ദോഹ ∙മരുപ്രദേശങ്ങളിൽ ചെടികളെ സംരക്ഷിക്കാൻ പുതിയ ഉപകരണവുമായി നഗരസഭ പരിസ്ഥിതി മന്ത്രാലയം....

ദോഹ ∙മരുപ്രദേശങ്ങളിൽ ചെടികളെ സംരക്ഷിക്കാൻ പുതിയ ഉപകരണവുമായി നഗരസഭ പരിസ്ഥിതി മന്ത്രാലയം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙മരുപ്രദേശങ്ങളിൽ ചെടികളെ സംരക്ഷിക്കാൻ പുതിയ ഉപകരണവുമായി നഗരസഭ പരിസ്ഥിതി മന്ത്രാലയം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙മരുപ്രദേശങ്ങളിൽ ചെടികളെ സംരക്ഷിക്കാൻ പുതിയ ഉപകരണവുമായി നഗരസഭ പരിസ്ഥിതി മന്ത്രാലയം. പുനർനിർമിക്കപ്പെട്ട കടലാസ് കൊണ്ടുള്ള ഉപകരണം അരക്ക് പാളികൾ കൊണ്ട് പൊതിഞ്ഞ് മനോഹരമാക്കി അതിനുള്ളിൽ ചെടി നട്ടാണ് സംരക്ഷിക്കുന്നത്. കൊക്കൂൺ സംവിധാനം എന്നാണ് ഇതിനെ പറയുന്നത്. ഉപകരണത്തിനുള്ളിൽ 25 ലീറ്റർ വെള്ളം നിറയ്ക്കാൻ പര്യാപ്തമായ ടാങ്ക് ഉണ്ട്.

ഒരു വർഷത്തേക്ക് ചെടിക്ക് ആവശ്യമായ വെള്ളം ഈ ടാങ്കിലൂടെ ലഭിക്കത്തക്ക വിധത്തിലാണ് ക്രമീകരണം. ചെടിയുടെ വളർച്ച അനുസരിച്ച് അതിനെ സംരക്ഷിക്കാൻ തക്ക വിധമാണ് ഉപകരണം നിർമിച്ചിരിക്കുന്നത്. ചെടി നട്ട ശേഷം തുറസായ സ്ഥലത്ത് വച്ചാൽ ചെടിക്ക് ആവശ്യമായ സൂര്യപ്രകാശവും ലഭിക്കും. പബ്ലിക് പൂന്തോട്ടങ്ങളിൽ ഇത്തരം ഉപകരണത്തിനുള്ളിൽ സിദ്ര വൃക്ഷതൈ നട്ടാണ് പരീക്ഷണം നടത്തിയത്.

ADVERTISEMENT

മന്ത്രാലയത്തിലെ പബ്ലിക് പാർക്ക്, നാച്വറൽ റിസർവ് മാനേജ്‌മെന്റ് വകുപ്പുകൾ ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. ഒരു വർഷം നീണ്ട പരീക്ഷണത്തിന്റെ ഭാഗമായി ഉപകരണത്തിന്റെ കാര്യക്ഷമത വിലയിരുത്തുകയും ചെടിയുടെ വളർച്ചയും മറ്റും യഥാസമയങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സസ്യത്തിന്റെ വളർച്ചയ്ക്ക് മറ്റ് ജലസേചന സൗകര്യങ്ങൾ വേണ്ട എന്നതാണ് ഉപകരണത്തിന്റെ നേട്ടം.