പ്രണയമാണ് ജീവിതം. ജീവിതമാണ് പ്രണയം. അത്രയും പരസ്പര പൂരകങ്ങളായ രണ്ട് യാഥാര്‍ഥ്യങ്ങള്‍ കലാദേശാതിര്‍ത്തികള്‍ക്കപ്പുറം മനുഷ്യ മനസുകളെ ഒന്നിപ്പിക്കുന്നതാണ്. തലമുറകളും ജനസഞ്ചയങ്ങളുമൊക്കെ വിവിധ തലങ്ങളില്‍ പ്രണയത്തെ നെഞ്ചേറ്റിയവരാണ്. തിരക്ക് പിടിച്ച ആധുനിക ലോകത്ത് പ്രണയത്തിന്റെ രൂപ ഭാവങ്ങള്‍ മാറുകയും

പ്രണയമാണ് ജീവിതം. ജീവിതമാണ് പ്രണയം. അത്രയും പരസ്പര പൂരകങ്ങളായ രണ്ട് യാഥാര്‍ഥ്യങ്ങള്‍ കലാദേശാതിര്‍ത്തികള്‍ക്കപ്പുറം മനുഷ്യ മനസുകളെ ഒന്നിപ്പിക്കുന്നതാണ്. തലമുറകളും ജനസഞ്ചയങ്ങളുമൊക്കെ വിവിധ തലങ്ങളില്‍ പ്രണയത്തെ നെഞ്ചേറ്റിയവരാണ്. തിരക്ക് പിടിച്ച ആധുനിക ലോകത്ത് പ്രണയത്തിന്റെ രൂപ ഭാവങ്ങള്‍ മാറുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയമാണ് ജീവിതം. ജീവിതമാണ് പ്രണയം. അത്രയും പരസ്പര പൂരകങ്ങളായ രണ്ട് യാഥാര്‍ഥ്യങ്ങള്‍ കലാദേശാതിര്‍ത്തികള്‍ക്കപ്പുറം മനുഷ്യ മനസുകളെ ഒന്നിപ്പിക്കുന്നതാണ്. തലമുറകളും ജനസഞ്ചയങ്ങളുമൊക്കെ വിവിധ തലങ്ങളില്‍ പ്രണയത്തെ നെഞ്ചേറ്റിയവരാണ്. തിരക്ക് പിടിച്ച ആധുനിക ലോകത്ത് പ്രണയത്തിന്റെ രൂപ ഭാവങ്ങള്‍ മാറുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയമാണ് ജീവിതം. ജീവിതമാണ് പ്രണയം. അത്രയും പരസ്പര പൂരകങ്ങളായ രണ്ട് യാഥാര്‍ഥ്യങ്ങള്‍ കലാദേശാതിര്‍ത്തികള്‍ക്കപ്പുറം മനുഷ്യ മനസുകളെ ഒന്നിപ്പിക്കുന്നതാണ്. തലമുറകളും ജനസഞ്ചയങ്ങളുമൊക്കെ വിവിധ തലങ്ങളില്‍ പ്രണയത്തെ നെഞ്ചേറ്റിയവരാണ്. തിരക്ക് പിടിച്ച ആധുനിക ലോകത്ത് പ്രണയത്തിന്റെ രൂപ ഭാവങ്ങള്‍ മാറുകയും ആര്‍ദ്രതയും തീവ്രതയുമൊക്കെ ചോര്‍ന്നുപോവുകയും ചെയ്യുന്നുണ്ടോ എന്ന ആശങ്കയാണ് പലര്‍ക്കും.

