ലേബർ ക്യാംപുകളിൽ നിരന്നുകിടക്കുന്ന ഉറക്കിടങ്ങൾക്കുമേൽ അലക്ഷ്യമായി ശയിക്കുന്നുണ്ട് തഴമ്പിച്ച തലയിണകൾ. ഓരോ തലയിണയും പറയുന്നുണ്ട് ഓരോ കഥ... ആരും

ലേബർ ക്യാംപുകളിൽ നിരന്നുകിടക്കുന്ന ഉറക്കിടങ്ങൾക്കുമേൽ അലക്ഷ്യമായി ശയിക്കുന്നുണ്ട് തഴമ്പിച്ച തലയിണകൾ. ഓരോ തലയിണയും പറയുന്നുണ്ട് ഓരോ കഥ... ആരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലേബർ ക്യാംപുകളിൽ നിരന്നുകിടക്കുന്ന ഉറക്കിടങ്ങൾക്കുമേൽ അലക്ഷ്യമായി ശയിക്കുന്നുണ്ട് തഴമ്പിച്ച തലയിണകൾ. ഓരോ തലയിണയും പറയുന്നുണ്ട് ഓരോ കഥ... ആരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലേബർ ക്യാംപുകളിൽ 

നിരന്നുകിടക്കുന്ന 

ADVERTISEMENT

ഉറക്കിടങ്ങൾക്കുമേൽ

അലക്ഷ്യമായി ശയിക്കുന്നുണ്ട്   

തഴമ്പിച്ച തലയിണകൾ.

 

ADVERTISEMENT

ഓരോ തലയിണയും പറയുന്നുണ്ട് 

ഓരോ കഥ... 

ആരും കേട്ടിട്ടില്ലാത്ത 

അപൂർവകഥകൾ...

ADVERTISEMENT

 

അംബരചുംബികളായ

മിനുമിനുത്ത 

വർണ്ണസ്വപ്‌നങ്ങൾ 

പരുപരുത്ത 

ഉരുളൻകല്ലുകൾക്കുമേൽ

ചുട്ടുപഴുത്ത 

മണൽത്തരികളിൽ 

വേവിച്ചെടുക്കാൻ കൊതിക്കുന്ന

ചില ഒറ്റയാൾ ദേഹങ്ങളുടെ

നിലയ്ക്കാത്ത പോരാട്ടകഥകൾ.

 

ഓരോ രാവിലും 

തങ്ങളെ ചേർത്തണയ്ക്കുന്ന 

ചില ആൾരൂപങ്ങളുടെ

വലിയ സ്വപ്നങ്ങളുടെ

വിയർപ്പുറഞ്ഞ കഥകൾ

ഒറ്റപ്പെട്ട പകലുകളിൽ 

അവർ പരസ്പരം 

പങ്കുവയ്ക്കുന്നതു  കേൾക്കാം. 

 

ചിലതിൽ, 

'കറുത്ത ചായ'ക്കൂട്ടുകളുടെ 

മുഷിഞ്ഞ മണമുണ്ടാകും. 

മധ്യവയസ്സു പിന്നിട്ട മോഹങ്ങളുടെ 

യൗവനത്തിലേയ്ക്കുള്ള 

അടങ്ങാത്ത പരകായപ്രവേശമാണത്. 

 

വേറെ ചിലതിൽ

നൂലിഴകൾ പൊട്ടി, 

പഞ്ഞിക്കെട്ടുകൾ പുറത്തേയ്ക്കു 

തെറിച്ചു നിൽക്കുന്നതു  കാണാം 

തുരുമ്പെടുത്ത സ്വപ്നങ്ങളുടെ

ഒടുങ്ങാത്ത കണ്ണീർച്ചൂടേറ്റ് 

പിന്നിപ്പോയതാണവ. 

 

മറ്റു ചിലത് 

ചുളുങ്ങി, ചൂളിയിരിക്കുന്നു 

വിരഹത്തിന്റെ  

അർധവിരാമങ്ങൾക്കിടയിൽ 

സ്ഖലിച്ചുപോയ

പ്രവാസരാവുകളെ

സുഗന്ധലേപനങ്ങളാൽ 

മറച്ചുപിടിക്കാൻ 

ശ്രമിക്കുകയാണവ!

 

മറച്ചുവയ്ക്കുന്ന

വേദനകളുടെയും വിരഹങ്ങളുടെയും

മറയില്ലാത്ത 

പ്രവാസദേഹങ്ങളാണ് 

ലേബർ ക്യാംപുകളിലെ 

തലയിണകൾ. 

 

കടലുകൾക്കപ്പുറത്തേയ്ക്ക് 

നിരന്തരം

ചിറകടിച്ചു പറക്കുന്ന

നിലയ്ക്കാത്ത 

കരുതൽരൂപങ്ങളുടെ 

'പ്രവാസയിണ'കളാണ് 

ഓരോ തലയിണയും.