ദോഹ ∙ സെപ്റ്റംബര്‍ ഒന്നിന് മുമ്പായി ഖത്തറിലെ പൊതു, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാര്‍ കോവിഡ്-19 പരിശോധന

ദോഹ ∙ സെപ്റ്റംബര്‍ ഒന്നിന് മുമ്പായി ഖത്തറിലെ പൊതു, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാര്‍ കോവിഡ്-19 പരിശോധന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ സെപ്റ്റംബര്‍ ഒന്നിന് മുമ്പായി ഖത്തറിലെ പൊതു, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാര്‍ കോവിഡ്-19 പരിശോധന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ സെപ്റ്റംബര്‍ ഒന്നിന് മുമ്പായി ഖത്തറിലെ പൊതു, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാര്‍ കോവിഡ്-19 പരിശോധന നടത്തണമെന്ന് നിര്‍ദേശം. സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലും സ്വകാര്യ സ്‌കൂള്‍ ജീവനക്കാര്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തേണ്ടത്. അധ്യാപകരാണ് ആദ്യം പരിശോധന നടത്തേണ്ടത്. അതിന് ശേഷം സ്‌കൂളിലെ മറ്റ് ജീവനക്കാരും പരിശോധനയ്ക്ക് വിധേയരാകണം. 

സെപ്റ്റംബര്‍ 1 മുതല്‍ ക്ലാസ് മുറി-ഓണ്‍ലൈന്‍ മിശ്ര പഠന സംവിധാനം നടപ്പാക്കുന്നതിന്റെ മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും കോവിഡ്-19 പരിശോധന നിര്‍ബന്ധമാക്കിയത്. സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും കോവിഡ്-19 നെഗറ്റീവ് ആണെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. 

ADVERTISEMENT

എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളും സര്‍വകലാശാലകളും നടപ്പാക്കേണ്ട കോവിഡ്-19 പ്രോട്ടോക്കോള്‍ വ്യവസ്ഥകള്‍ വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി തടയാനുള്ള  മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്കെതിരെ  കര്‍ശന നിയമ നടപടികളും സ്വീകരിക്കും. പകര്‍ച്ച വ്യാധി പ്രതിരോധ നിയമ പ്രകാരം വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പരമാവധി 3 വര്‍ഷം വരെ തടവും 2,00,000 റിയാലില്‍ കുറയാത്ത പിഴയും അല്ലെങ്കില്‍  ഇവയില്‍ ഏതെങ്കിലും ഒരു ശിക്ഷയോ അനുഭവിക്കേണ്ടി വരും.