നിയമലംഘകരെ തേടി 500 പട്രോളിങ് സംഘം; 63 ചെക്പോയിന്റുകൾ
ദുബായ്∙ കോവിഡ് നിയമലംഘകരെ കണ്ടെത്താൻ 500 പട്രോളിങ് സംഘങ്ങളെ നിയോഗിച്ചതായി പൊലീസ്. റഡാറുകളും ക്യാമറകളുമുള്ള ഹൈടെക് വാഹനങ്ങളിലാണ് പട്രോളിങ്. വിവിധ മേഖലകളിൽ 63 ചെക്പോയിന്റുകളും സജ്ജമാക്കി. നിയമലംഘകരെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കിയതായി ദുബായ് പൊലീസ് മേധാവി ലഫ്.ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.
ദുബായ്∙ കോവിഡ് നിയമലംഘകരെ കണ്ടെത്താൻ 500 പട്രോളിങ് സംഘങ്ങളെ നിയോഗിച്ചതായി പൊലീസ്. റഡാറുകളും ക്യാമറകളുമുള്ള ഹൈടെക് വാഹനങ്ങളിലാണ് പട്രോളിങ്. വിവിധ മേഖലകളിൽ 63 ചെക്പോയിന്റുകളും സജ്ജമാക്കി. നിയമലംഘകരെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കിയതായി ദുബായ് പൊലീസ് മേധാവി ലഫ്.ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.
ദുബായ്∙ കോവിഡ് നിയമലംഘകരെ കണ്ടെത്താൻ 500 പട്രോളിങ് സംഘങ്ങളെ നിയോഗിച്ചതായി പൊലീസ്. റഡാറുകളും ക്യാമറകളുമുള്ള ഹൈടെക് വാഹനങ്ങളിലാണ് പട്രോളിങ്. വിവിധ മേഖലകളിൽ 63 ചെക്പോയിന്റുകളും സജ്ജമാക്കി. നിയമലംഘകരെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കിയതായി ദുബായ് പൊലീസ് മേധാവി ലഫ്.ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.
ദുബായ്∙ കോവിഡ് നിയമലംഘകരെ കണ്ടെത്താൻ 500 പട്രോളിങ് സംഘങ്ങളെ നിയോഗിച്ചതായി പൊലീസ്. റഡാറുകളും ക്യാമറകളുമുള്ള ഹൈടെക് വാഹനങ്ങളിലാണ് പട്രോളിങ്. വിവിധ മേഖലകളിൽ 63 ചെക്പോയിന്റുകളും സജ്ജമാക്കി.
നിയമലംഘകരെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കിയതായി ദുബായ് പൊലീസ് മേധാവി ലഫ്.ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കും. പെരുന്നാൾ ആഘോഷത്തിലും നിയന്ത്രണം പാലിക്കണമെന്നു പറഞ്ഞു.
'പൊലീസിൽ' ചേരാം
കോവിഡ് ബോധവൽകരണത്തിന് വൊളന്റിയർമാരാകാൻ വിദേശികളടക്കമുള്ളവർക്ക് അവസരം. 'ദുബായ് പൊലീസ് ബൈക്കർ' സംഘത്തിൽ ചേരാൻ സന്നദ്ധത അറിയിച്ച് 21 രാജ്യങ്ങളിൽ നിന്നുള്ള 5,300 പേരുടെ അപേക്ഷ ലഭിച്ചു. കോവിഡ് മുൻകരുതലുകളെക്കുറിച്ച് തൊഴിലാളികൾക്കും മറ്റും ബോധവൽകരണം നൽകാനാണ് ഇവരെ വിനിയോഗിക്കുക. ലേബർ ക്യാംപുകളിലെയടക്കം സുരക്ഷിതത്വം ഉറപ്പാക്കാനും നടപടിയെടുത്തു.