മഹാബലിയുടെ ആത്മഗതം
ഭാർഗവരാമൻ തന്റെ വെണ്മഴുവിനാൽ വീണ്ടെടുത്ത കേരളത്തിൽ, പ്രജാ ക്ഷേമ തല്‍പരനായി നാട് ഭരിച്ചിരുന്ന മഹാനായ ഒരു അസുര കുല രാജാവായിരുന്നു മഹാബലി. പ്രജകളുടെ ആവശ്യങ്ങൾ അറിഞ്ഞു ഭരണം നടത്തിയിരുന്ന ആ ഭരണാധിപന്റെ ജനക്ഷേമ പ്രവർത്തികൾ ദേവാദികളെ ഒട്ടേറെ ഭയപ്പെടുത്തി. അസൂയ പൂണ്ട ദേവാദികൾ വിവരം ദേവരാജൻ ഇന്ദ്രനെ
ഭാർഗവരാമൻ തന്റെ വെണ്മഴുവിനാൽ വീണ്ടെടുത്ത കേരളത്തിൽ, പ്രജാ ക്ഷേമ തല്‍പരനായി നാട് ഭരിച്ചിരുന്ന മഹാനായ ഒരു അസുര കുല രാജാവായിരുന്നു മഹാബലി. പ്രജകളുടെ ആവശ്യങ്ങൾ അറിഞ്ഞു ഭരണം നടത്തിയിരുന്ന ആ ഭരണാധിപന്റെ ജനക്ഷേമ പ്രവർത്തികൾ ദേവാദികളെ ഒട്ടേറെ ഭയപ്പെടുത്തി. അസൂയ പൂണ്ട ദേവാദികൾ വിവരം ദേവരാജൻ ഇന്ദ്രനെ
ഭാർഗവരാമൻ തന്റെ വെണ്മഴുവിനാൽ വീണ്ടെടുത്ത കേരളത്തിൽ, പ്രജാ ക്ഷേമ തല്‍പരനായി നാട് ഭരിച്ചിരുന്ന മഹാനായ ഒരു അസുര കുല രാജാവായിരുന്നു മഹാബലി. പ്രജകളുടെ ആവശ്യങ്ങൾ അറിഞ്ഞു ഭരണം നടത്തിയിരുന്ന ആ ഭരണാധിപന്റെ ജനക്ഷേമ പ്രവർത്തികൾ ദേവാദികളെ ഒട്ടേറെ ഭയപ്പെടുത്തി. അസൂയ പൂണ്ട ദേവാദികൾ വിവരം ദേവരാജൻ ഇന്ദ്രനെ
ഭാർഗവരാമൻ തന്റെ വെണ്മഴുവിനാൽ വീണ്ടെടുത്ത കേരളത്തിൽ, പ്രജാ ക്ഷേമ തല്‍പരനായി നാട് ഭരിച്ചിരുന്ന മഹാനായ ഒരു അസുര കുല രാജാവായിരുന്നു മഹാബലി. പ്രജകളുടെ ആവശ്യങ്ങൾ അറിഞ്ഞു ഭരണം നടത്തിയിരുന്ന ആ ഭരണാധിപന്റെ ജനക്ഷേമ പ്രവർത്തികൾ ദേവാദികളെ ഒട്ടേറെ ഭയപ്പെടുത്തി.