ഒരു ശിലയുടെ ഉള്ളിലെ സൗന്ദര്യം നാം ആസ്വദിക്കുക അത് ശില്‍പ്പമായി പുറത്തു വരുമ്പോഴാണ്. ഓരോ മനുഷ്യനും അവനവനെത്തന്നെയും മറ്റുള്ളവയേയും ഇഷ്ടത്തോടെ കാണാന്‍ ശ്രമിക്കുന്നത് പ്രണയം എന്ന വികാരം ഉള്ളില്‍ നിന്നും കടഞ്ഞെടുക്കുമ്പോഴാണ്. ശരിക്കും പ്രണയമാണ് ഒരു ജീവിതത്തിന്റെ വസന്തകാലം. ആ വസന്തകാലം നിലനിര്‍ത്തുകയാണ് ജീവിത വിജയം.

ADVERTISEMENT

പ്രണയം കാല്‍പനികതയുടെ സുന്ദരഭൂമി കൂടിയാണ്. എത്ര വെയിലിനെയും അവിടെ സൂര്യന്റെ തൂവലുകള്‍ എന്നേ പ്രണയികള്‍ അനുഭവിക്കൂ. പ്രണയകാലം അതിന്റെ മാന്ത്രികത കൊണ്ട് പലരെയും അവരറിയാതെ തന്നെ തനിക്കു പോകാവുന്നതിലും അപ്പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യും. ജീവിതത്തില്‍ ഈ വികാരവും ചിന്തയുമുണ്ടാകുമ്പോള്‍ ഏത് പ്രതിസന്ധിയേയും അതിജീവിക്കുവാനും വിജയത്തിലെത്താനും കഴിയും.

ഫെബ്രുവരി മാസം പ്രണയാര്‍ദ്രമായ ഓര്‍മകളും ചിന്തകളും പൊടി തട്ടിയെടുക്കാന്‍ ചിലരെങ്കിലും നീക്കിവെക്കാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചുരുങ്ങിയ സമയം കൊണ്ട് നമ്മുടെ ചിന്തയെ പിടിച്ചിരുത്തുന്ന അന്തിമാനത്തമ്പിളി എന്ന മനോഹരമായ സംഗീത ആല്‍ബം നമ്മുടെ ആലോചനയിലേക്ക് കടന്നുവരുന്നത്.

ആരജീത്ത് ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രജീത്ത് രാമകൃഷണന്‍ അണിയിച്ചൊരുക്കിയ അന്തിമാനത്തമ്പിളി എന്ന സംഗീത ആല്‍ബം മികച്ച കലാനിര്‍വഹണത്തിലും ശ്രദ്ധേയമായ സന്ദേശത്താലും സഹൃദയലോകത്തിന്റെ അംഗീകാരം നേടിക്കഴിഞ്ഞു. ശനിയാഴ്ച ഉച്ചക്ക് ഔദ്യോഗിക റിലീസ് ചെയ്ത ആല്‍ബം മണിക്കൂറുകള്‍ക്കകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകള്‍ കാണുകയും നൂറ് കണക്കിനാളുകള്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്താണ് കുടുംബങ്ങളില്‍ തരംഗമായി മാറുന്നത്. വിനോദ് കുമാറിന്റെ മനോഹരമായ അന്തിമാനത്തമ്പിളിപോലെ ചെന്തമേഴും പെണ്ണേ എന്നുതുടങ്ങുന്ന ഗാനം വരികളുടെ മാസ്മരികതക്കപ്പുറം ആലാപനത്തിലും സംഗീതനിര്‍വഹണത്തിന്റെ മികവിലും സഹൃദയമനം കവരുമ്പോള്‍ പ്രജീത്തും ആരതിയും അതിമനോഹരമായി അഭിനയിച്ചാണ് ജനഹൃദയങ്ങള്‍ കീഴടക്കുന്നത്.

