ഹൂസ്റ്റണ്‍ ∙ പ്രതിരോധ കുത്തിവയ്പ്പുകളും ഫെഡറല്‍ സഹായവും യുഎസ് സമ്പദ്‌വ്യവസ്ഥയെ ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. രണ്ടാം പാദത്തില്‍ കൊറോണ വൈറസ് കേസുകള്‍ കൂടുകയും മാസ്‌ക് മാന്‍ഡേറ്റുകള്‍ നിര്‍ബന്ധമാവുകയും ചെയ്യുമ്പോള്‍ ഇത് തുടരാനാകുമോയെന്ന ആശങ്കയുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗുണകരമായേക്കുമെന്ന്

ഹൂസ്റ്റണ്‍ ∙ പ്രതിരോധ കുത്തിവയ്പ്പുകളും ഫെഡറല്‍ സഹായവും യുഎസ് സമ്പദ്‌വ്യവസ്ഥയെ ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. രണ്ടാം പാദത്തില്‍ കൊറോണ വൈറസ് കേസുകള്‍ കൂടുകയും മാസ്‌ക് മാന്‍ഡേറ്റുകള്‍ നിര്‍ബന്ധമാവുകയും ചെയ്യുമ്പോള്‍ ഇത് തുടരാനാകുമോയെന്ന ആശങ്കയുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗുണകരമായേക്കുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ പ്രതിരോധ കുത്തിവയ്പ്പുകളും ഫെഡറല്‍ സഹായവും യുഎസ് സമ്പദ്‌വ്യവസ്ഥയെ ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. രണ്ടാം പാദത്തില്‍ കൊറോണ വൈറസ് കേസുകള്‍ കൂടുകയും മാസ്‌ക് മാന്‍ഡേറ്റുകള്‍ നിര്‍ബന്ധമാവുകയും ചെയ്യുമ്പോള്‍ ഇത് തുടരാനാകുമോയെന്ന ആശങ്കയുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗുണകരമായേക്കുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ പ്രതിരോധ കുത്തിവയ്പ്പുകളും ഫെഡറല്‍ സഹായവും യുഎസ് സമ്പദ്‌വ്യവസ്ഥയെ ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. രണ്ടാം പാദത്തില്‍ കൊറോണ വൈറസ് കേസുകള്‍ കൂടുകയും മാസ്‌ക് മാന്‍ഡേറ്റുകള്‍ നിര്‍ബന്ധമാവുകയും ചെയ്യുമ്പോള്‍ ഇത് തുടരാനാകുമോയെന്ന ആശങ്കയുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗുണകരമായേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍, സര്‍ക്കാര്‍ സഹായം കുറയുകയാണ്. ആ നിലയ്ക്ക് 1.6 ശതമാനം വര്‍ധനവ് എന്ന വേഗത തുടരാനാകുമോ എന്നതാണ് അടുത്ത ചിന്ത. സാമ്പത്തിക ഉല്‍പാദനത്തിന്റെ വിശാലമായ അളവായ മൊത്ത ആഭ്യന്തര ഉല്‍പാദനം ഈ വര്‍ഷം രണ്ടാം പാദത്തില്‍ 1.6 ശതമാനം വളര്‍ച്ച കൈവരിച്ചതായി വാണിജ്യ വകുപ്പ് വ്യാഴാഴ്ച അറിയിച്ചു. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 1.5 ശതമാനമായിരുന്നു. വാര്‍ഷിക അടിസ്ഥാനത്തില്‍ രണ്ടാം പാദ വളര്‍ച്ച 6.5 ശതമാനമായിരുന്നു.

 

