കണ്ണടയുടെ പരിഭവം
ഓർക്കുന്നുവോ മങ്ങലിന്നു നിറം ചേർക്കാൻ അന്നൊരു നാളിൽ നിന്നോടു ചേർത്തു എന്നെ നീ.... .അന്നേരം നിൻ ചുണ്ടിലൂറിയ പുഞ്ചിരി കവർന്നത് എൻറെ ഹൃദയം കൂടിയാണ്. അന്നുതൊട്ടിന്നോളം നിൻ പാതയിലെ ചെറുമുള്ളുപോലും കാട്ടിത്തന്നു ഞാൻ തെളിലോകത്തേക്ക് നിന്നെ കൊണ്ടുപോയി... നിൻറെ കണ്ണുതന്നെയായ് മാറി
ഓർക്കുന്നുവോ മങ്ങലിന്നു നിറം ചേർക്കാൻ അന്നൊരു നാളിൽ നിന്നോടു ചേർത്തു എന്നെ നീ.... .അന്നേരം നിൻ ചുണ്ടിലൂറിയ പുഞ്ചിരി കവർന്നത് എൻറെ ഹൃദയം കൂടിയാണ്. അന്നുതൊട്ടിന്നോളം നിൻ പാതയിലെ ചെറുമുള്ളുപോലും കാട്ടിത്തന്നു ഞാൻ തെളിലോകത്തേക്ക് നിന്നെ കൊണ്ടുപോയി... നിൻറെ കണ്ണുതന്നെയായ് മാറി
ഓർക്കുന്നുവോ മങ്ങലിന്നു നിറം ചേർക്കാൻ അന്നൊരു നാളിൽ നിന്നോടു ചേർത്തു എന്നെ നീ.... .അന്നേരം നിൻ ചുണ്ടിലൂറിയ പുഞ്ചിരി കവർന്നത് എൻറെ ഹൃദയം കൂടിയാണ്. അന്നുതൊട്ടിന്നോളം നിൻ പാതയിലെ ചെറുമുള്ളുപോലും കാട്ടിത്തന്നു ഞാൻ തെളിലോകത്തേക്ക് നിന്നെ കൊണ്ടുപോയി... നിൻറെ കണ്ണുതന്നെയായ് മാറി
ഓർക്കുന്നുവോ
മങ്ങലിന്നു നിറം ചേർക്കാൻ
അന്നൊരു നാളിൽ
നിന്നോടു ചേർത്തു
എന്നെ നീ....
.അന്നേരം
നിൻ ചുണ്ടിലൂറിയ പുഞ്ചിരി
കവർന്നത് എൻറെ ഹൃദയം കൂടിയാണ്.
അന്നുതൊട്ടിന്നോളം നിൻ പാതയിലെ
ചെറുമുള്ളുപോലും കാട്ടിത്തന്നു ഞാൻ
തെളിലോകത്തേക്ക് നിന്നെ കൊണ്ടുപോയി...
നിൻറെ കണ്ണുതന്നെയായ് മാറി ഞാൻ,
നിന്നോടു ചേർന്നു സുഖദുഃഖങ്ങളിൽ
എന്നിട്ടുമെപ്പോഴോ വേണ്ടാതായി നിനക്കു ഞാൻ
ഭംഗിയില്ലെന്നാദ്യമോതിയതിൽ നൊന്തില്ലത്ര
തീവ്രതയില്ലെന്ന പരാതിയും സഹിച്ചു ഞാൻ...
ഞാനാകെ നൊന്തത്
നിനക്കു ചേർന്നതല്ലെന്നു
പലരിലൂടെ പിറുപിറുത്തപ്പോഴാണ്
തഞ്ചത്തിൽ മറന്നിട്ടു
മറവിയെ പഴിക്കുന്നതു പതിവാക്കിയപ്പോഴാണ്
വെറുമൊരലങ്കാരം മാത്രമായിരുന്നു ഞാനെന്ന
പരമാർത്ഥം തിരിച്ചറിയുമ്പോഴാണ്....