കൊടുങ്കാറ്റും പേമാരിയും കൂട്ടിനു കനത്ത മഞ്ഞും! അമേരിക്കയെ ഉലയ്ക്കുന്ന കാലാവസ്ഥാ പ്രവചനം ഇങ്ങനെ
ഹൂസ്റ്റണ്‍∙ ഈ ചുഴലിക്കാറ്റില്‍ നിന്നും പേമാരിയില്‍ നിന്നും അമേരിക്കന്‍ ജനതയ്ക്ക് മോചനമില്ലേ? ഫ്‌ളോറിഡയെ പിടിച്ചുലച്ച മഹാമാരിയുടെ കെടുതിയില്‍ നിന്നു ജനം മോചിതരാകും മുന്‍പ് മറ്റൊന്ന്
ഹൂസ്റ്റണ്‍∙ ഈ ചുഴലിക്കാറ്റില്‍ നിന്നും പേമാരിയില്‍ നിന്നും അമേരിക്കന്‍ ജനതയ്ക്ക് മോചനമില്ലേ? ഫ്‌ളോറിഡയെ പിടിച്ചുലച്ച മഹാമാരിയുടെ കെടുതിയില്‍ നിന്നു ജനം മോചിതരാകും മുന്‍പ് മറ്റൊന്ന്
ഹൂസ്റ്റണ്‍∙ ഈ ചുഴലിക്കാറ്റില്‍ നിന്നും പേമാരിയില്‍ നിന്നും അമേരിക്കന്‍ ജനതയ്ക്ക് മോചനമില്ലേ? ഫ്‌ളോറിഡയെ പിടിച്ചുലച്ച മഹാമാരിയുടെ കെടുതിയില്‍ നിന്നു ജനം മോചിതരാകും മുന്‍പ് മറ്റൊന്ന്
ഹൂസ്റ്റണ്‍∙ ഈ ചുഴലിക്കാറ്റില്‍ നിന്നും പേമാരിയില്‍ നിന്നും അമേരിക്കന്‍ ജനതയ്ക്ക് മോചനമില്ലേ? ഫ്‌ളോറിഡയെ പിടിച്ചുലച്ച മഹാമാരിയുടെ കെടുതിയില്‍ നിന്നു ജനം മോചിതരാകും മുന്‍പ് മറ്റൊന്ന് അണിയറയില്‍ രൂപം കൊള്ളുന്നതായാണു റിപ്പോര്‍ട്ട്. ശക്തമായ ചുഴലിക്കാറ്റും നാശമുണ്ടാക്കുന്ന കാറ്റും ഈ ആഴ്ച തെക്കന്‍ യുഎസിലെ പല ഭാഗങ്ങളിലും ഭീഷണിയാകുന്നു. അതോടൊപ്പം പസഫിക് നോര്‍ത്ത് വെസ്റ്റിനെ വിഴുങ്ങുന്ന കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നും പ്രവചനമുണ്ട്. നിരത്തുകളിൽ നിരവധി അടി കനത്തില്‍ മഞ്ഞുമൂടുമെന്നാണ് മുന്നറിയിപ്പ്.
ചൊവ്വാഴ്ച വൈകിട്ടോടെ ശക്തമായ കൊടുങ്കാറ്റ് വീശുകയും 'ലോംഗ്-ട്രാക്ക്' ടൊര്‍ണാഡോകള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നു ദേശീയ കാലാവസ്ഥാ സേവനം (NWS) മുന്നറിയിപ്പ് നല്‍കി. സാധാരണ ചുഴലിക്കാറ്റുകളേക്കാള്‍ വളരെ നേരം തങ്ങിനില്‍ക്കുന്ന ട്വിസ്റ്ററുകള്‍ ആകും ആഞ്ഞടിക്കുക എന്നാണു വിവരം.
ഇല്ലിനോയി മുതല്‍ ലൂസിയാന വരെ നീളുന്ന ചുഴലിക്കാറ്റ് 111 മൈലും അതിനു മുകളിലും ഉള്ള കാറ്റ്, രാത്രിയില്‍ ജനങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോഴാകും ആഞ്ഞടിക്കുക എന്നാണ് സ്റ്റോം പ്രെഡിക്ഷന്‍ സെന്റര്‍ സ്പെഷലിസ്റ്റ് ബില്‍ ബണ്ടിങ് പറയുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൊടുങ്കാറ്റിന്റെ ഭീതിയില്‍ കഴിയുമ്പോള്‍, ചില പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രണ്ടടി വരെ മഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാല്‍ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ 18 സംസ്ഥാനങ്ങള്‍ ജാഗ്രതയിലാണ്.
കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാല്‍ ചൊവ്വാഴ്ച രാത്രി വൈകി മുതല്‍ വാഷിങ്ടനിലെ സ്പോക്കെയ്നിന് ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി നാഷണല്‍ വെതര്‍ സര്‍വീസ് സ്പോക്കെയ്ന്‍ ഓഫിസ് ട്വീറ്റ് ചെയ്തു. നെബ്രാസ്‌കയില്‍ നിന്നു മിഷിഗണ്‍ വരെ ക്രോസ്-കണ്‍ട്രി കൊടുങ്കാറ്റ് തിങ്കളാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ കനത്ത മഞ്ഞ് വീഴ്ചയ്ക്കു കാരണമാകുമെന്നു പ്രതീക്ഷിക്കുന്നു.
അടുത്ത രണ്ടു ദിവസങ്ങളില്‍, സാള്‍ട്ട് ലേക്ക് സിറ്റി, യൂട്ടാ; ഡെന്‍വര്‍, കൊളറാഡോ; കാസ്പര്‍, വ്യോമിംഗ് തുടങ്ങിയ സ്ഥലങ്ങളില്‍ 6 മുതല്‍ 12 ഇഞ്ച് വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോക്കി പര്‍വതനിരകളില്‍ നിന്നും ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ നിന്നുമൊക്കെയുള്ള പ്രത്യേക പ്രതിഭാസമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം.
മിസിസിപ്പി, ലൂസിയാന, അര്‍ക്കന്‍സാസ്, ടെന്നസി എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ കൊടുങ്കാറ്റ് വീശുമെന്ന് എൻബ്യുഎസ് തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കി, കനത്ത കാറ്റ് നാശം പ്രതീക്ഷിക്കുന്നു. ഇത് 30 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കും. 'ചൊവ്വാഴ്ച രാത്രി മുതല്‍ ഒന്നിലധികം ചുഴലിക്കാറ്റുകള്‍ ഉണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,' അക്യുവെതര്‍ ചീഫ് ഓണ്‍-എയര്‍ മെറ്റീരിയോളജിസ്റ്റ് ബെര്‍ണി റെയ്നോ പറഞ്ഞു. 'ആളുകള്‍ ഈ ഭീഷണി ഗൗരവമായി കാണണമെന്നും അദ്ദേഹം പറയുന്നു.
ചുഴലിക്കാറ്റിന്റെ സാധ്യതയ്ക്കൊപ്പം, വടക്കുപടിഞ്ഞാറന്‍ ഗള്‍ഫ് തീരം മുതല്‍ മിസിസിപ്പി താഴ്‌വര വരെ 60 മൈലില്‍ കൂടുതല്‍ വേഗതയുള്ള കാറ്റും വലിയ ആലിപ്പഴം വീഴാനും സാധ്യതയുണ്ടെന്ന് അക്യുവെതര്‍ കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. ജെറ്റ് സ്ട്രീമില്‍ നിന്നുള്ള ഊര്‍ജം ഭൂമിയില്‍ നിന്നു മൈലുകള്‍ക്കപ്പുറത്തേക്ക് നീങ്ങുന്നതിനാല്‍ കനത്ത, ശക്തമായ, അപകടകരമായ ഇടിമിന്നലുകള്‍ ചൊവ്വാഴ്ച പകലും രാത്രിയും പൊട്ടിപ്പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അക്യുവെതര്‍ റിപ്പോര്‍ട്ട് ചെയ്തു.
വടക്കുകിഴക്കന്‍ ടെക്‌സസ്, വടക്കുപടിഞ്ഞാറന്‍ ലൂസിയാന, മധ്യ, കിഴക്കന്‍ അര്‍ക്കന്‍സാസ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച ഉച്ച മുതല്‍ ഉച്ചവരെയാണ് കൊടുങ്കാറ്റ് ആദ്യം പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ മിസിസിപ്പി, തെക്കുകിഴക്കന്‍ മിസോറി, തെക്കന്‍ ഇല്ലിനോയി്, കെന്റക്കി, ടെന്നസി എന്നിവയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് മാറുക.