ADVERTISEMENT

ശക്തമായ ഉപഭോക്തൃ ചെലവുകളും ശക്തമായ ബിസിനസ് നിക്ഷേപവുമാണ് വളര്‍ച്ചയ്ക്ക് സഹായിച്ചത്. പണപ്പെരുപ്പത്തിനായി ക്രമീകരിച്ച ഉല്‍പാദനത്തെ അതിന്റെ പ്രീപാന്‍ഡെമിക് തലത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞു. റെക്കോഡ് സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും മോശമായ അവസ്ഥയ്ക്ക് കൃത്യം ഒരു വര്‍ഷത്തിനുശേഷം ഇത് ശ്രദ്ധേയമായ നേട്ടമാണ്. അവസാന മാന്ദ്യം കണ്ടത് 2009-ലായിരുന്നു. ജിഡിപി. പൂര്‍ണ്ണമായും തിരിച്ചുവരാന്‍ അന്നു രണ്ട് വര്‍ഷമെടുത്തു. എന്നാല്‍ ഇപ്പോഴത്തെ രണ്ടാം പാദത്തിലെ കണക്ക് സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളെക്കാള്‍ കുറവാണ്, മാത്രമല്ല വീണ്ടെടുക്കല്‍ പൂര്‍ത്തിയായിട്ടില്ല. മറ്റ് സാമ്പത്തിക നടപടികളെല്ലാം വളരെ മോശാവസ്ഥയിലാണ്, പ്രത്യേകിച്ചും ചില ഗ്രൂപ്പുകള്‍ക്ക്. പകര്‍ച്ചവ്യാധി പടരുന്നതിനും മുമ്പുള്ളതിനേക്കാള്‍ ഏഴ് ദശലക്ഷം ജോലികളുടെ കുറവ് അമേരിക്കയില്‍ ഇപ്പോഴും ഉണ്ട്. ജൂണില്‍ ബ്ലാക്ക് തൊഴിലാളികളുടെ തൊഴിലില്ലായ്മാ നിരക്ക് 9.2 ശതമാനമായിരുന്നു. ഇപ്പോഴും ഇതിന് മാറ്റമില്ല.

 

ഇതെല്ലാം സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ളതിനേക്കാള്‍ വളരെ വേഗത്തിലാണ് സംഭവിക്കുന്നതെന്ന് അക്കൗണ്ടിംഗ് സ്ഥാപനമായ ഗ്രാന്റ് തോണ്‍ടണിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡിയാന്‍ സ്വോങ്ക് പറഞ്ഞു. സപ്ലൈ ചെയിന്‍ തകരാറും തൊഴില്‍ വെല്ലുവിളികളും മാറിയിരുന്നുവെങ്കില്‍ വളര്‍ച്ച കൂടുതല്‍ ശക്തമായേനെ. ഇത് പല ബിസിനസുകളുടെയും വളര്‍ച്ച ബുദ്ധിമുട്ടാക്കി. ഉപഭോക്തൃ ആവശ്യത്തിന്റെ തിരക്കിനൊപ്പം ഈ പ്രശ്‌നങ്ങളും രണ്ടാം പാദത്തില്‍ പണപ്പെരുപ്പത്തെ വേഗത്തിലാക്കാന്‍ കാരണമായി. ഉപഭോക്തൃ വില ഈ വര്‍ഷം ആദ്യ പാദത്തില്‍ നിന്ന് 1.6 ശതമാനം ഉയര്‍ന്നു. പണപ്പെരുപ്പവുമായി പൊരുത്തപ്പെടാതെ സാമ്പത്തിക ഉല്‍പാദനത്തില്‍ 3.1 ശതമാനം വര്‍ധനയുണ്ടായി.

 

ADVERTISEMENT

കൊറോണ വൈറസിന്റെ ജനിതകവകഭേദം ഡെല്‍റ്റ വേരിയന്റ് മുഖേനയുള്ള ഒരു പുതിയ ഭീഷണി ഇപ്പോള്‍ ഉയര്‍ന്നുവരുന്നു, ഇത് രാജ്യത്തിന്റെ ഭൂരിഭാഗത്തെയും കേസുകളുടെ വര്‍ദ്ധനവിന് കാരണമായി. വാക്‌സിനേഷന്‍ ലഭിച്ചവര്‍ പോലും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വീടിനുള്ളില്‍ മാസ്‌ക് ധരിക്കണമെന്ന് രോഗ നിയന്ത്രണ കേന്ദ്രങ്ങള്‍ ഈ ആഴ്ച ശുപാര്‍ശ ചെയ്തിട്ടുണ്ട്, ചില മേയര്‍മാരും ഗവര്‍ണര്‍മാരും മാസ്‌ക് മാന്‍ഡേറ്റുകള്‍ വീണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതൊക്കെയും ബിസിനസ്സിനെ ബാധിച്ചേക്കുമെന്നാണ് കരുതുന്നത്.

