ദുബായ്∙ 6 മാസത്തെ എക്സ്പോ ലോകത്തിന് കൈമാറിയത് ഭാവിയിലെ വെല്ലുവിളികൾ നേരിടാനുള്ള സാങ്കേതിക വിദ്യകൾ......

ദുബായ്∙ 6 മാസത്തെ എക്സ്പോ ലോകത്തിന് കൈമാറിയത് ഭാവിയിലെ വെല്ലുവിളികൾ നേരിടാനുള്ള സാങ്കേതിക വിദ്യകൾ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ 6 മാസത്തെ എക്സ്പോ ലോകത്തിന് കൈമാറിയത് ഭാവിയിലെ വെല്ലുവിളികൾ നേരിടാനുള്ള സാങ്കേതിക വിദ്യകൾ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ 6 മാസത്തെ എക്സ്പോ ലോകത്തിന് കൈമാറിയത് ഭാവിയിലെ വെല്ലുവിളികൾ നേരിടാനുള്ള സാങ്കേതിക വിദ്യകൾ. നിർമിതബുദ്ധി, ഗതാഗതം, റോബട്ടിക്സ്, പാരമ്പര്യേതര ഊർജം തുടങ്ങിയ മേഖലകളിൽ ഇന്ത്യയടക്കമുള്ള പ്രമുഖ രാജ്യങ്ങൾ അവതരിപ്പിച്ച സാങ്കേതികവിദ്യകൾ ശ്രദ്ധ നേടി. പല രാജ്യങ്ങളിലും ഇതു വ്യാപകമാകും.

 

ADVERTISEMENT

വിസ്മയ കുംഭഗോപുരം; വീടിനകത്ത് മഴ, കൃഷി

 

∙എക്സ്പോ കുംഭഗോപുരമായ അൽ വാസൽപ്ലാസയാണ് ഏറ്റവും ശ്രദ്ധയാകർഷിച്ച നിർമിതി. ഇറ്റലിയിലെ പിസ ഗോപുരത്തേക്കൾ 10 മീറ്റർ വലുപ്പമുണ്ട്. 360 ഡിഗ്രി സ്ക്രീൻ ഉൾപ്പെടുന്ന താഴികക്കുടത്തിന് 16 ടെന്നിസ് കോർട്ടുകളുടെ വിസ്തീർണം. ഹൈടെക് ഡിജിറ്റൽ ദൃശ്യ-ശ്രാവ്യ അനുഭവം നൽകുന്ന 'സ്ക്രീൻ'  252 പ്രൊജക്ടറുകൾ ഉപയോഗിച്ചാണു പ്രവർത്തിപ്പിക്കുന്നത്.  ഉൾഭാഗത്തിന്  300 ഒളിംപിക് നീന്തൽക്കുളങ്ങളുടെ വലുപ്പം. 65 മീറ്റർ ഉയരവും 150 മീറ്റർ വ്യാസവുമുള്ള അൽവാസൽ പ്ലാസയ്ക്ക് 10,000 പേരെ ഉൾക്കൊള്ളാനാകും. 

 

ADVERTISEMENT

∙ വീടിനകത്തു വരെ മഴ പെയ്യിക്കാൻ കഴിയുന്ന നെതർലൻഡ്സ് സാങ്കേതിക വിദ്യ. സോളർ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷ ഈർപ്പത്തിൽ നിന്നാണു മഴ പെയ്യിക്കുന്നത്. നൂൽമഴയിൽ തട്ടുകൃഷിത്തോട്ടം നനഞ്ഞുകൊണ്ടേയിരിക്കും. ദിവസവും നൂറുകണക്കിനു ലീറ്റർ വെള്ളം മഴയിലൂടെ ലഭ്യമാകും. ശീതീകരണികളുടെ ഉപയോഗം കുറയ്ക്കാം.  

 

∙ചൂടു കാലാവസ്ഥയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ തലയ്ക്കു കുളിർമയേകാൻ ഇന്ത്യൻ സംരംഭകരുടെ എസി ഹെൽമറ്റ്. 'ജർഷ് സേഫ്റ്റി' അവതരിപ്പിച്ച ഹെൽമറ്റിൽ തണുപ്പ് കാലാവസ്ഥയിൽ സുഖകരമായ ചൂട് നിലനിർത്താൻ കഴിയുന്ന ഹീറ്റർ സംവിധാനവുമുണ്ട്.

 

ADVERTISEMENT

∙എക്സ്പോയിൽ സന്ദർശകർക്കു കറങ്ങാൻ ലോകത്താദ്യമായി കംപ്രസ്ഡ് എയർ ട്രെയിൻ. കംപ്രസ് ചെയ്ത വായു ഉപയോഗിച്ച് പ്രവർത്തനം. 

 

∙ ടെറ പവിലിയനോടനുബന്ധിച്ച് 4912 പാനലുകളുള്ള കൂറ്റൻ 'സൗരോർജ വൃക്ഷങ്ങൾ'. മരങ്ങളുടെ രൂപത്തിലുള്ള സോളർ പാനലാണിത്. സൂര്യപ്രകാശം കിട്ടുന്ന ഭാഗത്തേക്ക് ഇതിലെ ഇലകൾ തിരിയും വിധമാണ് പ്രവർത്തനം. 9 ലക്ഷത്തിലേറെ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാനുള്ള വൈദ്യുതി ഇതിൽ നിന്നു ലഭിക്കും. 

 

∙ മൊബിലിറ്റി പവിലിയനിൽ ഒരുസമയം 160ൽ ഏറെ പേർക്കു കയറാവുന്ന ലിഫ്റ്റ്. 

 

∙തട്ടുകൃഷി രീതിയിൽ വളർത്തിയെടുത്ത മഴക്കാട്. മരുഭൂമിയിൽ വൻ സാധ്യതയുള്ള പദ്ധതിക്ക് ചെലവ് വളരെ കുറവ്. സിംഗപ്പൂർ പവിലിയനാണ് ഇതൊരുക്കിയത്.