ജീവിതം വളരെ ചെറുതാണെന്നും വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന പ്രണയദിനത്തിനായി കാത്തുനില്‍ക്കാതെ ജീവിതത്തിലെ ഓരോ അനര്‍ഘനിമിഷങ്ങളും പ്രണയാര്‍ദ്രമാക്കി ജീവിതം ആസ്വാദ്യകരമാമാക്കണമെന്ന സുപ്രധാനമായ ആശയമാണ് ഈ ആല്‍ബം അടയാളപ്പെടുത്തുന്നത്. അനുനിമിഷവും പ്രണയിക്കുകയും പ്രണയിക്കുന്ന ഓരോ നിമിഷങ്ങളേയും മധുരിക്കുന്ന ഓര്‍മകളാക്കി മാറ്റുകയും വേണമെന്നാണ് ആല്‍ബം ഊന്നിപ്പറയുന്നത്.

ADVERTISEMENT

കുടുംബത്തിലെ അനുരാഗത്തിന്റെ ദിനങ്ങളും സ്‌നോഹോഷ്മളമായ ജീവിത സന്ദര്‍ഭങ്ങളും ഹൃദ്യമായി ചിത്രീകരിച്ച ആല്‍ബത്തില്‍ ദമ്പതികളായ പ്രജീത്തും ആരതിയും നിറഞ്ഞാടുന്നത് പ്രഫഷണല്‍ സിനിമയുടെ നിലവാരത്തിലാണ്. ദോഹയിലും നാട്ടിലും ചിത്രീകരിച്ച ആല്‍ബം എല്ലാ സാങ്കേതിക തികവുമുള്ള ഒരു സിനിമ സ്‌കോപ്പ് സൃഷ്ടിയാണ്.

സൗഹൃദവും പ്രണയവും അലങ്കരിക്കുന്ന ജീവിതം മനോഹരമാകുമെന്നതില്‍ സംശയമില്ല. ഒരാള്‍ മറ്റൊരാളുടെ ഹൃദയത്തില്‍ ജീവിക്കുന്നതാണു സൗഹൃദം. എന്നാല്‍ ഒരാള്‍ മറ്റൊരാളുടെ ഹൃദയമായ് ജീവിക്കുന്നതാണ് പ്രണയം . ഒരേ മനസ്സും രണ്ട് ശരീരവുമായി കഴിയുമ്പോള്‍ ജീവിതം ഏറെ കൗതുകകരവും പുതുമയുള്ളതുമാകും. വിവാഹ പൂര്‍വ പ്രണയങ്ങളോ വിവാഹേതര ബന്ധങ്ങളോ അല്ല കുടുംബത്തിലെ പ്രണയമാണ് ജീവിതം സുന്ദരമാക്കുകയന്നെ സുപ്രധാനമായ സന്ദേശവും ഈ ആല്‍ബം പകര്‍ന്നുനല്‍കുന്നുണ്ട്.

നിര്‍മാണം, സംവിധാനം, എഡിറ്റിംഗ്, സ്‌ക്രിപ്റ്റ് എന്നിവ പ്രജീത്ത് രാമകൃഷ്ണന്‍ തന്നെയാണ്. ആരതിയുടെ പൂര്‍ണസഹായസഹകരണങ്ങള്‍ ആദ്യന്തമുണ്ട്. പ്രജിത്തിനും ആരതിക്കും പുറമേ മക്കളായ ആദ്യ, അക്ഷിത എന്നിവരും ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്. മിഷാല്‍, നന്ദന രാജേഷ്, ശ്രീ ഗൗരി അനൂപ് മേനോന്‍, പ്രസാദ്, സലാം കെ.സി, ഇശാന്‍. കെ.സി, റഫ ഫവാസ്, ഹിബ ശംന, കൃഷ്ണനുണ്ണി, നിരജ്ഞന രാജേഷ്, മാധവ് വിനോദ് കുമാര്‍, അരുണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണനുണ്ണിയാണ്. സംഗീതം നിഖില്‍ ജിമ്മി, ക്യാമറ വൈശാഖ്, കലാ സംവിധാനം മുത്തു ഐ.സി.ആര്‍.സി, രചന വിനോദ് കുമാര്‍ കെ, സ്റ്റില്‍സ് രതീഷ് ഫ്രെയിം ഹണ്ടര്‍, ആലാപനം സലീം പാവറട്ടി & ശിവപ്രിയ സുരേഷ്, മേക്കപ്പ് ദിനേഷ് മണലൂര്‍ എന്നിവരാണ് ആല്‍ബവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത്.

