കാർബൺ പ്രസരണം കുറയ്ക്കും അൽ ഖരാസ സോളർ പ്ലാന്റ്
ദോഹ∙ ഖത്തറിന്റെ ഏറ്റവും വലിയ സൗരോർജ പദ്ധതിയായ അൽ ഖരാസ സോളർ പവർ പ്ലാന്റിന്റെ പ്രവർത്തനത്തിലൂടെ കാർബൺ പ്രസരണം 26,000 ദശലക്ഷം മെട്രിക് ടൺ കുറയ്ക്കാൻ കഴിയുമെന്ന് മുൻ ഊർജ-വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിൻ സലേഹ് അൽ സദ. മരുഭൂമിയുടെ കാലാവസ്ഥയിൽ സുസ്ഥിര ഊർജ-ജല-പരിസ്ഥിതി ശൃംഖല സംബന്ധിച്ച മൂന്നാമത്
ദോഹ∙ ഖത്തറിന്റെ ഏറ്റവും വലിയ സൗരോർജ പദ്ധതിയായ അൽ ഖരാസ സോളർ പവർ പ്ലാന്റിന്റെ പ്രവർത്തനത്തിലൂടെ കാർബൺ പ്രസരണം 26,000 ദശലക്ഷം മെട്രിക് ടൺ കുറയ്ക്കാൻ കഴിയുമെന്ന് മുൻ ഊർജ-വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിൻ സലേഹ് അൽ സദ. മരുഭൂമിയുടെ കാലാവസ്ഥയിൽ സുസ്ഥിര ഊർജ-ജല-പരിസ്ഥിതി ശൃംഖല സംബന്ധിച്ച മൂന്നാമത്
ദോഹ∙ ഖത്തറിന്റെ ഏറ്റവും വലിയ സൗരോർജ പദ്ധതിയായ അൽ ഖരാസ സോളർ പവർ പ്ലാന്റിന്റെ പ്രവർത്തനത്തിലൂടെ കാർബൺ പ്രസരണം 26,000 ദശലക്ഷം മെട്രിക് ടൺ കുറയ്ക്കാൻ കഴിയുമെന്ന് മുൻ ഊർജ-വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിൻ സലേഹ് അൽ സദ. മരുഭൂമിയുടെ കാലാവസ്ഥയിൽ സുസ്ഥിര ഊർജ-ജല-പരിസ്ഥിതി ശൃംഖല സംബന്ധിച്ച മൂന്നാമത്
ദോഹ∙ ഖത്തറിന്റെ ഏറ്റവും വലിയ സൗരോർജ പദ്ധതിയായ അൽ ഖരാസ സോളർ പവർ പ്ലാന്റിന്റെ പ്രവർത്തനത്തിലൂടെ കാർബൺ പ്രസരണം 26,000 ദശലക്ഷം മെട്രിക് ടൺ കുറയ്ക്കാൻ കഴിയുമെന്ന് മുൻ ഊർജ-വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിൻ സലേഹ് അൽ സദ.
മരുഭൂമിയുടെ കാലാവസ്ഥയിൽ സുസ്ഥിര ഊർജ-ജല-പരിസ്ഥിതി ശൃംഖല സംബന്ധിച്ച മൂന്നാമത് രാജ്യാന്തര സമ്മേളനത്തിലാണ് കാർബൺ പ്രസരണം കുറയ്ക്കുന്നതിൽ അൽ ഖരാസ പ്ലാന്റ് വഹിക്കുന്ന പങ്ക് വ്യക്തമാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ 800 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് കഴിഞ്ഞ വർഷമാണ് ഉദ്ഘാടനം ചെയ്തത്. ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ ഖത്തർ എൻവയൺമെന്റ് ആൻഡ് എനർജി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് സമ്മേളനം സംഘടിപ്പിച്ചത്.
അൽ ഖരാസ പ്ലാന്റിന്റെ ആദ്യ വർഷത്തെ പ്രവർത്തനത്തിലൂടെ 20 ലക്ഷം മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് പദ്ധതിയിട്ടത്. രാജ്യത്തെ 55,000 കുടുംബങ്ങളുടെ ഊർജ ഉപഭോഗത്തിന് തുല്യമാണിത്. സുസ്ഥിര ഊർജ വികസനത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് പദ്ധതിയിലൂടെ പ്രകടമാക്കുന്നത്.