ദുബായിൽ രാവിലെ ആറു മുതൽ രാത്രി 11 വരെയുള്ള നിയന്ത്രണങ്ങൾ നീക്കി
ദുബായ് ∙ ദുബായിൽ രാവിലെ ആറു മുതൽ രാത്രി 11 വരെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ അധ്യക്ഷതയിൽ ചേർന്ന ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മറ്റി യോഗത്തിലാണ് തീരുമാനം.
ദുബായ് ∙ ദുബായിൽ രാവിലെ ആറു മുതൽ രാത്രി 11 വരെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ അധ്യക്ഷതയിൽ ചേർന്ന ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മറ്റി യോഗത്തിലാണ് തീരുമാനം.
ദുബായ് ∙ ദുബായിൽ രാവിലെ ആറു മുതൽ രാത്രി 11 വരെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ അധ്യക്ഷതയിൽ ചേർന്ന ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മറ്റി യോഗത്തിലാണ് തീരുമാനം.
ദുബായ് ∙ ദുബായിൽ രാവിലെ ആറു മുതൽ രാത്രി 11 വരെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ അധ്യക്ഷതയിൽ ചേർന്ന ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മറ്റി യോഗത്തിലാണ് തീരുമാനം.
ദുബായിലെ ബിസിനസ് കാര്യങ്ങൾ ബുധനാഴ്ച (27) മുതൽ വീണ്ടും ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ കമ്മറ്റികളുടെ റിപ്പോർട്ടുകളുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനൊപ്പമാണ് പുതിയ നീക്കങ്ങൾ. ജനങ്ങൾ സ്വയം സുരക്ഷയും സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കണമെന്നും കോവിഡിനെതിരായ നടപടികൾ തുടരണമെന്നും നിർദേശിച്ചു.