പൊതുസ്ഥലത്ത് മാലിന്യം തള്ളിയാൽ കീശ കീറും
ഷാർജ∙ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ അരലക്ഷം ദിർഹവും ബാർബിക്യു അവശിഷ്ടങ്ങൾ ഉപേക്ഷിച്ചാൽ 2,000 ദിർഹവും പിഴ.
ഷാർജ∙ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ അരലക്ഷം ദിർഹവും ബാർബിക്യു അവശിഷ്ടങ്ങൾ ഉപേക്ഷിച്ചാൽ 2,000 ദിർഹവും പിഴ.
ഷാർജ∙ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ അരലക്ഷം ദിർഹവും ബാർബിക്യു അവശിഷ്ടങ്ങൾ ഉപേക്ഷിച്ചാൽ 2,000 ദിർഹവും പിഴ.
ഷാർജ∙ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ അരലക്ഷം ദിർഹവും ബാർബിക്യു അവശിഷ്ടങ്ങൾ ഉപേക്ഷിച്ചാൽ 2,000 ദിർഹവും പിഴ.
മരുഭൂമിയിലും മലകളിലും സന്ദർശകരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കിയതായി പ്രകൃതിസംരക്ഷണ വകുപ്പ് മേധാവി ഹനാ സൈഫ് അൽ സുവൈദി പറഞ്ഞു. പാഴ്‌വസ്തുക്കൾ നിശ്ചിത മേഖലകളിൽ സ്ഥാപിച്ച പെട്ടികളിൽ ഉപേക്ഷിക്കണം. കെട്ടിടാവശിഷ്ടങ്ങൾ മരുഭൂമിയിൽ തള്ളിയാലും നടപടിയുണ്ടാകും.
കുറ്റവും ശിക്ഷയും
∙ ഉടമയുടെയോ ജോലിക്കാരുടെയോ മേൽനോട്ടമില്ലാതെ വളർത്തു മൃഗങ്ങളെ അഴിച്ചു വിടുക- 1,000 ദിർഹം.
∙ മരം മുറിക്കുക, ചെടികൾ നശിപ്പിക്കുകയും മണ്ണ് മലിനമാക്കുകയും ചെയ്യുക- 10,000 ദിർഹം.
∙ മലിനജലം, ഉപയോഗിച്ച എണ്ണ തുടങ്ങിയവ ശുദ്ധജല സ്രോതസ്സുകളിൽ ഒഴുക്കിവിടുക- 50,000 ദിർഹം.