റാസൽഖൈമയിലെ 'മ്യാവൂ'വിന്റെ സെറ്റിൽ ലാൽജോസിന് പിറന്നാളാഘോഷം
റാസല്‍ഖൈമ∙ ചിത്രീകരണം തുടരുന്ന മ്യാവൂ എന്ന ചിത്രത്തിന്റെ സെറ്റിൽ സംവിധായകൻ ലാൽ ജോസിന് പിറന്നാളാഘോഷം.
റാസല്‍ഖൈമ∙ ചിത്രീകരണം തുടരുന്ന മ്യാവൂ എന്ന ചിത്രത്തിന്റെ സെറ്റിൽ സംവിധായകൻ ലാൽ ജോസിന് പിറന്നാളാഘോഷം.
റാസല്‍ഖൈമ∙ ചിത്രീകരണം തുടരുന്ന മ്യാവൂ എന്ന ചിത്രത്തിന്റെ സെറ്റിൽ സംവിധായകൻ ലാൽ ജോസിന് പിറന്നാളാഘോഷം.
റാസല്‍ഖൈമ∙ ചിത്രീകരണം തുടരുന്ന മ്യാവൂ എന്ന ചിത്രത്തിന്റെ സെറ്റിൽ സംവിധായകൻ ലാൽ ജോസിന് പിറന്നാളാഘോഷം. നിർമാതാവ് തോമസ് തിരുവല്ലയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് വാദി ഗീലിലിയ ഡാമിനടുത്തായിരുന്നു ലളിതമായ രീതിയിൽ ആഘോഷം. ചിത്രത്തിലെ പ്രധാന നടൻ സൗബിൻ ഷാഹിർ, മറ്റു അഭിനേതാക്കൾ, നിർമാതാവ് വിനോദ് ഷൊർണൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.
പൂച്ച പ്രധാന കഥാപാത്രമാകുന്ന മ്യാവൂവിന്റെ ഗാനരംഗമാണ് ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ഗ്രോസറി നടത്തിപ്പുകാരനായ ആലുവക്കാരൻ ദസ്തഗീറിന്‍റെയും ഭാര്യയുടെയും മൂന്നു മക്കളുടെയും കഥയാണ് ഡോ.ഇഖ് ബാൽ കുറ്റിപ്പുറം രചന നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രമേയം. മംമ്തയും സൗബിനുമാണ് ഇൗ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
യാസ്മിന എന്ന റഷ്യൻ യുവതിയാണ് മറ്റൊരു പ്രധാന കഥാപാത്രം. സലിംകുമാർ, ഹരിശ്രീ യൂസഫ് തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിൽ ഒരു പൂച്ചയ്ക്കും പ്രാധാന്യമുള്ളതിനാലാണ് മ്യാവൂ എന്ന പേര് നൽകിയത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ദുബായിൽ വ്യവസായിയായ തോമസ് തിരുവല്ലയാണ് ചിത്രം നിർമിക്കുന്നത്. സുഹൈൽ കോയ ഗാനരചനയും ജസ്റ്റിൻ വർഗീസ് സംഗീതവും അജ്മൽ ബാബു ഛായാഗ്രണവും നിർവഹിക്കുന്നു.
അറബിക്കഥ, ഡയമണ്ട് നെക്ളേസ് എന്നീ ചിത്രങ്ങൾക്ക് ശേഷം യുഎഇ പശ്ചാത്തലമാക്കി ലാല്‍ജോസ് ഒരുക്കുന്ന ചിത്രമാണിത്. ബിജു മേനോൻ ചിത്രം 41 ആയിരുന്നു ഇതിന് മുൻപ് പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം. കളിമണ്ണ്, ഒാട്ടം എന്നിവയായിരുന്നു തോമസ് തിരുവല്ല ഇതിന് മുൻപ് നിർമിച്ച ചിത്രങ്ങൾ.