റിയൽ എസ്റ്റേറ്റ് മേഖലയിലും സൗദിവൽക്കരണം
റിയാദ്∙ സൗദിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലും സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത് പിടിമുറുക്കുന്നു. 11,200 സ്വദേശികൾക്കു ജോലി ലഭ്യമാക്കാനുള്ള തീരുമാനം മലയാളികൾ അടക്കം ഈ രംഗത്ത് ജോലി ചെയ്യുന്ന വിദേശികളുടെ നെഞ്ചിടിപ്പു വർധിപ്പിച്ചു.
റിയാദ്∙ സൗദിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലും സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത് പിടിമുറുക്കുന്നു. 11,200 സ്വദേശികൾക്കു ജോലി ലഭ്യമാക്കാനുള്ള തീരുമാനം മലയാളികൾ അടക്കം ഈ രംഗത്ത് ജോലി ചെയ്യുന്ന വിദേശികളുടെ നെഞ്ചിടിപ്പു വർധിപ്പിച്ചു.
റിയാദ്∙ സൗദിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലും സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത് പിടിമുറുക്കുന്നു. 11,200 സ്വദേശികൾക്കു ജോലി ലഭ്യമാക്കാനുള്ള തീരുമാനം മലയാളികൾ അടക്കം ഈ രംഗത്ത് ജോലി ചെയ്യുന്ന വിദേശികളുടെ നെഞ്ചിടിപ്പു വർധിപ്പിച്ചു.
റിയാദ്∙ സൗദിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലും സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത് പിടിമുറുക്കുന്നു. 11,200 സ്വദേശികൾക്കു ജോലി ലഭ്യമാക്കാനുള്ള തീരുമാനം മലയാളികൾ അടക്കം ഈ രംഗത്ത് ജോലി ചെയ്യുന്ന വിദേശികളുടെ നെഞ്ചിടിപ്പു വർധിപ്പിച്ചു.
റിയൽഎസ്റ്റേറ്റ് മേഖലകയിൽ പരിശീലനവും മികച്ച ശമ്പളവും വാഗ്ദാനം ചെയ്താണ് സ്വദേശികളെ ആകർഷിക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ദ് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയും മാനവശേഷി വികസന നിധിയും ഒപ്പുവച്ചു. 18–60 പ്രായമുള്ള, സാധുതയുള്ള ദേശീയ തിരിച്ചറിയിൽ കാർഡുള്ള സ്വദേശികളെ ജോലിക്കായി പരിഗണിക്കുക. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയുള്ളവർക്കും വിദ്യാർഥികൾക്കും അപേക്ഷിക്കാനാകില്ല. സ്വദേശിവൽക്കരണം ഈ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളുടെ ജോലി സാധ്യതയ്ക്കു മങ്ങലേൽക്കും.
സമസ്ത മേഖലകളിലും നിതാഖാത് പിടിമുറുക്കുന്നതോടെ സൗദിയിൽ മറ്റു ജോലി കണ്ടെത്തുക പ്രയാസമാകും. ഇതുമൂലം കൂടുതൽ പേർക്കു തിരിച്ചുപോകേണ്ടിവരും.