അസൂയ പൂണ്ട ദേവാദികൾ വിവരം ദേവരാജൻ ഇന്ദ്രനെ അറിയിച്ചു. മഹബലിയെ എങ്ങിനെയെങ്കിലും പറപ്പിക്കുവാൻ ദേവാദികൾ തീരുമാനം എടുത്തു
അതിനായി മഹാവിഷ്ണു വിനെകണ്ടുസങ്കടം ഉണർത്തിച്ചു. ദേവാദികളുടെ ആവശ്യം അറിഞ്ഞു വാമനരൂപത്തിൽ അവതരിച്ചു. മഹാബലിയെ പാതാള ലോകത്തു പറഞ്ഞു വിട്ടു. പോകുന്ന നേരം ബലിയുടെ ആഗ്രഹം പറഞ്ഞു. വർഷത്തിൽ ഒരിക്കൽ തന്റെ പ്രജകളെ കാണാൻ ഇവിടെ വരുവാൻ എന്നെ
അനുവദികേണം. ഭഗവാൻ അതിനുള്ള അനുമതി നൽകുകയും ചെയ്തു. അങ്ങനെ മഹാബലി തന്റെ പ്രജകളെ കാണാൻ വരുന്ന ആ ദിനം നമ്മൾ മലയാളികൾ തിരുവോണം ആയി ആഘോഷിക്കുന്ന എന്നു സങ്കല്പം.
ലോകത്തു എവിടെ ഒക്കെ മലയാളി ഉണ്ടോ അവിടെ ഒക്കെ ഇന്ന് മലയാളികൾ ഓണം ആഘോഷിക്കുന്നു. എന്നാൽ ആ മഹാന്റെ ഭരണനൈപ്പുണ്യത്തിൻറെ ഏഴയലത്തു എത്തുവാൻ ഇന്നത്തെ ഭരണക്കാർക്ക് കഴിയുമോ, എന്നത് നമ്മൾ ആലോചിച്ചു തീരുമാനം എടുക്കുക.
ആ മാവേലി നാടിന്റെ സങ്കല്പവും അതിന്റെ പരിണാമവും നമുക്ക് ഒന്നു തുലനം ചെയ്യാം. പഴയ കാല മാവേലി നാടിനെ ഇന്നത്തെ വ്യവസ്തികളുമായ് ഒന്നു താരതമ്യം ചെയ്യാൻ ഒരു വൃഥാ ശ്രമം നടത്തുന്നു. ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് വളരെ സങ്കീർണമായ ഒരു സ്ഥിതി വിശേഷത്തിൽ
എത്തി നിൽക്കുന്ന ഈ അവസരത്തിൽ വരുന്ന മാവേലിയുടെ ആത്മഗതം ഇങ്ങനെ ആകാമെന്നു കരുതുന്നു
മാവേലിനാട് അന്ന്, മാവേലി ഇന്ന്
മാവേലി നാട് വാണീടുംകാലം
മനുഷ്യർ എല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തു ആർക്കും ഒട്ടില്ലതാനിം
മാവേലി നാട്ടിന്നു പോയകാലം
മാനുഷർഎല്ലാരും തോന്യ പോലെ
ആശ്വാസം എങ്ങുമേ കാണ്മാനില്ല
ആപത്തു മാത്രമേ കേൾപ്‍തുള്ളു
ആധികൾ വ്യാധികൾ ഒന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല
പത്തായിരമാണ്ടിരിപ്പതെല്ലാം
പത്തായമെല്ലാം നിറവതല്ലേ
ഓഖിയുംനിപ്പയും കൊറോണയും
മണ്ണിടിഞ്ഞൊന്നായി മരണങ്ങളും
വിത്തെടുത്തു ഉണ്ണേണ്ട കാലമായി
ഖജനാവിൽ പൂച്ച മയങ്ങീടുന്നു
എല്ലാ കൃഷികൾക്കും എന്ന പോലെ
നെല്ലിനും നൂറു വിള തന്നെ എന്നും
ദുഷ്ടരെ കൺകൊണ്ട് കാണ്മാനില്ല
നല്ലവർ അല്ലാതെ ഇല്ല പാരിൽ
വയലും വയലലക്കതിരുകളും
വര വർണ്ണ ചിത്രങ്ങൾമാത്രമായി
നല്ലൊരെകൺകൊണ്ട്കാണ്മാനില്ല
ദുഷ്ടന്മാർ അല്ലാതെ ഇല്ല നാട്ടിൽ