തമാക്കി കത്താറ പൈതൃക കേന്ദ്രത്തിലെ പ്രദർശനം ശ്രദ്ധ നേടുന്നു. ഇന്ത്യ-ഖത്തർ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായാണ് കത്താറയിൽ ചിത്രകലാ, ഫൊട്ടോഗ്രഫി പ്രദർശനങ്ങൾ നടക്കുന്നത്. മുഹമ്മദ് ജുനൈദ്, അയിഷ അൽ മുഹന്നദി, മഹേഷ്‌കുമാർ എന്നിവരുടെ ചിത്രകലാ പ്രദർശനം, ഖത്തറി-ഇന്ത്യൻ ഫോട്ടോഗ്രാഫർമാരുടെ ഫോട്ടോഗ്രഫി പ്രദർശനം എന്നിവയാണ് കത്താറയിൽ നടക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന പെയിന്റിങ്ങുകളാണ് ചിത്രകലാ പ്രദർശനത്തിലുള്ളത്.
ഇന്ത്യയിലെ ജീവിതമാണ് മുഹമ്മദ് ജുനൈദ് ക്യാൻവാസിലാക്കിയിരിക്കുന്നത്. ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാര, സാമ്പത്തിക ബന്ധമാണ് അയിഷ അൽ മുഹന്നദിയുടെ പെയിന്റിങ്ങിൽ പ്രതിഫലിക്കുന്നത്. ഇന്ത്യയിലെ പുരാതന കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും റിയലിസ്റ്റിക് ചിത്രങ്ങളാണ് മലയാളിയായ മഹേഷ്‌കുമാർ വരച്ചിരിക്കുന്നത്. യൂത്ത് ഹോബീസ് സെന്ററിന്റെ സഹകരണത്തോടെയാണു ഖത്തറി-ഇന്ത്യൻ ഫൊട്ടോഗ്രഫർമാരുടെ 50 ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളിലെയും ആചാരങ്ങൾ, പാരമ്പര്യങ്ങൾ, പ്രകൃതി എന്നിവയെല്ലാം ഒപ്പിയെടുത്തിരിക്കുന്നു. ഈ മാസം 28 വരെ കത്താറയിലെ 18-ാം നമ്പർ കെട്ടിടത്തിലാണ് പ്രദർശനം നടക്കുന്നത്.