ഖത്തര് കനത്ത നടപടികളിലേക്ക്;ഹമദിൽ വിമാനങ്ങൾക്ക് 18 മുതൽ വിലക്ക്, പൊതുഗതാഗത സർവീസുകളും റദ്ദാക്കി
ദോഹ ∙ കോവിഡ് വ്യാപനം തടയാൻ രാജ്യം കൂടുതൽ കനത്ത നടപടികളിലേക്ക്. 18 മുതൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിമാനങ്ങൾക്ക് പ്രവേശനം വേണ്ടെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിട്ടു....
ദോഹ ∙ കോവിഡ് വ്യാപനം തടയാൻ രാജ്യം കൂടുതൽ കനത്ത നടപടികളിലേക്ക്. 18 മുതൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിമാനങ്ങൾക്ക് പ്രവേശനം വേണ്ടെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിട്ടു....
ദോഹ ∙ കോവിഡ് വ്യാപനം തടയാൻ രാജ്യം കൂടുതൽ കനത്ത നടപടികളിലേക്ക്. 18 മുതൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിമാനങ്ങൾക്ക് പ്രവേശനം വേണ്ടെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിട്ടു....
ദോഹ ∙ കോവിഡ് വ്യാപനം തടയാൻ രാജ്യം കൂടുതൽ കനത്ത നടപടികളിലേക്ക്. 18 മുതൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിമാനങ്ങൾക്ക് പ്രവേശനം വേണ്ടെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിട്ടു.
ഇന്നലെ രാത്രി മുതൽ പൊതു ഗതാഗത സേവനങ്ങളും റദ്ദാക്കി. വിദേശകാര്യ മന്ത്രാലയം വക്താവ് ലൽവ റാഷിദ് അൽ ഖാദർ ദോഹയിൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. 14 ദിവസത്തേക്കാണ് സർവീസുകൾ നിർത്തുന്നത്. കാർഗോ വിമാനങ്ങളെ ഉത്തരവിൽ നിന്ന് ഒഴിവാക്കി. മറ്റ് രാജ്യങ്ങളിലുള്ള ഖത്തരി പൗരന്മാരെ തിരികെ ദോഹയിലേക്ക് എത്തിക്കുന്നതിന് മാത്രമായിരിക്കും സർവീസ് അനുവദിക്കുക. സുഡാൻ, ജോർദാൻ എന്നിവിടങ്ങളിലുള്ള ഖത്തരികളെയാണ് ദോഹയിലേക്ക് പ്രത്യേക വിമാനത്തിൽ എത്തിക്കുന്നത്.
നേപ്പാളിലുള്ള ഖത്തരി പൗരന്മാരോട് ആവശ്യമായ മുൻകരുതൽ നിർദേശങ്ങളും നൽകിയിട്ടുണ്ട്. സ്വകാര്യ മേഖലയ്ക്ക് 75 ബില്യൻ റിയാൽ വരെ സാമ്പത്തിക ആനുകൂല്യം ലഭിക്കും. എല്ലാ ബാങ്ക് ഇൻസ്റ്റാൾമെന്റുകളും 6 മാസത്തേക്ക് നീട്ടിവച്ചു. സർക്കാർ സ്‌കൂളുകളിൽ വിദ്യാർഥികൾക്കായി അടുത്ത ഞായറാഴ്ച മുതൽ ഡിസ്റ്റൻസ് പഠനം തുടങ്ങും.