 

വ്യാപകമായ ബിസിനസ് ഷട്ട്ഡൗണുകളിലേക്ക് കാര്യങ്ങള്‍ മാറുന്നതായി സൂചനയുണ്ട്. വീട്ടിലിരുപ്പുകള്‍ വ്യാപകമായാല്‍ അത്തരം ഓര്‍ഡറുകളിലേക്ക് കാര്യങ്ങള്‍ മാറുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ പുതിയ ജാഗ്രതയിലേക്ക് മാറുകയാണെങ്കില്‍ റസ്‌റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, റൂമുകള്‍ ബുക്ക് ചെയ്യാനുള്ള മടി എന്നിവ നിര്‍ണായക നിമിഷത്തില്‍ വിപണിയെ വീണ്ടെടുക്കുന്നത് കൂടുതല്‍ ദുര്‍ബലപ്പെടുത്തും. 'വീണ്ടും തുറക്കുന്നതിനായുള്ള പ്രവര്‍ത്തനം കഴിഞ്ഞ ഏതാനും മാസങ്ങളായി സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നു എന്നതാണ് ഇപ്പോഴത്തെ വളര്‍ച്ചയ്ക്ക് കാരണം. എന്നാല്‍ അത് തുടരണമെന്നില്ല, വിപണിയിലെ മിതമായ മാറ്റം പോലും ഈ സമയം കൂടുതല്‍ അർഥവത്തായി കാണപ്പെടും.' ബാങ്ക് ഓഫ് അമേരിക്കയിലെ യുഎസ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി മിഷേല്‍ മേയര്‍ പറഞ്ഞു. 

 

ADVERTISEMENT

ഇത്തവണ, ഫെഡറല്‍ ഗവണ്‍മെന്റിന്റെ വലിയ സഹായമില്ലാതെ തൊഴിലാളികള്‍ക്കും ബിസിനസുകള്‍ക്കും പകര്‍ച്ചവ്യാധി മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി നേരിട്ടേക്കാം. പകുതിയോളം സംസ്ഥാനങ്ങള്‍ അടുത്ത ആഴ്ചകളില്‍ വർധിച്ച തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചിട്ടുണ്ട്, സെപ്റ്റംബറില്‍ ദേശീയതലത്തിലും ഈ പരിപാടികള്‍ അവസാനിക്കും. പ്രതിസന്ധിയെ നേരിടാന്‍ ആയിരക്കണക്കിന് ചെറുകിട ബിസിനസുകളെ സഹായിച്ച പേ ചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാമും അവസാനിക്കുകയാണ്. ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ ഇത് നീട്ടിയില്ലെങ്കില്‍ ഫെഡറല്‍ മൊറട്ടോറിയം ഈ ആഴ്ച അവസാനിക്കും. കൂടാതെ, നാലാം റൗണ്ട് പരിശോധനകള്‍ വീടുകളിലേക്ക് കൈമാറാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതിന്റെ ലക്ഷണവുമില്ല.

 

ഫെഡറല്‍ സഹായം ഇപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കുമ്പോഴും പ്രതിരോധ കുത്തിവയ്പ്പുകളും നിയന്ത്രണങ്ങള്‍ എടുത്തുകളയലും ആളുകള്‍ക്ക് ചെലവഴിക്കാന്‍ അവസരം നല്‍കുമ്പോഴും രണ്ടാം പാദം വീണ്ടെടുക്കലിന്റെ ഉയര്‍ന്ന ജലചിഹ്നമായി നിലകൊള്ളുമെന്ന് ശമ്പള സംസ്‌കരണ സ്ഥാപനമായ എഡിപിയുടെ ചീഫ് ഇക്കണോമിസ്റ്റ് നെല റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. 'എല്ലാ കാറ്റും ഒരു ദിശയിലേക്കാണ് പോകുന്നത്, അത് സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയായിരുന്നു, പക്ഷേ എത്ര നാള്‍, എങ്ങനെ വിപണി കരകയറും' ശരിക്കും ഉത്തരം കിട്ടേണ്ടത് അവിടെയാണ്. ഡെല്‍റ്റ കയറി കത്തിയാല്‍, വാക്‌സിനേഷന്‍ മന്ദഗതിയിലായാല്‍ ഇപ്പോള്‍ കെട്ടിപ്പൊക്കിയ വിപണി നിലംപൊത്തുമെന്ന് എല്ലാവര്‍ക്കുമറിയാം. പ്രാദേശികമായല്ല, രാജ്യം ഒന്നായി നിയന്ത്രണങ്ങള്‍ക്കതീതമായാല്‍ മാത്രമേ പിടിച്ചു നില്‍ക്കാനാവൂ എന്നും ഇപ്പോഴത്തെ ഫലസൂചനകള്‍ വ്യക്തമാക്കുന്നു.