ADVERTISEMENT

കഴിഞ്ഞ 8 വര്‍ഷത്തോളമായി ഖത്തറിലെ ആരോഗ്യ മേഖലയിലെ പ്രഫഷണലുകളായ പ്രജിത്തും ആരതിയും വൈവിധ്യമാര്‍ന്ന കലാപ്രവര്‍ത്തനങ്ങളിലൂടെയാണ് മലയാളികളുടെ ശ്രദ്ധനേടിയത്. സംഗീതവും അഭിനയവും പ്രജിത്തിന് എന്നും ഹരമായിരുന്നു. ഫോട്ടോഗ്രാഫറിയിലും വീഡിയോഗ്രാഫിയിലും ക്രമേണ കമ്പം വളര്‍ന്ന പ്രജീത്ത് വീട്ടില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്വന്തമായി അരോര സ്റ്റുഡിയോ സജ്ജീകരിക്കുകയും തീവ്രമായ പരിശ്രമങ്ങളിലൂടെ സാങ്കേതിക പരിജ്ഞാനം നേടുകയും ചെയ്താണ് പ്രൊഫഷണല്‍ മികവോടെ ഷോര്‍ട്ട് ഫിലിമുകളും വെബ് സീരീസുകളും ചെയ്തത്.

ആരജിത്ത് ക്രിയേഷന്‍സ് അവതരിപ്പിച്ച കായിഷ്ട കൂയിഷ്ട എന്ന വെബ് സീരീസും ചോറ്റു പാത്രം, പണ്ടാറക്കാലന്‍ എന്നീ ഷോര്‍ട്ട് ഫിലിമുകളും സഹൃദയ ലോകം ഏറ്റെടുത്തത്. റേഡിയോ നാടകമല്‍സരങ്ങളിലും ഏറെ സജീവമായി പ്രജീത്തും കുടുംബവും കലയുടെ സാമൂഹ്യധര്‍മവും സന്ദേശവും അടിവരയിട്ടാണ് കലാരംഗത്തെ ജൈത്രയാത്ര തുടരുന്നത്.

സാങ്കേതിക മികവിലും നിര്‍വഹണത്തിലും ഏറെ ശ്രദ്ധിച്ച പ്രജിത്തിന്റെ സൃഷ്ടികളൊക്കെ ലോകോത്തരങ്ങളാ നിരവധി അംഗീകാരങ്ങള്‍ നേടിയത് സ്വാഭാവികം മാത്രം. അഭിനയ രംഗത്ത് തല്‍പരായ സുഹൃത്തുക്കളെ ചേര്‍ത്ത് രൂപീകരിച്ച റിമമ്പ്രന്‍സ് തിയേറ്റര്‍ ഗ്രൂപ്പ് വളരെ സജീവമായ കലാപ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

കോവിഡ് കാലത്ത് 106 കുട്ടികളെ പങ്കെടുപ്പിച്ച് 162 ഓഡിയോ ട്രാക്കുകളും 118 വീഡിയോ ട്രാക്കും സംയോജിപ്പിച്ച ബോലോ ഭാരത് മാതാ കീ എന്ന സംഗീത ശില്‍പത്തിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഷോര്‍ട്ടസ്റ്റ് വീഡിയോ വിത്ത് മോസ്റ്റ് നമ്പര്‍ ഓഫ് ഓഡിയോ ആന്‍ഡ് വീഡിയോ ട്രാക്ക്സ് ഇന്‍ക്ലൂഡഡ് ഇന്‍ എ സിംഗിള്‍ ലൈന്‍ എന്ന വിഭാഗത്തില്‍ ലോക റിക്കോര്‍ഡും പ്രജീത്ത് സ്വന്തമാക്കിയിട്ടുണ്ട്.