ദുബായ് ∙ കോവിഡ് 19 പശ്ചാത്തലത്തിൽ ദുബായിലെ വീസാ നടപടികളെക്കുറിച്ചറിയാനുള്ള അന്വേഷണം കുത്തനെ വർധിച്ചു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ആമർ ഹാപ്പിനസ് കോൾ സെന്റർ സ്വീകരിച്ചത് വീസാ സംബന്ധമായ 1,133,000 ലേറെ അന്വേഷണങ്ങൾ. രാജ്യത്തിനകത്തും പുറത്തും നിന്നുമായി ഈവർഷം

ദുബായ് ∙ കോവിഡ് 19 പശ്ചാത്തലത്തിൽ ദുബായിലെ വീസാ നടപടികളെക്കുറിച്ചറിയാനുള്ള അന്വേഷണം കുത്തനെ വർധിച്ചു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ആമർ ഹാപ്പിനസ് കോൾ സെന്റർ സ്വീകരിച്ചത് വീസാ സംബന്ധമായ 1,133,000 ലേറെ അന്വേഷണങ്ങൾ. രാജ്യത്തിനകത്തും പുറത്തും നിന്നുമായി ഈവർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കോവിഡ് 19 പശ്ചാത്തലത്തിൽ ദുബായിലെ വീസാ നടപടികളെക്കുറിച്ചറിയാനുള്ള അന്വേഷണം കുത്തനെ വർധിച്ചു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ആമർ ഹാപ്പിനസ് കോൾ സെന്റർ സ്വീകരിച്ചത് വീസാ സംബന്ധമായ 1,133,000 ലേറെ അന്വേഷണങ്ങൾ. രാജ്യത്തിനകത്തും പുറത്തും നിന്നുമായി ഈവർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കോവിഡ് 19 പശ്ചാത്തലത്തിൽ ദുബായിലെ വീസാ നടപടികളെക്കുറിച്ചറിയാനുള്ള അന്വേഷണം കുത്തനെ വർധിച്ചു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ആമർ ഹാപ്പിനസ് കോൾ സെന്റർ സ്വീകരിച്ചത് വീസാ സംബന്ധമായ 1,133,000 ലേറെ അന്വേഷണങ്ങൾ. രാജ്യത്തിനകത്തും പുറത്തും നിന്നുമായി  ഈവർഷം ജനുവരി മുതൽ മേയ് അവസാനം വരെയാണ് ഇത്രയേറെ ആളുകൾ വിവരങ്ങൾക്കായി സെന്ററിനെ സമീപിച്ചത്. 

ടെലിഫോൺ മുഖേനയും ഇ-മെയിൽ വഴിയുമാണ് ദുബായ് വീസാ നടപടികളുമായുള്ള അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ഉപയോക്താക്കൾ ബന്ധപ്പെട്ടതെന്ന് ജിഡിആർഎഫ്എ തലവൻ മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി പറഞ്ഞു. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളിൽപ്പെട്ട്  വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 2,00000 ലേറെ യുഎഇ താമസ വീസക്കാരുടെ തിരിച്ചുവരവിന് അനുസൃതമായി വിവരങ്ങൾ അറിയാൻ കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചതായും അൽ മറി വ്യക്തമാക്കി.

ADVERTISEMENT

സേവനങ്ങളെ കുറിച്ച് അറിയാം

വിദേശങ്ങളിൽ  നിന്ന്  മടങ്ങിവരുന്നതിനുള്ള അനുമതി നേടുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് മറുപടി നൽകാൻ ഏഴു ഭാഷകൾ സംസാരിക്കുന്ന 100 ലധികം ജീവനക്കാർ  സേവന സന്നദ്ധരായി ആമർ കാൾ സെന്ററിലുണ്ട്.

ADVERTISEMENT

അസാധാരണമായ ആശയവിനിമയത്തിന്റെ വർഷമായിരുന്നു വകുപ്പിനെ സംബന്ധിച്ചോളം 2020. കോവിഡ് 19 പശ്ചാത്തലത്തിൽ യുഎഇ യിലുണ്ടായ വീസാ മാറ്റങ്ങളെ കുറിച്ചും മറ്റു സംശയങ്ങളും വ്യക്തവും സുതാര്യവും കൃത്യവുമായ ഉത്തരങ്ങൾ നൽകുന്നതിന് വേണ്ടി ജീവനക്കാർക്ക് മാർഗ നിർദ്ദേശവും പരിശീലനവും നൽകിയിട്ടുണ്ട്. 

ജീവനക്കാരിൽ 93 ശതമാനവും അറബിക്, ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യുന്നവരാണ്. മറ്റു ഉദ്യോഗസ്ഥർ ഹിന്ദി, ഉറുദു, പേർഷ്യൻ, ഫിലിപ്പിനോ, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിൽ ഉത്തരം നൽകാൻ കഴിയുന്നവരുമാണെന്ന് ആമർ ഹാപ്പിനസ് കസ്റ്റമർ ഡിപ്പാർട്ട്മെന്റ് തലവന്‍ മേജർ സാലിം ബിൻ അലി പറഞ്ഞു. 

ADVERTISEMENT

അതേസമയം തന്നെ ടെലിഫോൺ, ഇ-ചാറ്റ്, കോൾ റെക്കോർഡിങ് സംവിധാനങ്ങൾ എന്നിവയിലൂടെ ഉപഭോക്തൃ അന്വേഷണങ്ങളോട് പ്രതികരിക്കുന്നതിനായി (AVAYA) പ്രോഗ്രാമുകളിലൂടെ നിരവധി വിപുലമായ സംവിധാനങ്ങൾ കോൾ സെന്ററിലുണ്ടെന്ന് മേജർ വ്യക്തമാക്കി.

മൈക്രോസോഫ്റ്റ് ഡൈനാമിക്സ് സി‌ആർ‌എം പ്രോഗ്രാമിനും പൊതുവായ അന്വേഷണങ്ങളോട് പ്രതികരിക്കാൻ നൂതന ഓട്ടോമേറ്റഡ് പ്രതികരണ സംവിധാനമുണ്ടെന്ന് ബിൻ അലി പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ കേന്ദ്രത്തിന് 10 ലക്ഷത്തിലേറെ അന്വേഷണങ്ങൾ  ലഭിച്ചു. കൂടുതലും താമസ വീസാ  അന്വേഷണങ്ങൾ, പ്രവേശന അനുമതികൾ,വീസാ  തുടർനടപടികൾ, ദേശീയത,  സ്മാർട്ട് സേവനങ്ങൾ,  പുതിയ നിർദ്ദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്കാണ് കേന്ദ്രത്തെ സമീപിച്ചവരിൽ അധികവും. 

ദുബായിലെ വീസാ സംബന്ധമായ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പർ– 800 5111. രാജ്യത്തിന് പുറത്തുള്ളവർ 009714 313 9999 നമ്പറിൽ ബന്ധപ്പെടാം. 04 501 1111 എന്നതാണ് കേന്ദ്രത്തിന്റെ ഫാക്സ് നമ്പർ. amer@dnrd.ae എന്ന ഇമെയിൽ ഐഡിയിലൂടെയും ബന്ധപ്പെട്ടാൽ വിവരങ്ങൾ അറിയാൻ കഴിയും.