മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ ഓർമയായി
ഹൂസ്റ്റണ്‍ ∙ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ ഓർമയായി. ക്യാന്‍സര്‍ ബാധിതനായ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കറുത്ത വർഗ്ഗക്കാരനായ ആദ്യത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. റിപ്പബ്ലിക്കൻ പ്രസിഡന്റുമാരുടെ ഭരണകാലത്ത് അമേരിക്കയുടെ വിദേശനയം രൂപീകരിക്കുന്നതിൽ പവൽ
ഹൂസ്റ്റണ്‍ ∙ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ ഓർമയായി. ക്യാന്‍സര്‍ ബാധിതനായ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കറുത്ത വർഗ്ഗക്കാരനായ ആദ്യത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. റിപ്പബ്ലിക്കൻ പ്രസിഡന്റുമാരുടെ ഭരണകാലത്ത് അമേരിക്കയുടെ വിദേശനയം രൂപീകരിക്കുന്നതിൽ പവൽ
ഹൂസ്റ്റണ്‍ ∙ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ ഓർമയായി. ക്യാന്‍സര്‍ ബാധിതനായ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കറുത്ത വർഗ്ഗക്കാരനായ ആദ്യത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. റിപ്പബ്ലിക്കൻ പ്രസിഡന്റുമാരുടെ ഭരണകാലത്ത് അമേരിക്കയുടെ വിദേശനയം രൂപീകരിക്കുന്നതിൽ പവൽ
ഹൂസ്റ്റണ്‍ ∙ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ ഓർമയായി. ക്യാന്‍സര്‍ ബാധിതനായ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കറുത്ത വർഗ്ഗക്കാരനായ ആദ്യത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. റിപ്പബ്ലിക്കൻ പ്രസിഡന്റുമാരുടെ ഭരണകാലത്ത് അമേരിക്കയുടെ വിദേശനയം രൂപീകരിക്കുന്നതിൽ പവൽ നിർണായക പങ്കുവഹിച്ചു.
ഗള്‍ഫ് യുദ്ധസമയത്ത് യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ വിജയത്തിന് ശേഷം അദ്ദേഹത്തിന്റെ പ്രശസ്തി വർധിച്ചു. എന്നാല്‍, ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍, ഇറാഖ് യുദ്ധത്തിന് വേണ്ടി വാദിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ മുമ്പാകെ എത്തിയതോടെ അദ്ദേഹത്തിന്റെ പ്രശസ്തി എന്നെന്നേക്കുമായി കളങ്കപ്പെട്ടു. എങ്കിലും, സ്വദേശത്തും വിദേശത്തും വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്നു അദ്ദേഹം. 2008 ല്‍ ബറാക് ഒബാമയുടെ പ്രചാരണത്തിന് അദ്ദേഹം മുന്നിട്ടിറങ്ങി.
കോളിന്‍ ലൂഥര്‍ പവല്‍ 1937 ഏപ്രില്‍ 5 ന് ന്യൂയോര്‍ക്കിലെ ഹാര്‍ലെമില്‍, ജമൈക്കന്‍ കുടിയേറ്റക്കാരുടെ മകനായി ജനിച്ചു. പവല്‍ ന്യൂയോര്‍ക്കിലെ സിറ്റി കോളജിലെ സ്‌കൂളില്‍ ചേര്‍ന്നു, അവിടെ അദ്ദേഹം ആര്‍ഒടിസിയില്‍ പങ്കെടുത്തു, പ്രിസിഷന്‍ ഡ്രില്‍ ടീമിനെ നയിക്കുകയും കോര്‍പ്‌സ്, കേഡറ്റ് കേണല്‍ വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന റാങ്ക് നേടുകയും ചെയ്തു. 1958 ല്‍ ബിരുദം നേടിയ ശേഷം അദ്ദേഹം യുഎസ് ആര്‍മിയില്‍ പ്രവേശിച്ചു, പിന്നീട് 1960 കളില്‍ ദക്ഷിണ വിയറ്റ്‌നാമില്‍ സേവനമനുഷ്ഠിച്ചു, അവിടെ ഹെലികോപ്റ്റര്‍ അപകടത്തിൽപ്പെട്ട് രണ്ടു തവണ പരുക്കേറ്റു. 1979 ല്‍ അദ്ദേഹത്തിന് ബ്രിഗേഡിയര്‍ ജനറലായി സ്ഥാനക്കയറ്റം ലഭിച്ചു.
സീനിയര്‍ ബുഷിന്റെ ഭരണകാലത്ത് 1989 -ലെ പനാമ ഓപ്പറേഷന്‍, 1991 -ലെ ഗള്‍ഫ് യുദ്ധം, സോമാലിയയിലെ യുഎസ് മാനുഷിക ഇടപെടല്‍ എന്നിവയുള്‍പ്പെടെയുള്ള ചില അമേരിക്കന്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. അദ്ദേഹം ഭരണകൂടത്തിന്റെ ഏറ്റവും വിശ്വസ്തനായ വക്താവായി മാറി. നിരവധി ശ്രദ്ധേയമായ അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചു.
പവലിനെ 1996 ലെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാർഥിയായി ഉയര്‍ത്തിക്കാട്ടി. എന്നാല്‍ അദ്ദേഹം മത്സരത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു.പ്രശസ്ത വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനിയായ ക്ലീനര്‍ പെര്‍ക്കിന്‍സില്‍ 2005 ല്‍ ചേര്‍ന്ന അദ്ദേഹം അവിടെ ഉപദേശകനായി സേവനമനുഷ്ഠിച്ചു.