പ്രവാസി വരവ്: നിയമ വ്യവസ്ഥകളിൽ ശൂറ ചർച്ച
ദോഹ∙ പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പർ നിയമത്തിലെ ഏതാനും വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ള കരടു നിയമം ശൂറ കൗൺസിൽ ചർച്ച ചെയ്തു. കൂടുതൽ വിശദമായ പഠനത്തിനായികൗൺസിലിന്റെ ആഭ്യന്തര-ബാഹ്യ കാര്യകമ്മിറ്റിക്ക് കൈമാറി. സ്പീക്കർ അഹമ്മദ് ബിൻ അബ്ദുല്ല ബിൻ സഈദ് അൽ മഹ്മൂദിന്റെ
ദോഹ∙ പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പർ നിയമത്തിലെ ഏതാനും വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ള കരടു നിയമം ശൂറ കൗൺസിൽ ചർച്ച ചെയ്തു. കൂടുതൽ വിശദമായ പഠനത്തിനായികൗൺസിലിന്റെ ആഭ്യന്തര-ബാഹ്യ കാര്യകമ്മിറ്റിക്ക് കൈമാറി. സ്പീക്കർ അഹമ്മദ് ബിൻ അബ്ദുല്ല ബിൻ സഈദ് അൽ മഹ്മൂദിന്റെ
ദോഹ∙ പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പർ നിയമത്തിലെ ഏതാനും വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ള കരടു നിയമം ശൂറ കൗൺസിൽ ചർച്ച ചെയ്തു. കൂടുതൽ വിശദമായ പഠനത്തിനായികൗൺസിലിന്റെ ആഭ്യന്തര-ബാഹ്യ കാര്യകമ്മിറ്റിക്ക് കൈമാറി. സ്പീക്കർ അഹമ്മദ് ബിൻ അബ്ദുല്ല ബിൻ സഈദ് അൽ മഹ്മൂദിന്റെ
ദോഹ∙ പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പർ നിയമത്തിലെ ഏതാനും വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ള കരടു നിയമം ശൂറ കൗൺസിൽ ചർച്ച ചെയ്തു.
കൂടുതൽ വിശദമായ പഠനത്തിനായികൗൺസിലിന്റെ ആഭ്യന്തര-ബാഹ്യ കാര്യകമ്മിറ്റിക്ക് കൈമാറി. സ്പീക്കർ അഹമ്മദ് ബിൻ അബ്ദുല്ല ബിൻ സഈദ് അൽ മഹ്മൂദിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ശൂറയുടെ ശുപാർശ പ്രകാരം രാജ്യത്തെ ഗതാഗത അപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള മന്ത്രിസഭയുടെ തീരുമാനങ്ങളും കൗൺസിൽ ചർച്ച ചെയ്തു.
കൗൺസിൽ തീരുമാനപ്രകാരം ആഭ്യന്തര മന്ത്രാലയം, ദേശീയ ടൂറിസം കൗൺസിൽ, ഗതാഗത വാർത്താവിനിമയ മന്ത്രാലയം, പൊതുമരാമത്ത് വകുപ്പ്, ഖത്തർ പെട്രോളിയം എന്നിവ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അപകടങ്ങൾ വർധിക്കുന്ന സീലൈൻ മേഖലയിൽ സമഗ്രമായ ഗതാഗത പദ്ധതിയാണ് കമ്മിറ്റി തയാറാക്കുന്നത്.