വൈദ്യുതി ലൈനുകളും മരങ്ങളും മറ്റു നിര്‍മാണങ്ങളും തകര്‍ന്നു വീണ് അപകടമുണ്ടാകാന്‍ സാധിക്കുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റ് ഭീഷണി ചൊവ്വാഴ്ച വൈകിട്ടു വരെ നീളുന്നതിനാല്‍ അത്യന്തം അപകടകാരിയാണ്. രാത്രിയിലെ ചുഴലിക്കാറ്റുകള്‍ പകലിനേക്കാള്‍ അപകടകരമാണെന്നു മുന്നറിയിപ്പില്‍ പറയുന്നു. ഉറക്കത്തില്‍ ഇത്തരമൊരു അപകടം വരുന്നതിനെക്കുറിച്ചു പലരും അജ്ഞരായിരിക്കും എന്നതാണ് ഇതിന്റെ പ്രധാനകാരണം.
ശരത്കാലത്തിലും ശൈത്യകാലത്തും, കൊടുങ്കാറ്റുകള്‍ വളരെ വേഗത്തില്‍ നീങ്ങുന്നതാണു മറ്റൊരു അപകടകാരണം. ചില സമയങ്ങളില്‍ 50 അല്ലെങ്കില്‍ 60 മൈല്‍ വേഗതയില്‍ വരെ ഇവ നീങ്ങാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ബുധനാഴ്ച ഒരു പരിധിവരെ കിഴക്ക് തുടരും.
'ബുധനാഴ്ചയോടെ അന്തരീക്ഷ സാഹചര്യങ്ങള്‍ കഠിനമായ കാലാവസ്ഥയ്ക്ക് പ്രതികൂലമായി മാറാന്‍ തുടങ്ങും. പക്ഷേ, ഒറ്റപ്പെട്ട നാശമുണ്ടാക്കുന്ന കൊടുങ്കാറ്റുകള്‍ ഉണ്ടാകുന്നത് തടയാന്‍ ഇതു മതിയാകില്ല,' അക്യുവെതര്‍ സ്റ്റോം മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷകന്‍ ജോ ബോവര്‍ പറഞ്ഞു. 'തീവ്രമായ ഇടിമിന്നലിന്റെ ഏറ്റവും വലിയ അപകടസാധ്യത മധ്യ ഗള്‍ഫ് തീരത്തെ അന്തര്‍സംസ്ഥാന-10 ഇടനാഴിക്ക് സമീപമായിരിക്കാം,.എന്നാല്‍ ചില ശക്തമായ കൊടുങ്കാറ്റുകള്‍ വടക്ക് കിഴക്കന്‍ ടെന്നസി, പടിഞ്ഞാറന്‍ നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലേക്കും വ്യാപിച്ചേക്കാം.
രാജ്യത്തുടനീളം കൊടുങ്കാറ്റ് വീശുന്നതിനാല്‍, ചൊവ്വാഴ്ച ഉച്ച മുതല്‍ ബുധനാഴ്ച വൈകിട്ടു വരെ എയര്‍ലൈനുകളുടെ കാലതാമസവും ഗ്രൗണ്ട് സ്റ്റോപ്പും ഉണ്ടാകാന്‍ സാധ്യതയുണ്ട്. യാത്ര ചെയ്യുന്നവര്‍ ഇക്കാര്യം കണക്കിലെടുക്കുന്നതു നന്നായിരിക്കും. വാരാന്ത്യത്തിലെ കൊടുങ്കാറ്റ് താങ്ക്‌സ്ഗിവിങ് യാത്രക്കാരുടെ അവധി കഴിഞ്ഞു വീട്ടിലേക്കു പോകുന്നത് മന്ദഗതിയിലാക്കുന്നു.
തിങ്കളാഴ്ച യുഎസിനുള്ളിലും അകത്തും പുറത്തും 4,850 ഫ്‌ലൈറ്റ് ഡിലേകളും 104 റദ്ദാക്കലുകളും റിപ്പോര്‍ട്ട് ചെയ്തു എന്ന് ഡിലേകളും റദ്ദാക്കലുകളും ട്രാക്ക് ചെയ്യുന്ന ഫ്‌ലൈറ്റ് അവെയര്‍ പറയുന്നു. ലൂസിയാന ഉള്‍പ്പെടെ തെക്കുകിഴക്കന്‍ ഭാഗത്ത് ഏകദേശം ഒൻപതു ദശലക്ഷം ആളുകള്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
English Summary: Heavy rain and storm forecast in US,